കഴക്കൂട്ടം: അനന്തപുരിക്ക് പുതുജീവനേകാന്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹരിതസേന എത്തുന്നു. മാലിന്യമുക്തവും ജലസമൃദ്ധവും ഹരിതാഭവുമായ ഒരു നഗരസൃഷ്ടിയാണ് ഹരിതസേനയിലൂടെ ജില്ലാ കളക്ടറും സംഘവും ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് കണ്വെന്ഷന് സെന്ററില്‍ ഹരിതസേനയുടെ സന്നദ്ധസേനാംഗമായി പേര് രജിസ്റ്റര്‍ ചെയ്തശേഷം ഹരിതസേനാ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.
പൗരബോധമുളള തലമുറയെ വാര്‍ത്തെടുക്കുന്നതിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ജൈവകൃഷിക്കും സൗരോര്‍ജ പദ്ധതികളുടെ വ്യാപനത്തിനും മഴവെള്ള സംഭരണത്തിനും നേതൃത്വം കൊടുക്കുകയാണ് സന്നദ്ധ സേനയുടെ ലക്ഷ്യം. സ്വയം ഹരിതചട്ടം പാലിക്കുമെന്ന പ്രതിജ്ഞ ചെയ്യുന്ന ആര്‍ക്കും ഈ സന്നദ്ധസേനയില്‍ അംഗങ്ങളാകാം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ സന്നദ്ധസേവകര്‍ക്ക് ജില്ലാ ഭരണകൂടം നല്‍കും. ംംം.ാ്യ്ോ.ീൃഴ എന്ന വെബ്പോര്‍ട്ടല്‍ വഴി താല്പര്യമുള്ളവര്ക്ക് രജിസ്റ്റര്‍ ചെയ്യാം.
മാലിന്യകൂമ്പാരം നിറഞ്ഞ അഞ്ചു സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് അവിടെ ശുചീകരിച്ച് ചിത്രങ്ങളും മറ്റും വരച്ചും പൂന്തോട്ടമുണ്ടാക്കിയും ഭംഗിയാക്കിയായിരിക്കും ആദ്യഘട്ടം നടപ്പിലാക്കുക. മാലിന്യ ഉപേക്ഷിക്കുന്നത് തടയുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. പോലീസുദ്യോഗസ്ഥരും വോളന്റിയേഴ്സും അടങ്ങുന്നതാകും സ്ക്വാഡ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം ഉപേക്ഷിക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. സ്കൂളുകളിലും താമസകേന്ദ്രങ്ങളിലും ഹരിത ചട്ടം പാലിക്കുന്നതിനായി സന്നദ്ധസേന ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തും. പ്രവര്‍ത്തന പുരോഗതി സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിലയിരുത്തും. മേയര്‍ വി.കെ.പ്രശാന്ത്, ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി, സബ് കളക്ടര്‍ ഡോ.ദിവ്യ.എസ്അയ്യര്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഗീതമോഹനന്‍, അസി.കലക്ടര്‍ അനുപം മിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: