Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വയല്‍ക്കിളികളുടെ ചിറകരിഞ്ഞ് സിപിഎം കീഴാറ്റൂരില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 10:13 pm IST
in Kannur

തളിപ്പറമ്പ്: വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കാനുള്ള സംസ്ഥൈന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നല്‍കിയ സിപിഎമ്മുകാരായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് കുറ്റിക്കോല്‍-ചുടല ബൈപാസ് നിര്‍മ്മക്കുന്നതിന് സിപിഎം നിലപാടിനെ എതിര്‍ത്ത് സമരം ചെയ്ത കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ച 11 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിപിഎം പുറത്താക്കിയിരിക്കുന്നത്. ഇതോടെ കീഴാറ്റൂരില്‍ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണ്. പാര്‍ട്ടിക്കതീതമായി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന വയല്‍ക്കിളി കൂട്ടായ്‌മയെ ഇല്ലാതാക്കാനുള്ള തന്ത്രത്തിന്റെ ആദ്യപടിയാണ് ചിറകരിയല്‍. സിപിഎമ്മിന്റെ കോട്ടയായ കീഴാറ്റൂരിലൂടെ വയല്‍ നികത്തി ഹൈവെ പണിയുന്നതില്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രൂപീകരിച്ച സംഘടനയാണ് വയല്‍ക്കിളികള്‍.

മാസങ്ങള്‍ നീണ്ടുനിന്ന അതിജീവന സമരം ഇവിടെ നടന്നിരുന്നു. എന്നാല്‍ സിപിഎം ലോക്കല്‍, ഏരിയാ കമ്മറ്റികളും നേതാക്കളും സമരത്തെ അനുകൂലിച്ചിരുന്നില്ല. തളിപ്പറമ്പ് ടൗണിലെ ഗതാഗതക്കുരിക്ക് അഴിക്കുന്നതിന് ഹൈവേയുടെ അലൈന്‍മെന്റ് മാറ്റണം എന്ന പണ്ടേ ചര്‍ച്ച ചെയ്തിരുന്നതാണ്. കീഴാറ്റൂരിലൂടെ ഹൈവേ വരുന്നു എന്ന് അറിഞ്ഞതു മുതല്‍ പ്രദേശവാസികള്‍ പാര്‍ട്ടി നേതാക്കളെ എതിര്‍പ്പ് അറിയിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ നേതൃത്വം അത് ചെവിക്കൊണ്ടില്ല. ആ എതിര്‍പ്പാണ് വയല്‍ക്കിളികളുടെ രൂപീകരണത്തിനും മാസങ്ങള്‍ നീണ്ടുനിന്ന സമരത്തിനും വഴി വെച്ചത്.

സമരകാലത്ത് സിപിഎം ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. അന്നു മുതല്‍തന്നെ സിപിഎം അവരുടെ പ്രവര്‍ത്തകരായ സമരക്കാരോട് സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും അണികള്‍ ചെവിക്കൊണ്ടില്ല. പുറത്താക്കല്‍ നടപടിയോടെ സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റിയിലെ 15 ല്‍ 9പേരും പുറത്തായി. ഇതോടെ സെന്‍ട്രല്‍ ബ്രാഞ്ച് കമ്മിറ്റിതന്നെ ഇല്ലാതായ അവസ്ഥയാണ്. പുറത്താക്കപ്പെട്ടവര്‍ പാര്‍ട്ടിക്ക് പുറത്തുവരുന്നതോടെ കീഴാറ്റൂരില്‍ പാര്‍ട്ടിയുടെ പിളര്‍പ്പ് പൂര്‍ണ്ണമാകുകയാണ്. പുറത്താക്കപ്പെട്ടവരുടെ കീഴില്‍ ഗ്രാമത്തിലെ ബഹുഭൂരിപക്ഷം പാര്‍ട്ടി കുടുംബങ്ങളും അണിചേരുമെന്നാണ് സൂചന. ഇതോടെ പാര്‍ട്ടി ഗ്രാമത്തിലെ പാര്‍ട്ടി തന്നെ ഇല്ലാതാകാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. മറ്റൊരു ബ്രാഞ്ചായ വടക്ക് ബ്രാഞ്ചിലെ 11ല്‍ 2 പേരെയാണ് ലോക്കല്‍, ഏരിയാ കമ്മിറ്റികള്‍ ഇടപെട്ട് പുറത്താക്കിയിരിക്കുന്നത്.

