മുഹമ്മ: ക്ഷേത്രത്തിന് സമീപത്തെ അവസാനത്തെ ഹിന്ദു അവശേഷിക്കുന്നതുവരെ ശ്മശാനം പണിയാന്‍ ആരെയും അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തി മുതലെടുക്കാനുള്ള നീക്കം ചെറുക്കും. തണ്ണീര്‍മുക്കം കരിക്കാട് എഴുമനശ്ശേരി യക്ഷിയമ്മ ക്ഷേത്രത്തിന് സമീപത്ത് സെന്റ് ജോസഫ് ദേവാലയ അധികൃതര്‍ ശ്മശാനം പണിയാനുള്ള നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തിയവരെ കള്ളക്കേസില്‍ കുടുക്കിയ പോലീസിന്റെ നടപടിക്കെതിരെ ഹിന്ദു ഐക്യവേദി ചേര്‍ത്തല താലൂക്ക് കമ്മറ്റിയുടെയും ക്ഷേത്രം കമ്മറ്റിയുടെയും നേതൃത്വത്തില്‍ മുഹമ്മ സ്റ്റേഷനിലേയ്ക്ക് നടത്തിയ പ്രധിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സമൂഹത്തിനെതിരായിട്ടുള്ള സമരമായി ഇതിനെ കണക്കാക്കേണ്ട. ക്ഷേത്രത്തിന്റെ പവിത്രത കളങ്കംവരുത്തുന്ന നടപടിക്കെതിരെയാണ് പ്രതിഷേധം. സെമിത്തേരി ഉചിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതിയംഗം അഡ്വ. വി.എസ്. രാജന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി. എന്‍. ജിനു, ജില്ലാ സംഘടനാ സെക്രട്ടറി കെ.ജി. സഹജന്, രമാരവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
കലാസന്തോഷ് സ്വാഗതവും എന്‍.പി. രാമചന്ദ്രന് നന്ദിയും പറഞ്ഞു. ക്ഷേത്രം ഭാരവാഹികളായ പൊന്നപ്പന് കാരക്കാപ്പള്ളില്, ബാബു കല്ലുചിറ, ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് റ്റി.ജി. മുരളീധരന്, സുരേഷ് അരൂര്‍, എന്‍.ആര്. മോഹന്‍ദാസ്, കാര്ത്തികേയന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: