Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

റാകിപ്പറക്കുന്ന സ്വകാര്യലോബികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2018, 02:35 am IST
in Vicharam

വസ്തുഉടമകള്‍ക്ക് ആകര്‍ഷകമായ പാക്കേജ് നല്‍കി ധാതുസമ്പത്തുള്ള ഭൂമി മൊത്തത്തില്‍ സര്‍ക്കാരിന്റെ പൊതുസ്വത്താക്കി മാറ്റാതിരുന്നതാണ് സംസ്ഥാനസര്‍ക്കാരിന്റെ ആദ്യത്തെ വീഴ്ച. മൈനിങ് ലീസ് നല്‍കിയിരിക്കുന്ന ബ്ലോക്കുകളില്‍ കാലാനുസൃതമായി ഖനനം പൂര്‍ത്തിയാക്കിയും തിരികെ മണ്ണിട്ട് നികത്തിയും ഭൂവുടമകള്‍ക്ക് കൊടുക്കുന്നതിലും കാലതാമസം വരുത്തുന്നു. ഇത് ജനങ്ങളുടെ താല്‍പര്യത്തെയും ബാധിച്ചു. കരിമണല്‍മേഖലയിലെ പ്രദേശവാസികള്‍ക്ക് കമ്പനിയുമായും കമ്പനിക്ക് ജനങ്ങളുമായുമുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യങ്ങളും വിവിധ ഘട്ടങ്ങളില്‍ ഉടലെടുത്തിരുന്നു. 

വസ്തു നല്‍കുന്ന വീട്ടില്‍ നിന്നും ഒരാള്‍ക്ക് കമ്പനിയില്‍ ജോലി ലഭിക്കും എന്ന വ്യവസ്ഥ ചൂഷണം ചെയ്യാനായി വലിയ പ്ലോട്ട് വസ്തു പല മക്കളുടെ പേരില്‍ എഴുതിവച്ച ശേഷം കമ്പനിക്ക് കൈമാറാനുള്ള നീക്കം തിരിച്ചറിഞ്ഞതോടെയാണ് കമ്പനിക്ക് വിശ്വാസം നഷ്ടപ്പെട്ടതെന്നാണ് അവരുടെ വാദം. കരിമണല്‍ ശേഖരിക്കാനാകാതെ കെഎംഎംഎല്ലും ഐആര്‍ഇയും പ്രതിസന്ധിയിലായതോടെ ഇതെല്ലാം കള്ളക്കടത്ത് നടത്തി തടിച്ചുകൊഴുത്തത് സ്വകാര്യകമ്പനികളായിരുന്നു. ഇതിന്റെ വിഹിതം രാഷ്‌ട്രീയ-ട്രേഡ് യൂണിയന്‍ പ്രമുഖര്‍ക്കും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഉല്‍പാദിപ്പിക്കുന്ന ഇല്‍മനൈറ്റ് സ്വകാര്യകമ്പനികള്‍ തീരെ വില കുറച്ച് നല്‍കിയും പല ഘട്ടങ്ങളിലും ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ കൈപ്പറ്റി. അനായാസം ഖനനം സാധ്യമാക്കാനുള്ള അവസരങ്ങളെ ബോധപൂര്‍വം നഷ്ടപ്പെടുത്തിക്കൊണ്ടാണ് സ്വകാര്യകമ്പനികളെ ഇക്കൂട്ടര്‍ സഹായിച്ചത്. 

ഐആര്‍ഇക്കും കെഎംഎംഎല്ലിനും കേരള സര്‍ക്കാര്‍ അനുവദിച്ച ഖനനമേഖലകളില്‍ നിന്നാണ് കോടിക്കണക്കിന് രൂപയുടെ കരിമണല്‍ കടത്തിയത്. കമ്പനി പരിസരത്തും പ്രദേശത്തും തമ്പടിച്ചിട്ടുള്ള ഏജന്റുമാരും വിശ്വസ്തരുമാണ് ഇതിന് പിന്നിലുള്ളത്. തൂത്തുക്കുടിയിലെ വി.വി.മിനറല്‍സിലേക്കാണ് കരിമണല്‍ കള്ളക്കടത്ത്. കെഎംഎംഎല്ലിന്റെ ഖനനമേഖലയില്‍ നിന്നും പൊതുജനങ്ങള്‍ വാരിക്കൊണ്ടുവരുന്ന കരിമണല്‍ ശേഖരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്നതായിരുന്നു ആദ്യകാലത്ത് ശൈലി. പിന്നീടത് വേറെ തലങ്ങളില്‍ രഹസ്യമായി ഓപ്പറേറ്റ് ചെയ്താണ് പല ഇടനിലക്കാരും ലക്ഷപ്രഭുക്കളായതത്രെ. 

ഒരു ഘട്ടത്തില്‍ കേരളത്തിലെ കരിമണല്‍ കടത്തി തമിഴ്‌നാട്ടില്‍ കണ്ടുപോയി മൂല്യവര്‍ധന നടത്തിയശേഷം കേരളത്തിലെ ഈ കമ്പനികള്‍ക്കുതന്നെ വിറ്റ് കോടികള്‍ തട്ടിയെടുത്ത സംഭവങ്ങളുമുണ്ടായി. 

