Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദുപണ്ഡിതരിൽ ആ നുണകളുടെ ദുസ്സ്വാദീനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 02:45 am IST
inSamskriti

ശാസ്ത്രത്തിന്റെ നിറം പിടിപ്പിച്ച ആ നുണകള്‍ ഇന്നാട്ടിലെ ദേശസ്‌നേഹികളായ പണ്ഡിതന്‍മാരിലും, നേതാക്കളില്‍ പോലും, ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതല്ല. ആയിരത്തിലധികം വര്‍ഷങ്ങളിലെ അടിമത്തം നമ്മുടെ ചേതനയെ മരവിപ്പിച്ചതാണോ അതോ വേണ്ടത്ര തെളിവുകളോടെ പകരം വെക്കാന്‍ മറ്റു വിശദീകരണങ്ങള്‍ കണ്ടെത്താന്‍ കഴിയാഞ്ഞതാണോ അതോ വെള്ളക്കാരന്റെ ധാടിയിലും മോടിയിലും മയങ്ങി അവര്‍  കുഴിച്ച കുഴിയില്‍ ബോധപൂര്‍വ്വം വീണുപോയതാണോ എന്നറിയില്ല, പലരും അത് സത്യമെന്നു കരുതി. ആ കാലഘട്ടത്തിലെ ഭാരതീയ പണ്ഡിതരുടെ കൃതികളിലെല്ലാം തന്നെ മേല്‍പ്പറഞ്ഞ ആര്യ-ദ്രാവിഡ വാദം, ദേഹപ്രകൃതി അനുസരിച്ചുള്ള തരം തിരിക്കല്‍ തുടങ്ങിയവ അംഗീകരിച്ചതായി കാണാം.

രാധാ കുമുദ് മുക്കര്‍ജി അക്കാലത്തെ എണ്ണപ്പെട്ട ചരിത്രപണ്ഡിതനായിരുന്നു. ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ, നാഷണലിസം ഇന്‍ ഇന്‍ഡ്യന്‍ കള്‍ച്ചര്‍, ഹിന്ദു സിവിലൈസേഷന്‍, എ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യന്‍ ഷിപ്പിങ്, ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഷിപ്പിങ് ആന്‍ഡ് മാരിടൈം ആക്റ്റിവിറ്റി ഫ്രം ഏന്‍ഷ്യന്റ് ടൈംസ്, അഖണ്ഡ ഭാരത്, മെന്‍ ആന്‍ഡ് തോട്ട് ഇന്‍ എന്‍ഷ്യന്റ് ഇന്‍ഡ്യ, ദി ഗുപ്ത എംപയര്‍, ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ എന്‍ഷ്യന്റ് ഇന്‍ഡ്യ, ആന്‍ ഇന്‍ട്രൊഡക്ഷന്‍ റ്റു ഇന്‍ഡ്യന്‍ ഇക്കണോമിക്‌സ്, എന്‍ഷ്യന്റ് ഹിന്ദു എഡ്യൂക്കേഷന്‍ ആന്‍ഡ് ലേര്‍ണിങ്ങ് മുതലായ ശ്രദ്ധേയ പുസ്തകങ്ങളും ലഘുലേഖനങ്ങളും തീവ്ര ദേശഭക്തനായ ഇദ്ദേഹം എഴുതിയിട്ടുണ്ട്. അഖണ്ഡഭാരത് എന്ന ലഘുലേഖയില്‍ അദ്ദേഹം എഴുതിയതു നോക്കുക- ഇന്‍ഡ്യയിലേയും ലോകത്തിന്റെയും ആദ്യസാഹിത്യമായ വേദത്തിന്റെ കാലം തൊട്ട്, ചരിത്രത്തിന്റെ ഉദയം മുതല്‍, ആര്യന്‍ ഹിന്ദുക്കള്‍ ഈ ഭൂഖണ്ഡത്തെ കീഴടക്കുകയും സംസ്‌കാര സമ്പുഷ്ടമാക്കുകയും അവരുടെ ആത്മാവിനെ ഇവിടെ ആവാഹിച്ചുകുടിയിരുത്തുകയും ചെയ്തു. മേല്‍കൊടുത്ത കൃതികളിലെല്ലാം തന്നെ ഈ അടിസ്ഥാന നിലപാടു കാണാം.

ബാലഗംഗാധര തിലകന്‍ തന്റെ ഓറിയണ്‍ എന്ന പ്രസിദ്ധകൃതിയില്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതു കാണാം. ഹിന്ദുക്കളും പാഴ്‌സികളും ഗ്രീക്കുകാരും ആര്യന്മാരിലെ തന്നെ മൂന്ന് വിഭാഗങ്ങള്‍ ആണെന്ന് അതില്‍ പറയുന്നു. ദി പെഡഗോഗി ഓഫ് ദി ഹിന്ദൂസ്, ഹിന്ദു കള്‍ച്ചര്‍ ആസ് എ വേള്‍ഡ് പവര്‍ മുതലായ പുസ്തകങ്ങള്‍ എഴുതിയ ബിനോയ് കുമാര്‍ സര്‍ക്കാര്‍ ഈ ആര്യ-ദ്രാവിഡ കഥയില്‍ വിശ്വസിച്ചിരുന്നു. എവല്യൂഷന്‍ ഓഫ് ഹിന്ദു മോറല്‍ ഐഡിയല്‍സ് (1935) എന്ന തന്റെ പ്രഭാഷണപരമ്പര (ഇതു പിന്നീട് പുസ്തകമാക്കി) യില്‍ സര്‍ പി.എസ്.ശിവസ്വാമി അയ്യര്‍ ഈ വാദത്തെ പിന്താങ്ങുന്നു.

എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി എഴുതിയ സുരേന്ദ്രനാഥ് ദാസ്ഗുപ്ത, ഇന്ത്യന്‍ ഫിലോസഫി എന്ന പുസ്തകം രചിച്ച ഡോ. എസ്. രാധാകൃഷ്ണന്‍, അതുപോലെ ആന്‍ ഔട്‌ലൈന്‍ ഓഫ് ഇന്ത്യന്‍ ഫിലോസഫി മുതലായ പുസ്തകങ്ങളുടെ കര്‍ത്താവായ പ്രൊഫസര്‍ ഹിരിയണ്ണാ മുതലായ പണ്ഡിതന്മാരും തങ്ങളുടെ കൃതികളില്‍ ആര്യ-ദ്രാവിഡ വാദത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. പി.ടി.ശ്രീനിവാസ അയ്യങ്കാരുടെയും മറ്റും ചരിത്രപുസ്തകങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.

ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോയശേഷം ഈ സാങ്കല്‍പിക കഥകള്‍ക്ക് അക്കാദമിക് തലത്തിലും മറ്റും തുടര്‍ന്നും സ്വീകാര്യത  നിലനിര്‍ത്താന്‍ അകമഴിഞ്ഞു പരിശ്രമിച്ചത് ഇവിടുത്തെ ഇടതുപക്ഷ സഹയാത്രികരായ പണ്ഡിതരാണ്. ദേബീപ്രസാദ് ചതോപാധ്യായ, ഡി.ഡി.കോസാംബി, എ.ആര്‍. ദേശായി, എന്‍.എന്‍.ഭട്ടാചാര്യ (ഇദ്ദേഹം ഭാരതത്തിലെ താന്ത്രിക പാരമ്പര്യത്തെ ഇവയുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള മൂന്നു പുസ്തകങ്ങള്‍ – ദി ഇന്ത്യന്‍ മദര്‍ ഗോഡസ്സ്, ഹിസ്റ്ററി ഓഫ് ദി താന്ത്രിക് റിലിജിയന്‍, ഹിസ്റ്ററി ഓഫ് ദി ശാക്താ റിലിജിയന്‍ -എഴുതിയിട്ടുണ്ട്), കെ. ദാമോദരന്‍, തുടങ്ങിയവരുടെ കൃതികള്‍ ഇത്തരത്തിലുള്ള പരിശ്രമങ്ങളാണ്.

ഹിന്ദു ആചാരാനുഷ്ഠാനങ്ങളുടെ വൈവിദ്ധ്യത്തിനു ചില പണ്ഡിതര്‍ കാരണം കണ്ടെത്തിയതും ഈ കള്ളക്കഥകളുടെ പിന്‍ബലത്തിലാണ്. ഡോക്ടര്‍ എസ്. ആര്‍. ഗോയല്‍ എഴുതിയ എ റിലിജിയസ് ഹിസ്റ്ററി ഓഫ് എന്‍ഷ്യന്റ് ഇന്ത്യ എന്ന പുസ്തകത്തില്‍ പ്രൊഫസര്‍ എസ്.കെ. ചാറ്റര്‍ജി തുടങ്ങിയവരുടെ ഇത്തരം പഠനങ്ങള്‍ വിവരിക്കുന്നുണ്ട്. അവരുടെ കണ്ടെത്തലനുസരിച്ച് ഹിന്ദുക്കള്‍ ശരീരഘടനപ്രകാരം പ്രധാനമായും ആറ് വംശങ്ങളില്‍ Negrito, Proto Australoid, Mongoloid, Mediterranean, Western Brachycephals, Nordic പെടുന്നവരാണ്.  ഇവരെല്ലാവരും തന്നെ ഭാരതത്തിനു വെളിയില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ്. അവരുടെ മൂലപ്രദേശങ്ങളിലെ വ്യത്യസ്ത കാഴ്‌ച്ചപ്പാടുകളും ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും അവര്‍ തങ്ങളുടെ കൂടെ കൊണ്ടുപോന്നു. ഈകൂട്ടരെയെല്ലാം നാലു വ്യത്യസ്ത ഭാഷാ സമൂഹങ്ങളായും ഓസ്ട്രിക് (നിഷാദ, കോള്‍ (മുണ്ട), ടിബറ്റോ ചൈനീസ്(കിരാത), ദ്രാവിഡീയന്‍, ഇന്‍ഡോ യൂറോപ്യന്‍( ആര്യന്‍)- വേര്‍തിരിച്ചിരിക്കുന്നു.

പ്രജനനം, പരേതാത്മാക്കള്‍, ആല്‍മരം, എന്നിവയുമായി ബന്ധപ്പെട്ട് ഇവിടെക്കാണുന്ന വിശ്വാസങ്ങളും ആചാരങ്ങളും മേല്‍പറഞ്ഞ നെഗ്രിറ്റോ വംശജര്‍ കൊണ്ടുവന്നതാണത്രെ. ബ്രഹ്മം, അവതാരം, ചാന്ദ്രമാസം, പുനര്‍ജന്മ സിദ്ധാന്തം, നാഗാരാധന, ഹനുമാന്‍, ഗണപതി സങ്കല്‍പ്പങ്ങള്‍ ഇവയെല്ലാം ഓസ്ട്രിക് വംശജര്‍ കൊണ്ടുവന്നു. മെഡിറ്ററേനിയന്‍ തീരങ്ങളില്‍ നിന്നുവന്ന ദ്രാവിഡ വംശജരാണ് തമിഴ് ഭാഷ, ശിവ-പാര്‍വ്വതി, വിഷ്ണു-ലക്ഷ്മി സങ്കല്‍പ്പങ്ങള്‍, യോഗ സിദ്ധാന്ത സാധനകള്‍, ശ്രാദ്ധകര്‍മ്മം, ആദ്ധ്യാത്മിക അനുഭൂതി, പൂജാവിധി മുതലായവ കൊണ്ടുവന്നത്. ആര്യന്മാരാവട്ടെ, പ്രകൃതി ശക്തികളെ പ്രീണിപ്പിക്കാനായി പാല്‍, നെയ്യ്, ധാന്യങ്ങള്‍, സോമരസം എന്നിവ അഗ്നിയില്‍ ഹോമിക്കുന്ന യാഗവും ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയായ സംസ്‌കൃതവും ഇവിടെ പ്രചരിപ്പിച്ചു. മംഗളോയിഡുകള്‍ക്ക് മേല്‍പ്പറഞ്ഞ വംശങ്ങളുടെയത്രയും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെങ്കിലും ആസ്സാം, കിഴക്കന്‍ ബംഗാള്‍ പ്രദേശങ്ങളിലെ കാമാഖ്യ പോലുളള ക്ഷേത്രങ്ങളിലെ ദേവി ആരാധനയും വാമാചാരതന്ത്രവും അവരുടെ സംഭാവനയായി വിലയിരുത്തപ്പെടുന്നു.

അങ്ങനെ, ഈ വിഷയത്തില്‍ വളരെയേറെ പഠനം നടത്തിയ പ്രഫ. എസ്.കെ. ചാറ്റര്‍ജിയുടെ അഭിപ്രായത്തില്‍ ‘ഹിന്ദുമതം പലനിറത്തിലുളള നൂലുകള്‍കൊണ്ടുണ്ടാക്കപ്പെട്ടിട്ടുളള തുണി പോലെയാണ്… മദര്‍ ഇന്ത്യ ഒരു സങ്കര സംസ്‌കാരത്തിന്റെ ഇരിപ്പിടമാണ്. അത് ആര്യന്‍ ഭാഷയിലൂടെയാണ് പ്രചരിച്ചതെങ്കിലും ആര്യന്‍ സംഭാവനയോട് കിടനില്‍ക്കുന്ന തരത്തില്‍ നിഷാദന്മാര്‍, കിരാതന്മാര്‍, ദ്രാവിഡര്‍ എന്നിവരുടെ സംഭാവനകളും ഒട്ടുംചെറുതല്ല. ഈ സങ്കരസംസ്‌കാരം നിരവധി നദികള്‍ ഒഴുകിച്ചേര്‍ന്ന സമുദ്രം പോലെയാണ്. (S.R. GOYAL, A RELIGIOUS HISTORY OF ANCI-ENT INDIA (Up-to C.1200 AD, PreVedic, Vedic, Jaina and Bud-hist Religion), Kusumanjali Prakasan, Meerut, 1985).

(തുടരും..)

നാളെ: യാഥാര്‍ഥ്യം എന്ത്?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

Entertainment

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

Kerala

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.