സമരസമിതി രൂപീകരിച്ച് സിപിഎം നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് സമരം നടത്തിയതിന് ഇവരോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ബ്രാഞ്ചിലെ ബി.ഗോവിന്ദനും വടക്ക് ബ്രാഞ്ചിലെ പി.ബാലകൃഷ്ണനും മാത്രമാണ് വിശദീകരണം നല്‍കിയത്. ബാക്കിയാരും വിശദീകരണം നല്‍കാനോ നേതാക്കളുമായി സംസാരിക്കാനോ പോലും തയ്യാറായിരുന്നില്ല. സെന്റട്രല്‍ ബ്രാഞ്ച് കമ്മിറ്റിയിലെ സി.ശശി, എം.ബൈജു, ബിജു, രാഹുല്‍, പ്രിന്‍സ്, ബാലന്‍, രാമകൃഷ്ണന്‍, രഞ്ജിത്ത്, ബി.ഗോവിന്ദന്‍ എന്നിവരെയും വടക്ക് ബ്രാഞ്ചിലെ കെ വി ബാലകൃഷ്ണന്‍, ലാലു പ്രസാദ് എന്നിവരെയുമാണ് പുറത്താക്കിയത്. പുറത്താക്കല്‍ നടപടി ചര്‍ച്ച ചെയ്യുന്നതിന് ഉന്നത തല നേതാക്കള്‍ സെന്‍ട്രല്‍ ബ്രാഞ്ച് കമ്മറ്റി യോഗം വിളിച്ചെങ്കിലും 15 ല്‍ 6 പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്. സമരത്തെ തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം പോലും മാറ്റിവെക്കേണ്ടിവന്നിരുന്നു.

സമരം ചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കുന്ന പാര്‍ട്ടിയായ സിപിഎം സമരം ചെയ്തതിന് അണികളെ പുറത്താക്കുന്ന വിചിത്രമായ സംഭവമാണ് വയല്‍ക്കിളികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. സമരത്തെ ചരിത്രസമരമാക്കി മാറ്റാന്‍ വയല്‍ക്കിളികള്‍ കീഴാറ്റൂര്‍ സമരത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ഡിസംബര്‍ 31ന് ചില പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും സിപിഎം നേതൃത്വം പോലീസുമായി ഇടപെട്ട് അനുമതി നിഷേധിച്ചിരുന്നു. അനുമതി നിഷേധത്തില്‍ പ്രതിഷേധിച്ച് വയല്‍ക്കിളികള്‍ 30ന് രാത്രി തളിപ്പറമ്പ് ഡിവൈഎസ്പി ഓഫീസ് പിക്കറ്റ് ചെയ്യുകയും ചെയ്തിരുന്നു. എതിര്‍പ്പിനെ അവഗണിച്ച് അവര്‍ ചിത്രപ്രദര്‍ശനവും മറ്റും നടത്തിയതും സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചു. തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു ഇടപെട്ടിട്ടും പാര്‍ട്ടി പ്രവര്‍ത്തകരെ അവരുടെ സമരത്തില്‍ നിന്നോ മറ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നോ പിന്‍തിരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.

ഡിസംബര്‍ 31ന് നടന്ന വാര്‍ഷിക പരിപാടിയില്‍ സിപിഐ സംസ്ഥാന നേതാവും നക്‌സല്‍ നേതാവുമാണ് പങ്കെടുത്തത്. സിപിഎമ്മിന് മാത്രം സ്വാധീനമുള്ള കീഴാറ്റൂരില്‍ നക്‌സല്‍ ഉള്‍പ്പെടെയുള്ള മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ നിരന്തരം പങ്കെടുക്കുന്നതും സിപിഎം നേതൃത്വത്തിന് തലവേദന ആയിട്ടുണ്ട്. ഇതിനിടയിലാണ് പാര്‍ട്ടിയെ പൊട്ടിത്തെറിയിലേക്ക് നയിച്ചുകൊണ്ട് 11 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.