വി.വി.മിനറല്‍സ്, സിഎംആര്‍എല്‍ എന്നിവയുടെ ഉടമകളെപ്പറ്റി അതിശയകരമായ കഥകളാണ് പ്രദേശത്തെ മുതിര്‍ന്ന തലമുറയ്‌ക്ക് പറയാനുള്ളത്. ഈ മുതലാളിമാരും അവരുടെ പാദസേവകരും പല വേഷവിധാനങ്ങളില്‍ പ്രദേശത്ത് സഞ്ചരിച്ച് നാട്ടുകാരുടെ വിഷയങ്ങള്‍ പഠിക്കുകയും കരിമണല്‍ശേഖരമുള്ള വീട്ടുകാരില്‍ നിന്നും സാമ്പത്തികദൈന്യതയുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. തൂത്തുക്കുടിയുടെ ഉള്‍ഗ്രാമത്തിലെവിടെയോ ഫ്‌ളവര്‍മില്‍ നടത്തി ജീവിച്ച വയ്യാവൈകുണ്ഠരാജന്‍ രണ്ട് പതിറ്റാണ്ടുകൊണ്ട് ശതകോടീശ്വരനായതിന് പിന്നില്‍ കരിമണലിന്റെ മണമുണ്ടെന്നാണ് പറയപ്പെടുന്നത്. വിശ്വസ്തരെ നിയോഗിച്ച് ഒറ്റപ്പെട്ട ഭൂമി വാങ്ങാനും അവിടെനിന്നും യഥേഷ്ടം കരിമണല്‍ കടത്താനും ഇവര്‍ക്ക് രാഷ്‌ട്രീയ-ഉദ്യോഗസ്ഥകൂട്ടുകെട്ടിന്റെ നിര്‍ലോഭമായ സഹായവും ലഭിച്ചിട്ടുണ്ടത്രെ. 

ക്യു ഗ്രേഡ് മണലെന്നാണ് ലോകത്തൊട്ടാകെ ചവറയിലെ കരിമണല്‍ അറിയപ്പെടുന്നത്. ഇതില്‍ ക്യു എന്നത് കൊല്ലം എന്ന് സൂചിപ്പിക്കുന്ന ക്വയിലോണിന്റെ ചുരുക്കെഴുത്താണ്. ഈ ചുരുക്കെഴുത്തില്‍ തന്നെയാണ് സിഎംആര്‍എല്ലും തൂത്തുക്കുടിയിലെ വി.വി.മിനറല്‍സും കരിമണല്‍ ശേഖരിക്കുന്നതും ഉല്‍പ്പന്നങ്ങളായി വിറ്റഴിക്കുന്നതും. ഇതുതന്നെ കരിമണല്‍ കടത്തിന്റെ ഒന്നാന്തരം തെളിവായി കാണാം. 

52 മുതല്‍ 54 ശതമാനം വരെ ഗാഢതയുള്ള ഇല്‍മനൈറ്റാണ് വി.വി.മിനറല്‍സ് കയറ്റുമതി ചെയ്യുന്നത്. തൂത്തുക്കുടിയിലാകട്ടെ 48 ശതമാനം മുതല്‍ 50 ശതമാനം വരെ ഗാഢതയുള്ള ഇല്‍മനൈറ്റേ ലഭിക്കൂ. ആയിരംതെങ്ങ് മുതല്‍ ആറാട്ടുപുഴ വരെയുള്ള ഭാഗങ്ങള്‍ സിഎംആര്‍എല്‍ നിയന്ത്രണത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. ഇവിടെ നിന്നും മീന്‍വാഹനത്തിലാണ് കരിമണല്‍ കടത്തുന്നത്. രാവിലെ അവിടവിടെ കൂട്ടിവയ്‌ക്കുന്ന മണലെല്ലാം മത്സ്യം കൊണ്ടുപോകുന്ന ടെമ്പോയില്‍ നിറച്ചശേഷം മീന്‍ നിറച്ച ബാസ്‌ക്കറ്റുകള്‍ കൊണ്ട് മറയ്‌ക്കും. ഒറ്റനോട്ടത്തില്‍ വാന്‍ മുഴുവനും മത്സ്യമാണെന്നേ തോന്നിക്കൂ. ഇതിന് പോലീസ് ചെക്കിങ് ഉണ്ടാകില്ല. അഥവാ ഉണ്ടായാലും മീന്‍ ചീഞ്ഞുനാറുന്നതിന് മുമ്പ് കൊച്ചിയിലെത്തിക്കണമെന്ന് പറഞ്ഞ് വണ്ടിക്കാര്‍ ബഹളമുണ്ടാക്കി രക്ഷപ്പെടുകയാണ് പതിവ്. 

(അടുത്തത്: കണ്ണുതുറന്നാല്‍ നാടിന് നേട്ടം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.