Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇനിയില്ല കരിയിലകിക്കുകള്‍; റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:45 am IST
in Football

ബ്രസീലിയ: ആരാധകരെ ആവേശത്തിലാഴ്‌ത്തുന്ന കരിയില ഫ്രീകിക്കുകള്‍ ഇനിയില്ല. ഇനി ആ കിക്കുകള്‍ ആരാധകരുടെ മനസ്സില്‍ മാത്രമേ അവശേഷിക്കൂ. കാരണം ഇതിന്റെ ഉപജ്ഞാതാവായ ബ്രസീലിന്റെ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ കളിക്കളത്തിനോട് വിടപറഞ്ഞു. ഇതോടെ 20 വര്‍ഷത്തെ കരിയറിനാണ് അവസാനമായത്. 2015ന് ശേഷം ഒരു മത്സരത്തില്‍ പോലും ബൂട്ടു കെട്ടാതെയാണ് ഈ ഇതിഹാസതാരത്തിന്റെ വിടപറയല്‍. താരത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസ്സിസാണ് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്.

1998-ല്‍ ബ്രസീലിയന്‍ ക്ലബ് ഗ്രെമിയോയിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫ്രീ കിക്കുകളുടെ രാജകുമാരനായാണ് അറിയപ്പെട്ടത്. എതിര്‍നിര ഉയര്‍ത്തുന്ന പ്രതിരോധമതിലിനു മുകളിലൂടെ റൊണാള്‍ഡീഞ്ഞോ എടുക്കുന്ന ഫ്രീകിക്കുകള്‍ കരിയിലകള്‍ പറക്കുന്നപോലെ എതിര്‍ പോസ്റ്റില്‍ കയറുന്നത് ഏറെ അത്ഭുതത്തോടെയാണ് ഫുട്‌ബോള്‍ ലോകം നോക്കിനിന്നത്. 

1996 ല്‍ അണ്ടര്‍17 ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിലൂടെയാണ് റൊണാള്‍ഡീഞ്ഞോ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം ബ്രസീല്‍ ക്ലബ്ബായ ഗ്രെമിയോയുടെ സീനിയര്‍ ടീമിലേക്കും എത്തും. വൈകാതെ തന്നെ ഗ്രെമിയോ, റൊണാള്‍ഡീഞ്ഞോ എന്ന വണ്ടര്‍ കിഡിന്റെ വിലയറിഞ്ഞു തുടങ്ങി. 1999-ല്‍ നടന്നൊരു മത്സരത്തില്‍ റൊണാള്‍ഡീഞ്ഞോയുടെ ബൂട്ടുകള്‍ ഇന്ദ്രജാലം കാണിച്ചു. ബ്രസീല്‍ ടീം ക്യാപ്റ്റന്‍ ഡുംഗ ഉള്‍പ്പെട്ട ക്ലബ്ബിനെയാണ് റൊണാള്‍ഡീഞ്ഞോ വിസ്മയിപ്പിച്ചത്. ഡൂംഗയെ രണ്ടു തവണ കബളിപ്പിച്ച റൊണാള്‍ഡീഞ്ഞോ ഒരു വട്ടം ഡൂംഗയുടെ തലയ്‌ക്കു മുകളിലൂടെ പന്ത് കോരിയിട്ടു കുതിച്ചത് അവിശ്വസനീയതയോടെയാണ് നോക്കിനിന്നത്.

ഇതോടെ യൂറോപ്യന്‍ വമ്പന്മാരായ ബാഴ്‌സലോണ, എസി മിലാന്‍ ക്ലബ്ബുകള്‍ റൊണാള്‍ഡീഞ്ഞോയെ സ്വന്തമാക്കാനൊരുങ്ങി. എന്നാല്‍ താരം എത്തപ്പെട്ടത് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍. പിഎസ്ജിയിലെത്തിയതോടെ മത്സരങ്ങള്‍ക്ക് ശേഷം നിശാപാര്‍ട്ടികളായി റൊണാള്‍ഡീഞ്ഞോയുടെ ലോകം. ഇതോടെ പിഎസ്ജിക്ക് റൊണാള്‍ഡീഞ്ഞോ അധികപ്പറ്റതായി. ഇതിനിടെ 2002ലെ ലോകകപ്പ് ബ്രസീലിന് നേടിക്കൊടുക്കുന്നതില്‍ റൊണാള്‍ഡീഞ്ഞോ നിര്‍ണായക പങ്കുവഹിച്ചു. പ്രശസ്തി റൊണാള്‍ഡിഞ്ഞോയെ റാഞ്ചിയതോടെ പിഎസ്ജിക്ക് മടുത്തു തുടങ്ങി.

തുടര്‍ന്ന് 2003-ല്‍ ബാഴ്‌സലോണയിലേക്ക്. 2008 വരെ കറ്റാലന്‍ പടയുടെ മുന്നണിപ്പോരാളായി വിലസി. അഞ്ചു വര്‍ഷം ബാഴ്‌സയുടെ ജഴ്‌സിയില്‍ കളിച്ച റൊണാള്‍ഡീഞ്ഞോ രണ്ട് ലാ ലീഗ കിരീടങ്ങള്‍, ചാമ്പ്യന്‍സ് ലീഗ് കിരീടം എന്നിവ നേടി. 2004, 2005 വര്‍ഷങ്ങളില്‍ ലോകത്തിലെ മികച്ച കളിക്കാരനുള്ള അവാര്‍ഡും നേടി. 2008-ല്‍ മിലാനിലേക്ക് റൊണാള്‍ഡീഞ്ഞോ ചേക്കേറി. 2010-11 സീസണില്‍ മിലാന്‍ സീരി എ ചാമ്പ്യന്മാരായത് റൊണാള്‍ഡീഞ്ഞോയുടെ മികവിലായിരുന്നു. 2011-ല്‍ മിലാന്‍ വിട്ടശേഷം ഫ്‌ളെമിംഗോയ്‌ക്കും അത്‌ലറ്റിക്കോ മിനെയര്‍ക്കുമെല്ലാം റൊണാള്‍ഡീഞ്ഞോ കളിച്ചു. 1999 മുതല്‍ ബ്രസീല് ജഴ്‌സിയില്‍ കളിക്കാനിറങ്ങിയ റൊണാള്‍ഡീഞ്ഞോ 97 മത്സരങ്ങളില് നിന്ന് 33 ഗോളുകള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

India

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

Kerala

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

Kerala

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

പുതിയ വാര്‍ത്തകള്‍

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ഗുരു മുനി നാരായണ പ്രസാദ്: നിഷ്കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ആഴങ്ങളിൽ ധ്യാനിച്ച് നിന്ന ഗുരു

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ; പൂരപ്രേമികൾക്ക് സഹായഹസ്തവുമായി റയിൽവേ

മഞ്ജു വാര്യരുടെ ശാപം ഉണ്ടാകും”,തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്‌ക്കും സൈബർ അധിക്ഷേപം

നിതിൻ രാജിന്റെ മരണം; ഡോ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം

സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം; താൽപര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ കോടതികൾക്ക് അധികാരമില്ല

അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്, ഫലം എന്ത് ആണെങ്കിലും കേന്ദ്ര സേന ബംഗാൾ വിട്ട് പോകില്ല.

12 വയസിൽ തുടങ്ങിയ ഹോർമോൺ വ്യത്യാസം, മൂന്ന് വർഷത്തോളം മകളോട് വഴക്കിട്ടു;കജോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.