Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇടുക്കി ഡാം സമര്‍പ്പിക്കപ്പെട്ടിട്ട് 42 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 07:56 am IST
in Special Article

എന്നും നമുക്ക് അഭിമാനിക്കാന്‍ അനവധിയുണ്ട് നന്മകള്‍. അതിലൊന്നാണ് ഇടുക്കി ഡാം. കേരളത്തിനു വെളിച്ച വിപ്‌ളവംകൊണ്ടുവന്ന ഇടുക്കി ഡാം നാടിനു സമര്‍പ്പിക്കപ്പെട്ടിട്ട് ഈ ഫെബ്രുവരി 12ന് നാല്‍പ്പത്തി രണ്ടു വര്‍ഷം. അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ഈ ആര്‍ച്ച് ഡാം രാജ്യത്തിനു സമര്‍പ്പിച്ചത്. നാടിന്റെ സ്വപ്‌നവും നൂറുകണക്കിനു തൊഴിലാളികളുടെ വിയര്‍പ്പും അനുബന്ധരായ നിരവധി എഞ്ചിനിയര്‍മാരുടെ ബുദ്ധിയും കൂടിക്കുഴഞ്ഞുണ്ടായതാണ് ഇടുക്കി ഡാം.

കുറവന്‍ മലയെന്നും കുറത്തി മലയെന്നും പേരുള്ള രണ്ടു മലകള്‍ക്കിടയിലാണ് ഡാം പണിതിട്ടുള്ളത്. ഇടുക്കി ഡാമിനോട് ചേര്‍ന്ന്  രണ്ട് ചെറു ഡാമുകള്‍കൂടിയുണ്ട്. ചെറുതോണിയും കുളമാവും. ഈ മൂന്നു ഡാമുകളുംകൂടി 62 കിലോമീറ്ററോളമുള്ള ഒരു കൃത്രിമ തടാകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ നിര്‍മാണം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനായിരുന്നു. ഉടമസ്ഥതയും ബോര്‍ഡിനുതന്നെയാണ്.കാനഡ സര്‍ക്കാരിന്റെ വലിയ സഹായം ഡാം നിര്‍മാണത്തിനുണ്ടായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്രാന്റും ലോണും അവര്‍ അനുവദിച്ചിരുന്നു. 

വൈദ്യുതിക്കായി ഡാം പണിയണമെന്നുള്ള ആശയം മുന്നോട്ടുവെച്ചത് ഇറ്റാലിയന്‍ എഞ്ചിനിയറായ ജേക്കബ് ആയിരുന്നു. അദ്ദേഹം അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിന് അനക്കംവെക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു.

പ്രകൃതി അനുഗ്രഹിച്ച സൗന്ദര്യവും കാടും മലയും പച്ചപ്പും തിങ്ങി നിറഞ്ഞ് അവസാനമില്ലാത്ത ജലപ്പരപ്പിന്റെ കാഴ്ച വലിയ ആകര്‍കമാണ്. ജലസ്വരം കൊണ്ടുമാത്രം മുറിവേല്‍ക്കുന്നതല്ലാതെ ഇവിടത്തെ പ്രശാന്തത ധ്യാന നിരതയായി അനുഭവപ്പെടാം. സന്ദര്‍ശകര്‍ കണ്ണും മനസും നിറക്കാനെത്തുന്ന ഇവിടം മഴക്കാലത്ത് ആരവവും പേമാരിയുംകൊണ്ട് ഭീകര സൗന്ദര്യവും വിതയ്‌ക്കാം.

വൈദ്യുതി നിലയ്‌ക്കുമ്പോഴും മഴക്കാലത്തു പ്രത്യേകിച്ചും നാം ഇടുക്കി ഡാമിനെ ഓര്‍ത്തുപോകും. അപ്പോള്‍ ഇടുക്കി ഡാമിലെ ജലനിരപ്പിന്റെ ഉയര്‍ച്ചയും താഴ്‌ച്ചയും നാം ഹൃദയമിടിപ്പുപോലെയും കേള്‍ക്കാറുണ്ട്. അതുപോലെ ഡാം കെട്ടിപ്പൊക്കാന്‍ ഓരോ നിമിഷവും ഹൃദയമിടിപ്പോടെ ജോലിചെയ്ത നൂറുകണക്കിന് ആളുകളെക്കുറിച്ചും ചിലപ്പോള്‍ നമ്മള്‍ ഓര്‍ക്കാറുണ്ടാവാം.

ഇന്നത്തെപ്പോലെ ദൂരം അരികെ അല്ലാതിരുന്ന അക്കാലത്ത് ഇടുക്കി ഏതോ ഒരു ഭൂഖണ്ഡത്തെപ്പോലെ അകലെയായിരുന്നു അന്നത്തെ പഴമക്കാരായ സാധാരണക്കാര്‍ക്ക്. ചരിത്രത്തിനു മീതെ അനവധി നാടോടിക്കഥകള്‍ പുതച്ച കൗതുകങ്ങള്‍ അവര്‍ അന്നു കേട്ടിരുന്നു. കുറവന്‍ മലയേയും കുറത്തി മലയേയും അവ കണ്ടെത്തിയ പഴമക്കാരനേയുംകുറിച്ചായിരുന്നു കഥകളധികവും. സമീപ ജില്ലകളില്‍നിന്നും പലരും ഡാമിനായി പണിക്കെത്തിയിരുന്നു. ഇവരില്‍ പലരും പിന്നീട് ഇടുക്കിയില്‍ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു.

ജോലിയുടെ സൗകര്യത്തിനായോ ജീവന്‍സുരക്ഷയ്‌ക്കായോ ഇന്നത്തെപ്പോലെ വലിയ ക്രമീകരണങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ജോലിക്കിടയില്‍ നിരവധിപേര്‍ മരിക്കുകയുണ്ടായി. 80ലധികം ആള്‍ക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നാണ് ഔദ്യോഗിക കണക്കെങ്കിലും അതിലേറെപ്പേര്‍ മരിച്ചെന്നാണ് പറയപ്പെടുന്നത്. അന്ന് എട്ടുമണിക്കൂര്‍ കല്ലും മണ്ണും ചുമന്നാല്‍ കിട്ടിയിരുന്നകൂലി 2 രൂപയായിരുന്നു.അവിടെ സ്ഥിരതാമസമാക്കിയവരില്‍ ഇന്നു ജീവിക്കുന്ന പലരും അവശതയിലും പട്ടിണിയിലുമാണെന്നും കേള്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.