തിരുപ്പതി: ഭോഗി ഉത്സവത്തോട് അനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നടന്ന ജല്ലിക്കെട്ടിനിടെ ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഏതാണ്ട് ആറായിരത്തോളം പേരാണ് ചിറ്റൂരിലെ അനുപള്ളിയില്‍ ജല്ലിക്കെട്ടില്‍ പങ്കെടുക്കാനും കാണാനുമായി എത്തിയത്.
പരിക്കേറ്റവരില്‍ നാലു പേരുടെ തലയ്ക്ക് ഗുരുതര മുറിവുണ്ട്. പരിക്കേറ്റവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതാദ്യമായാണ് അനുപള്ളിയില്‍ ഇത്രയും പേര് ജല്ലിക്കെട്ട് കാണാനായി എത്തുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
ജല്ലിക്കെട്ട് നടത്തരുതെന്ന് ഒരു ദിവസം മുന്‍പ് തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, സംഘാടകര്‍ അത് ചെവിക്കൊണ്ടില്ല. ഞായറാഴ്ച ജല്ലിക്കെട്ട് നടക്കുന്പോള് പൊലീസുകാര്‍ ആരുംതന്നെ അവിടെ ഉണ്ടായിരുന്നതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: