Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരമാണ് ഇപ്പോള്‍ താരം

Janmabhumi Online by Janmabhumi Online
Feb 18, 2018, 02:45 am IST
in Agriculture
FacebookTwitterWhatsAppTelegramLinkedinEmail

തെങ്ങില്‍ തേങ്ങ ആവശ്യത്തിന് ഉണ്ടെങ്കിലും തേങ്ങയിടാന്‍ ഇന്ന് ആളെ കിട്ടുന്നില്ല. തെങ്ങുകയറ്റ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവരുടെ കൂലിയും ഇരട്ടിയാക്കിയിരിക്കുകയാണ്. പലപ്പോഴും തേങ്ങ ഉണങ്ങി നിലത്ത് വീഴുമ്പോഴാണ് വില്‍ക്കാന്‍ പോലും ഉടമകള്‍ തയ്യാറാവുന്നത്. ഈ സാഹചര്യത്തില്‍ നിലത്ത് നിന്നുകൊണ്ട് തന്നെ വിളവെടുക്കാവുന്ന തെങ്ങുകളുടെ പ്രശസ്തി വര്‍ദ്ധിക്കുകയാണ്. ഫ്‌ളാറ്റുകളുടെ മുകളില്‍ പോലും നട്ട് വളര്‍ത്താവുന്ന കുള്ളന്‍ തെങ്ങിനങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്റ്. മറ്റ് തെങ്ങിനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ വേഗം കായിക്കുന്നതാണ് കുള്ളന്‍ തെങ്ങിനങ്ങള്‍. ചുരുങ്ങിയ സ്ഥലത്ത് വളരുമെന്നതും ഇവയുടെ സവിശേഷതയാണ്. ഇളനീരിനും കൊപ്രയ്‌ക്കും പറ്റുന്ന കുള്ളന്‍ തെങ്ങിന്‍ തൈകള്‍ക്കാണ് ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുന്നത്. 

ഡിഎക്‌സ്ടി, ടിഎക്‌സ്ടി തുടങ്ങിയ സങ്കരയിനം തൈകളാണ് മികച്ചയിനങ്ങളെന്ന് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പറയുന്നു. കുള്ളന്‍ ഇനങ്ങളും നെടിയ ഇനങ്ങളും തമ്മില്‍ ബീജസങ്കലനം നടത്തിയാണ് സങ്കരയിനം തൈകള്‍ ഉത്പാദിപ്പിക്കുന്നത്. സങ്കരയിനത്തില്‍ നെടിയ വിഭാഗത്തെ മാതൃവൃക്ഷമായും കുള്ളനെ പിതൃവൃക്ഷമായും ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വികസിപ്പിച്ചെടുത്ത സങ്കരയിനം തെങ്ങുകളാണ് അന്തഗംഗ, ലക്ഷഗംഗ, കേരഗംഗ, കേരശ്രീ, കേരസൗഭാഗ്യ തുടങ്ങിയവ. ചന്ദ്രസങ്കര, കേരസങ്കര, ചന്ദ്രലക്ഷ എന്നിവ കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്തവയില്‍ പ്രധാനപ്പെട്ടവയാണ്.

തെങ്ങിനങ്ങളും പ്രത്യേകതകളും

തെങ്ങുകള്‍ പന വിഭാഗത്തില്‍പ്പെട്ട വൃക്ഷമാണ്. പനവര്‍ഗത്തില്‍ നൂറ്റിമുപ്പതോളം ജനുസുകള്‍ ഉണ്ടെങ്കിലും തെങ്ങുമായി മറ്റു ജനുസുകള്‍ വളരെയേറെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രധാനമായും രണ്ടിനം തെങ്ങുകളാണ് കണ്ടുവരുന്നത്. നെടിയ വിഭാഗത്തില്‍പ്പെട്ടവയും കുറിയ വിഭാഗത്തില്‍പ്പെട്ടവയും, കൂടാതെ നെടിയതിന്റെയും കുറിയതിന്റെയും ഇടയിലുള്ള ഇടത്തരവും. അല്ലിയില്ലാത്ത കൂടുതല്‍ പെണ്‍പൂക്കളുള്ളതും ആണ്‍പൂ മാത്രം ഉത്പാദിപ്പിക്കുന്ന ആണ്‍ വിഭാഗത്തില്‍പ്പെട്ടവയുമുണ്ട്.

നെടിയ വിഭാഗത്തില്‍പ്പെട്ടവ

നെടിയ വിഭാഗത്തില്‍പ്പെട്ട തെങ്ങുകളാണ് ഇന്ത്യയില്‍ സാധാരണയായി കൃഷിചെയ്യുന്നത്. 15-25 മീറ്റര്‍ വരെ ഉയരം വെക്കുന്നവയാണിത്. ഒരു സമയത്ത് 25-40 ഓലകള്‍ വരെ ഒരു തെങ്ങിനുണ്ടാകും. തെങ്ങുകളുടെ ശരാശരി ആയുസ് 80- 100 വര്‍ഷം വരെയാണ്. കൊപ്രയുടെ തൂക്കത്തിലും കൊപ്രയില്‍നിന്നും കിട്ടുന്ന എണ്ണയിലും കുള്ളന്‍ വിഭാഗത്തേക്കാള്‍ മെച്ചപ്പെട്ടവയാണ്. കേരളത്തിന് യോജിച്ച നെടിയ ഇനങ്ങളാണ് പശ്ചിമതീര നാടന്‍, ഫിലിപ്പീന്‍സ് ഓര്‍ഡിനറി, ലക്ഷദ്വീപ് ഓര്‍ഡിനറി (ചന്ദ്രകല്‍പ), ന്യൂഗിനി, സാന്‍രമണ്‍ തുടങ്ങിയവ. കോമാടന്‍, കേരസാഗര, കല്‍പരക്ഷ, കല്‍പധേനു, കല്‍പപ്രതിഭ, കല്‍പമിത്ര എന്നിവയാണ് മറ്റിനങ്ങള്‍.

കുള്ളന്‍ വിഭാഗം

കുള്ളന്‍ വിഭാഗത്തില്‍പ്പെട്ട തെങ്ങുകളുടെ ആയുസ് 45 വര്‍ഷമാണ്. ഓലകള്‍ക്ക് പരമാവധി നാലുമീറ്ററോളം മാത്രമാണ് നീളം. 20-26 ഓലകള്‍ വരെ ഉണ്ടാകാറുണ്ട്. തേങ്ങയുടെ വലിപ്പവും കൊപ്രയുടെ തൂക്കവും കൊപ്രയിലെ എണ്ണയുടെ അംശവും വളരെ കുറവാണ്. അതിനാല്‍ ഇവ വ്യാപകമായ തോതില്‍ കൃഷി ചെയ്യാറില്ല. എന്നാല്‍, സങ്കരയിനങ്ങള്‍ ഉണ്ടാക്കാന്‍ കുള്ളന്‍ ഇനങ്ങള്‍ ധാരാളമായി ഉപയോഗിക്കാറുണ്ട്. ചാവക്കാട് ഗ്രീന്‍ഡ്വാര്‍ഫ് (പച്ചത്തെങ്ങ്), ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ചെന്തെങ്ങ്), മലയന്‍ യെല്ലോ ഡ്വാര്‍ഫ്, ഗംഗാ ബോണ്ടം എന്നിവ കുള്ളന്‍ ഇനത്തില്‍പ്പെടുന്നവയാണ്.

ഉത്പാദന സവിശേഷതകള്‍

. അനന്തഗംഗ, കേരഗംഗ, കേരസങ്കര എന്നീ സങ്കരയിനങ്ങള്‍ മഴയെ ആശ്രയിച്ചും ജലസേചനം നടത്തിയും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. 

