ബ്രിസ്ബെയ്ന്‍: ഒന്നാം സീഡ് സ്പെയിനിന്റെ ഗാര്‍ബിനെ മുഗുരുസ ബ്രിസ്ബെയ്ന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. രണ്ടാം റൗണ്ടില്‍ സെര്‍ബിയയുടെ അലസ്സാന്‍ഡ്ര ക്രുണിക്കിനെതിരെ മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു പേശിവലിവിനെ തുടര്‍ന്ന് മുഗുരുസ കളി മതിയാക്കിയത്. ഇതോടെ ക്രുണിക് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ സെറ്റ് 7-5ന് ജയിച്ച മുഗുരുസ രണ്ടാം സെറ്റില്‍ 6-7 (3-7)ന് പരാജയപ്പെട്ടു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 2-1ന് മുന്നിട്ടുനില്ക്കേയായിരുന്നു പേശീവലിവ് മുഗുരുസയെ പിടികൂടിയത്.
ഫ്രഞ്ച് താരം അലിസെ കോര്‍നെറ്റും ബ്രിട്ടീഷ് താരം ജോഹന്ന കോണ്ടെയും ക്വാര്‍ട്ടറിലെത്തി.
അതേസമയം പുരുഷ വിഭാഗത്തില്‍ നിന്ന് ബ്രിട്ടന്റെ ആന്‍ഡി മുറെ പിന്മാറി. ഇടുപ്പിനേറ്റ പരിക്കാണ് മുറെ ചാമ്പ്യന്‍ഷിപ്പില്‍നിന്നും പന്മാറാന് കാരണം. ജൂലൈക്കു ശേഷം മുറെ കോര്‍ട്ടില്‍ എത്തിയിട്ടില്ല. ഇതോടെ മുറെ ലോക റാങ്കിംഗില്‍ 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: