Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹസ്ഥാശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2018, 02:12 am IST
in Samskriti

മക്കളേ,

കുടുംബജീവിതത്തില്‍ ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും വളരെ പ്രാധാന്യമുണ്ട്. അതിനാല്‍ ആദ്ധ്യാത്മിക പുരോഗതിക്ക് കുടുംബജീവിതം തടസ്സമായിത്തീരുമോ എന്നു പല ഗൃഹസ്ഥമക്കളും ഭയക്കാറുണ്ട്. എന്നാല്‍ കുടുംബജീവിതം നയിച്ചുകൊണ്ടുതന്നെ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ മുന്നേറാനും ഈശ്വരസാക്ഷാത്ക്കാരം നേടാനും തീര്‍ച്ചയായും സാധിക്കും. വീട്ടിലിരുന്നുകൊണ്ടുതന്നെ എത്രയോ മഹാത്മാക്കള്‍ മുക്തി പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നുണ്ട്, ഈശ്വരങ്കല്‍ സമര്‍പ്പണം ഉണ്ടായിരിക്കണം. തന്റെ ചുമതലകള്‍ ഈശ്വരന്‍ തന്നെ ഏല്പിച്ച ഉത്തരവാദിത്തങ്ങളാണെന്നു കാണണം. ‘എന്റേതായി ഈ ലോകത്തിലൊന്നുമില്ല. എല്ലാം ഈശ്വരന്റേതു മാത്രമാണ്’, എന്നായിരിക്കണം ഒരു യഥാര്‍ത്ഥ ഗൃഹസ്ഥന്റെ മനോഭാവം. അങ്ങനെയായാല്‍ നാം ചെയ്യുന്ന ഓരോ കര്‍മ്മവും ഈശ്വരപൂജയായി മാറും. അവ നമ്മെ ഈശ്വരനോട് അടുപ്പിക്കുകയും ചെയ്യും. 

പണ്ട് ഗുരുക്കന്മാര്‍ അധികവും ഗൃഹസ്ഥാശ്രമികളായിരുന്നു. കുടുംബജീവിതം നയിക്കുന്നവര്‍ക്കും ഈശ്വരസാക്ഷാത്കാരം നേടാന്‍ കഴിയുമെന്ന് അതു തെളിയിക്കുന്നു. കുടുംബത്തില്‍ കഴിയുമ്പോഴും ഈശ്വരസാക്ഷാത്കാരമായിരുന്നു അവരുടെ ജീവിതലക്ഷ്യം. അവര്‍ ധീരന്മാരും ത്യാഗികളുമായിരുന്നു. എന്നാല്‍ ഇന്നു ഗൃഹസ്ഥര്‍ ജീവിതലക്ഷ്യം മറന്ന്, എന്റെ ഭാര്യ, എന്റെ കുട്ടികള്‍ എന്ന ചിന്തയില്‍ മാത്രം കഴിയുകയാണ്.  ഇന്നു ഗൃഹസ്ഥരേയുള്ളു, ഗൃഹസ്ഥാശ്രമികളില്ല എന്ന നിലയിലായിരിക്കുന്നു. 

ഇതു പറയുമ്പോള്‍ ഒരു കഥ ഓര്‍ക്കുകയാണ്. ഒരു കാട്ടില്‍ സിംഹത്തിന്റെ കല്യാണം നടക്കുകയാണ്. കുറേ സിംഹങ്ങള്‍ ഒത്തുകൂടിയിട്ടുണ്ട്. ഒരു കൂട്ടര്‍ പാട്ടുപാടുന്നു, വേറൊരു കൂട്ടര്‍ ഊത്ത് ഊതുന്നു, കുറെപ്പേര്‍ നൃത്തം ചെയ്യുന്നു. അവരുടെ കൂട്ടത്തില്‍ ഒരു എലിയും നൃത്തംചെയ്യുന്നതു കണ്ട് ഒരു സിംഹം ചോദിച്ചു, ”നീ എലിയല്ലേ. നീയെന്തിനിവിടെവന്നു നൃത്തം ചെയ്യുന്നു?” എലിപറഞ്ഞു, ”എന്റെ അനിയന്റെ കല്യാണമാണിന്നിവിടെ നടക്കുന്നത്. അതുകൊണ്ടാണു ഞാന്‍ നൃത്തം ചെയ്യുന്നത്.” ”ഏയ്! ഞങ്ങള്‍ സിംഹങ്ങളാണ്. നീ എലിയും. പിന്നെങ്ങനെ ഈ സിംഹം നിന്റെ അനിയനാകും?” ”അതോ, പണ്ട് ഞാനും അവനെപ്പോലെ സിംഹമായിരുന്നു.  കല്യാണം കഴിച്ചശേഷമാണ് ഇങ്ങനെയായത്,” നമ്മള്‍ ഇതുപോലെയാകരുത്.  കല്യാണം കഴിച്ച് കുറെ സന്താനങ്ങളെ സൃഷ്ടിച്ചു. അതുകൊണ്ടുമാത്രം അവര്‍ക്കോ നമുക്കോ ശാന്തി ലഭിക്കുമോ? ഞാനെന്നും എന്റേതെന്നുമുള്ള  മമതാബന്ധങ്ങളില്‍ കുടുങ്ങി ഈശ്വരസാക്ഷാത്കാരമെന്ന ലക്ഷ്യം മറന്നാല്‍ നമുക്കും കഥയിലെ സിംഹത്തിന്റെ ഗതിയാകും. ധീരതയോടെ ഈശ്വരസാക്ഷാത്കാരം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നമ്മള്‍ ജീവിക്കണം.

   ഗൃഹസ്ഥാശ്രമികള്‍ കൂടുതല്‍ തപസ്സുചെയ്യണമെന്ന് അമ്മ പറയുന്നില്ല. എന്നാല്‍ ഈശ്വരനാമം ജപിച്ചുകൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. ജപിക്കുവാന്‍ ശുദ്ധാശുദ്ധിയൊന്നും നോക്കണമെന്നില്ല. ഭഗവാന്‍ എല്ലായിടവും ഉണ്ട്, എല്ലായ്‌പ്പോഴും നമ്മുടെ ഹൃദയത്തിലുണ്ട്. എന്നാല്‍ അജ്ഞാനം കാരണം നമുക്ക് അവിടുത്തെ അറിയാന്‍ കഴിയുന്നില്ല എന്നുമാത്രം. സാധനകൊണ്ടും സമര്‍പ്പണം കൊണ്ടും അജ്ഞാനത്തെ നീക്കണം. രാവിലെ കുളികഴിഞ്ഞ് അല്‍പസമയം ജപിക്കണം, ധ്യാനിക്കണം. അതുപോലെ രാത്രി ഉറങ്ങുന്നതിനു മുന്‍പും കുറച്ചു സമയം ധ്യാനജപാദികള്‍ ചെയ്യണം. സുഖം വരുമ്പോള്‍ ഈശ്വരനെ മറക്കുകയും ദുഃഖം വരുമ്പോള്‍ മാത്രം അവിടുത്തെ ഓര്‍ക്കുകയും ചെയ്യുന്നത് ഭക്തിയല്ല. ഏതും അവിടുത്തെ പ്രസാദമായി സ്വീകരിക്കുന്ന ഭാവം വളര്‍ത്തണം.

കുളത്തിലെ വെള്ളം നദിയോടു ചേര്‍ന്നാല്‍ അതു ശുദ്ധമാകും. മറിച്ച് അത് ഓടയോടുചേര്‍ന്നാല്‍ അത് ഒന്നുകൂടി ചീത്തയാകും. ഞാനെന്നും എന്റേതെന്നുമുള്ള സ്വാര്‍ത്ഥചിന്തയാണ് ഓട, ഈശ്വരനാണ് നദി. ഈശ്വരനെ ആശ്രയിച്ചാല്‍ നമുക്ക് ശാന്തിയും ആനന്ദവും ലഭിക്കുന്നു. 

വെള്ളത്തില്‍ കുളിക്കാനിറങ്ങുന്നതു കുളിച്ചു കരയ്‌ക്കുകയറാന്‍ വേണ്ടിയാണ്, വെള്ളത്തില്‍ത്തന്നെ കിടക്കാനല്ല. അതുപോലെ ഗൃഹസ്ഥാശ്രമജീവിതത്തില്‍ പ്രവേശിക്കുന്നത് ഈശ്വരനിലേക്കെത്തുവാനുള്ള തടസ്സങ്ങളെ നീക്കംചെയ്യുവാനാണ്.  ‘എന്റെ’ എന്ന ഭാവമാണു ബന്ധനത്തിനു കാരണം. അതു വിടാനുള്ള അവസരമായിവേണം ഗൃഹസ്ഥാശ്രമത്തെ കാണുവാന്‍. എന്റെ ഭാര്യ, എന്റെക ുട്ടി, എന്റെ അച്ഛന്‍, എന്റെ അമ്മ എന്നൊക്കെ നമ്മള്‍ ചിന്തിക്കുന്നു. വാസ്തവത്തില്‍ ഇവരൊക്കെ എന്റേതാണോ? എന്റെതാണെങ്കില്‍ അവരെപ്പോഴും എന്റെകൂടെ ഉണ്ടാകേണ്ടെ? അവരുടേതാണു ഞാന്‍ എങ്കില്‍ അവരോടൊപ്പം ഞാനെന്നും ഉണ്ടാകേണ്ടെ? ഈ തിരിച്ചറിവോടെ ജീവിതം നയിക്കുമ്പോള്‍ മാത്രമേ അതു ഗൃഹസ്ഥാശ്രമമാകുന്നുള്ളു, അവനവന്റെയുള്ളില്‍ ആദ്ധ്യാത്മികത ഉണര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ. ഇതിനര്‍ത്ഥം കുടുംബപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്‍തിരിയണമെന്നല്ല. ചെയ്യേണ്ട കര്‍മ്മങ്ങള്‍ നമ്മുടെ കടമയെന്നുകണ്ടു സന്തോഷത്തോടെ നിര്‍വ്വഹിക്കുമ്പോഴും അവയില്‍ മനസ്സ് ബന്ധിക്കാതിരിക്കണം. ഈശ്വരന്‍ മാത്രമാണ് എന്റെ യഥാര്‍ത്ഥ ബന്ധു എന്നബോധം വേണം. ബന്ധങ്ങളും  ഭൗതിക വസ്തുക്കളും എത്രയായാലും നമുക്ക് ദുഃഖം മാത്രമേ നല്‍കുകയുള്ളു.

ലോകത്തില്‍ നാനാ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുമ്പോഴും അതൊന്നും നിത്യമല്ലെന്നറിഞ്ഞ് ആത്മലോകത്തിലേക്കു പറന്നുയരാന്‍ ജാഗ്രതയോടെ കഴിയണം. അങ്ങനെയാകുമ്പോള്‍ ഒന്നിനും നമ്മെ ബന്ധിക്കുവാനോ ദുഃഖിപ്പിക്കുവാനോ കഴിയില്ല. അപ്പോഴാണ് ഗൃഹം ഗൃഹസ്ഥാശ്രമമാകുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

Kerala

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.