. മികച്ച പരിപാലന മുറകള്‍ അനുവര്‍ത്തിക്കുന്ന ഭാഗങ്ങളില്‍ ചന്ദ്രസങ്കര അനുയോജ്യമാണ്. ചന്ദ്രസങ്കര, കല്‍പരക്ഷ എന്നിവ കാറ്റുവീഴ്ച ബാധിച്ച പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ ഇനങ്ങളാണ്. വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ വിഭാഗമാണ് ചന്ദ്രലക്ഷ, ലക്ഷഗംഗ, ചന്ദ്രകല്‍പ, കല്‍പധേനു എന്നീ വിഭാഗങ്ങളില്‍പ്പെട്ട തൈകള്‍. മഴ കൂടുതലായി ലഭിക്കുന്ന പ്രദേശങ്ങള്‍ക്ക് അനുയോജ്യമായവയാണ് കല്‍പമിത്ര.

ഇളനീരിന് വറ്റിയ തെങ്ങിനങ്ങള്‍, നെടിയ ഇനങ്ങള്‍

പ്രതാപ് (ബെനാവലി:  ഈ നാളികേരം താരതമ്യേന ചെറുതും ഉരുണ്ടതുമാണ്. വര്‍ഷത്തില്‍ ശരാശരി 150 തേങ്ങയോളം ലഭിക്കും. ഒരു തേങ്ങയില്‍ ശരാശരി 250 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഫിജി: വര്‍ഷത്തില്‍ ശരാശരി 67 നാളികേരം ലഭിക്കും. ഏഴുമാസം മൂപ്പെത്തിയ തേങ്ങയില്‍ ശരാശരി 330 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. കൊച്ചിന്‍ ചൈന: പ്രതിവര്‍ഷം ശരാശരി 67 നാളികേരമാണ് ഉത്പാദിപ്പിക്കുന്നത്. കരിക്കിന്‍ പ്രായത്തില്‍ ശരാശരി 440 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഗ്വാം111: ശരാശരി 96 നാളികേരമാണ് വാര്‍ഷികവിളവ്. നല്ല മധുരമുള്ള ഈ ഇനത്തിന്റെ ഏഴുമാസം പ്രായമുള്ള കരിക്കില്‍ ശരാശരി 325 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. വെസ്റ്റ് ആഫ്രിക്കന്‍ ടോള്‍: പ്രതിവര്‍ഷം 67 നാളികേരം ലഭിക്കും. ഏഴുമാസം പ്രായമുള്ള കരിക്കില്‍ 520 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ പഞ്ചസാരയുടെ അളവും താരതമ്യേന കൂടുതലാണ്. ടിപ്ടൂര്‍ ടോള്‍: കര്‍ണാടകത്തിലെ ഒരിനമാണ്. ശരാശരി 86 തേങ്ങയാണ് വാര്‍ഷികവിളവ്. ഏഴുമാസം മൂപ്പായ കരിക്കില്‍ 265 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്.

കുറിയ ഇനങ്ങള്‍

മലയന്‍ ഡ്വാര്‍ഫ് ഓറഞ്ച്: നാളികേരം ചെറുതാണ്. പ്രതിവര്‍ഷം ശരാശരി 62 തേങ്ങ ലഭിക്കും. ഇതില്‍ 330 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. കാമറൂണ്‍ ഡ്വാര്‍ഫ് റെഡ്: മധുരത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍. പ്രതിവര്‍ഷം ഉത്പാദനം 60 നാളികേരം. ഏഴുമാസം മൂപ്പെത്തിയ കരിക്കില്‍ 337 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഗംഗാബോണ്ടം: പ്രതിവര്‍ഷം ശരാശരി 60 നാളികേരം. ഒരു കരിക്കില്‍ ശരാശരി 305 മില്ലീലിറ്റര്‍ ഇളനീര്‍ കാണും. ചാവക്കാട് ഗ്രീന്‍ ഡ്വാര്‍ഫ ് (പച്ചത്തേങ്ങ): പതിനെട്ടാം പട്ട എന്ന പേരില്‍ അറിയപ്പെടുന്നു. പ്രതിവര്‍ഷം ശരാശരി 41 നാളികേരം. കിങ് കോക്കനട്ട്: ശ്രീലങ്കയിലെ പ്രശസ്ത ഇനം. പ്രതിവര്‍ഷം ശരാശരി 52 നാളികേരം. കരിക്കില്‍ 360 മില്ലിലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ചാവക്കാട് ഓറഞ്ച് ഡ്വാര്‍ഫ് (ചെന്തെങ്ങ്): പരമ്പരാഗതമായി ഇളനീരിനുവേണ്ടി വളര്‍ത്തുന്നവ. പ്രതിവര്‍ഷ ഉത്പാദനം ശരാശരി 47 എണ്ണം. ഇതില്‍ 350 മില്ലീലിറ്റര്‍ ഇളനീര്‍ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ, കേരശ്രീ എന്ന സങ്കരയിനവും ഇളനീരിന് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തൈകള്‍ വാങ്ങാന്‍

ഡി.എസ്.പി. ഫാം, നേര്യമംഗലം  0485 2554240

സി.പി.സി.ആര്‍.ഐ, കാസര്‍ഗോഡ്  04994 232333

സി.പി.സി.ആര്‍.ഐ, കായംകുളം  0479 2442160.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലു വയസുകാരിയെ കൊലപ്പെടുത്തിയ നരഭോജി പുലി കൂട്ടിൽ; പുലർച്ചെ കുടുങ്ങിയ പുലിയെ ഉൾവനത്തിലേക്ക് കൊണ്ടുപോകും

World

ആക്രമണങ്ങളില്‍ പ്രതികരിച്ചില്ല; അന്താരാഷ്‌ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ നിര്‍ത്തി

India

പൂനെ മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് അംഗീകാരം

World

‘ഭീകരവാദ കേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ല, അവരെ ലക്ഷ്യം വയ്‌ക്കാൻ ഞങ്ങൾ മടിക്കില്ല ‘ ; എസ്‌സി‌ഒ ഉച്ചകോടിയിൽ പരോക്ഷമായി പാകിസ്ഥാനെ വിമർശിച്ച് രാജനാഥ് സിംഗ്

India

ബിഎംഎസ് 70-ാം വാര്‍ഷികാഘോഷ സമാപനം ജൂലൈ 23ന്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്

അഗ്നി അഞ്ചില്‍ പരിഷ്‌കാരം ഭാരതം ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍ നിര്‍മിക്കുന്നു

ആക്‌സിയം- 4 ദൗത്യത്തിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍- 9 നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും ബഹിരാകാശത്തേക്ക് 
പറന്നുയരുന്നു

ചരിത്രം കുറിച്ച് ശുഭാംശു; ആക്‌സിയം 4 ബഹിരാകാശത്തേക്ക്

ഒമാനിൽ മിക്ക മേഖലകളിലും സ്വദേശിവൽക്കരണം ശക്തമാക്കുന്നു

ആർ‌ഐ‌സി ത്രികക്ഷി ചർച്ചകൾ ഉടൻ ആരംഭിക്കും ; ഇന്ത്യ- ചൈന ബന്ധത്തിൽ പുരോഗതിയെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

അടിയന്തരാവസ്ഥ വിരുദ്ധ പോരാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധാഞ്ജലി

തെരുവ് നായയെ വെടിവെച്ചത് കൊണ്ടത് സ്‌കൂളിലേക്ക് പോകുകയായിരുന്ന11 കാരന്: വിദ്യാർത്ഥി ​ഗുരുതരാവസ്ഥയിൽ, രണ്ടുപേർ അറസ്റ്റിൽ

ഇറാനിൽ കലാപഭീതി , ഖമേനി അടിച്ചമർത്തൽ നടപടി ആരംഭിച്ചു ; നൂറുകണക്കിന് പേർ അറസ്റ്റിൽ, അതിർത്തികൾ അടച്ചു

1, അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഒരു വന്ധ്യംകരണത്തിന്റെ ചിത്രം. 2, സഞ്ജയ്ഗാന്ധിയും ഇന്ദിരയും

അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ ശാശ്വതമായ ഓര്‍മപ്പെടുത്തല്‍

സമാനതകളില്ലാത്ത സത്യഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies