Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുരീപ്പുഴയോട് രണ്ടുവാക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2018, 02:30 am IST
in Vicharam

ഇടതുപക്ഷത്തിന്റെ ചില നടപടികളെ മനസ്സുകൊണ്ട് പിന്താങ്ങിയിട്ടുള്ള നല്ലൊരുവിഭാഗം ഹിന്ദുക്കളുടെയും വോട്ടാണ് ഇപ്പോഴത്തെ സര്‍ക്കാരിനെ അധികാരപ്രാപ്തിക്കു സഹായിച്ചത് എന്ന യാഥാര്‍ഥ്യത്തെ പാടെ അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യുന്ന നടപടികളാണ് വി.എസ്. അച്യുതാനന്ദന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ‘കപടവാഗ്ദാനങ്ങളുടെ പൂത്തിരിവെട്ടത്തില്‍ അധികാരത്തിലേറി’ തീവെട്ടിക്കൊള്ള നടത്തുന്നവര്‍ സ്വീകരിക്കുന്നത്. തീപ്പൊരി പ്രസംഗങ്ങളുടെ പേരില്‍ പ്രവീണ്‍ തൊഗാഡിയയെ കേരളത്തിലെത്താന്‍ സമ്മതിക്കാതെ വിലക്കിയവര്‍, ഇപ്പോള്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ മാത്രമുപകരിക്കുന്ന തീര്‍ത്തും അനവസരത്തില്‍ അത്യന്തം ആഭാസകരവും, സാംസ്‌കാരിക കേരളത്തിന് അപമാനകരവുമായ പരാമര്‍ശം നടത്തിയ കുരീപ്പുഴ ശ്രീകുമാറിനെതിരെ 130-ാം വകുപ്പനുസരിച്ച് വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യാത്തതു  അപലപനീയമാണ്.’

 കുരീപ്പുഴയോടു രണ്ടുവാക്ക്. ഭാരതീയ വേദസാഹിത്യകൃതികളെല്ലാം  ആലങ്കാരികമായ അര്‍ഥവാദമെന്ന സാങ്കേതികഭാഷയില്‍ വിരചിതമാണെന്ന കാര്യം മറക്കാതിരിക്കുക.  പ്രതിനിധാനം ചെയ്യപ്പെടുന്ന ആശയങ്ങളെ അപൂര്‍ണമായെങ്കിലും ഗ്രഹിക്കാതെ (അതും ഹിന്ദുക്കളായ താങ്കളെപ്പോലുള്ളവര്‍) ജാതിമതഭേദമെന്യേ ആരാധിക്കപ്പെടുന്ന അയ്യപ്പന്‍ എന്ന ദിവ്യസങ്കല്‍പ്പത്തിനെതിരെ നടത്തിയ ജല്‍പ്പനങ്ങള്‍ക്കൊരു മറുപടിയാണിത്.

ബഹുദൈവവിശ്വാസം നിലനില്‍ക്കുന്ന ഹിന്ദുമതത്തില്‍ ആരാധനാമൂര്‍ത്തികളുടെയും സമ്പ്രദായത്തിന്റെയും പേരില്‍ തീരെ നിസ്സാരമല്ലാത്ത തരം അനൈക്യം നിലനിന്നിരുന്നു. ഇപ്പോഴും നിലനില്‍ക്കുന്നു. അങ്ങനെ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ ശൈവരെന്നും വൈഷ്ണവരെന്നും തിരിഞ്ഞും പിരിഞ്ഞും ഭിന്നതയും അനൈക്യവും ഉടലെടുക്കരുതെന്ന് ആത്മാര്‍ഥമായ നിര്‍ബന്ധമുള്ളതുകൊണ്ട് ധിഷണാശാലികളായ ആചാര്യന്മാര്‍ ഹിന്ദുമതഐക്യം നിലനിര്‍ത്താന്‍ സ്വീകരിച്ച ഉപായമായിരുന്നു അയ്യപ്പന്‍ എന്ന സങ്കല്‍പ്പം. മഹാവിഷ്ണുവിന്റെ മോഹിനീരൂപത്തില്‍ പരമേശ്വരനു ലഭിച്ച സന്താനം, ദിവ്യാവതാരം ആണ് അയ്യപ്പന്‍ എന്ന കഥ അവിശ്വസനീയവും അതിസുന്ദരവും അത്യാകര്‍ഷകവുമായ കാവ്യഭാവനയാണ്. അതിനെ സ്വവര്‍ഗരതി എന്നു വിശേഷിപ്പിക്കാന്‍ അവനവന്‍ സഞ്ചയിച്ച പങ്കില സംസ്‌കാരത്തിനേ കഴിയൂ. ഈ അസാധാരണ അവതാരം ശൈവരെയും വൈഷ്ണവരെയും ഒരുപോലെ സ്വാധീനിച്ച് ആരാധനകളേറ്റു വാങ്ങിയ ദിവ്യസങ്കല്‍പ്പമായി നിലനില്‍ക്കുന്നു.  ഈ സനാതന സങ്കല്‍പ്പത്തെയാണ് ഹിന്ദുനിന്ദ പുരോഗനചിഹ്നമായി തെറ്റിദ്ധരിച്ച കുരീപ്പുഴ തട്ടിത്തകര്‍ക്കാനോ അപമാനത്തിന്റെ കരിനിഴല്‍ വീഴ്‌ത്താനോ ശ്രമിച്ചിരിക്കുന്നത്.

ഹിന്ദുവിനെ നിന്ദിച്ചാല്‍ ശിക്ഷയുണ്ടാകില്ല എന്നുമാത്രമല്ല, ഇതിന്റെ പേരില്‍ വല്ല അക്കാദമിക പുരസ്‌കാരമോ പദവിയോ ലഭിച്ചേക്കുമെന്ന പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന രാഷ്‌ട്രീയ ഭിക്ഷാംദേഹിയായി അധഃപതിച്ചു കുരീപ്പുഴ. ഹൈന്ദവ സംസ്‌കാരത്തിന്റെ തേജോരൂപങ്ങളെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഭര്‍ത്സിക്കുന്നത്, താരതമേ്യന സൗമ്യരായ ഹിന്ദുക്കളുടെ സഹിഷ്ണതയെ ചോദ്യം ചെയ്യലാണ്. ഇനിയുമിതു തുടര്‍ന്നാല്‍ അണപൊട്ടിയൊഴുകുന്ന ഹൈന്ദവന്റെ രോഷത്തില്‍ താങ്കള്‍ ഒലിച്ചുപോകുന്ന അവസ്ഥ സമീപകാലത്തുതന്നെ സമാഗതമാകുമെന്നോര്‍ക്കുക.

എസ്. കൃഷ്ണശര്‍മ

തിരുവനന്തപുരം

കമലിന്റെ കള്ളം

ഏതൊരാളുടേയും അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാറുണ്ട് ബന്ധപ്പെട്ടവര്‍. എന്നാല്‍ പാവം ‘ആമി’ക്കു മാത്രം ആ ഭാഗ്യമുണ്ടായില്ല- മതംമാറിയ മാധവിക്കുട്ടിക്ക്! ഒരു കൊലയാൡയെപ്പോലും തുക്കിലേറ്റും മുമ്പ് അന്ത്യാഭിലാഷം സാധിച്ചുകൊടുക്കാറുണ്ട് നീതിപീഠം. എന്നാല്‍ മാധവിക്കുട്ടിയുടെ കാര്യത്തില്‍ അതുണ്ടായില്ല. 

കമല്‍ മലയാള സിനിമാരംഗത്തെ വലിയ സംവിധായകനായിരിക്കാം. പക്ഷേ സത്യസന്ധത ലവലേശമില്ല. പൂര്‍വ്വാശ്രമത്തിലേക്ക് തിരിച്ചുവരാനുള്ള മാധവിക്കുട്ടിയുടെ ആഗ്രഹവും, അതുപോലെതന്നെ ഹൈന്ദവാചാരപ്രകാരം തന്റെ ദേഹം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനുള്ള അവരുടെ ഇച്ഛയും എന്തുകൊണ്ട് കഥയില്‍ ഉള്‍പ്പെടുത്തിയില്ല?

ഇതൊന്നുമല്ല കാര്യം. കമലിന് സമൂഹത്തില്‍ അസ്വസ്ഥതയുടെ വിത്തുപാകണം. അങ്ങനെ വിലകുറഞ്ഞ പ്രശസ്തിയും ധാരാളം ധനവും നേടണം. കേരളമായതുകൊണ്ട് ഇതൊക്കെ നടക്കും. ഇവിടെ ഹിന്ദുവിനെതിരെ കമാലുദ്ദീന്‍മാര്‍ക്ക് എന്തും പറയാമല്ലോ. 

എം. ശ്രീധരന്‍, 

വരവൂര്‍, തൃശൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.