ക്രൈസ്റ്റ്്ചര്ച്ച്്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദനി ക്രിക്കറ്റ് പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി 3-0. മഴ തടസപ്പെടുത്തിയ മൂന്നാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡ് 66 റണ്‍സിന് വിന്‍ഡീസിനെ തോല്‍്പ്പിച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും കിവീസ് വിജയം നേടിയിരുന്നു.
അവസാന മത്സരത്തില്‍ മഴയെ തുടര്‍ന്ന് പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യമായ 166 റണ്‍സിനായി ബാറ്റ് ചെയ്ത വിന്‍ഡീസിന് നിശ്ചിത 23 ഓവറില്‍ ഒമ്പത് വിക്കറ്റിന് 99 റണ്‍സ് എടുക്കാനായൊള്ളൂ.
പേസര്‍ ട്രെന്‍ഡ് ബൗള്‍ട്ടും സ്പിന്നര്‍ മിച്ചല്‍ സാന്ഡറുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. ബൗള്‍ട്ട് 18 റണ്‍സിനും സാന്‍ഡര്‍ 15 റണ്‍സിനും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 23 ഓവറില്‍ നാല് വിക്കറ്റിന് 131 റണ്‍സിലെത്തി നില്‍ക്കെ മഴമൂലം കളി തടസപ്പെട്ടതിനെ തുടര്‍ന്നാണ് വിന്‍ഡീസിന്റെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചത്. റോസ് ടെയ്ലര് 47 റണ്‍സുമായി പുറത്താകാതെ നിന്നു. ലാത്തം 37 റണ്‍സ് കുറിച്ചു.
വിജയം ലക്ഷ്യമിട്ടിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ ഒമ്പത് റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ 34 റണ്‍സ് നേടി. മില്ലര്‍ 20 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
ന്യൂസിലന്‍ഡിന്റെ റോസ് ടെയ്ലര് കളിയിലെ താരമായി. പേസര്‍ ട്രെന്‍ഡ് ബൗള്‍ട്ടാണ് പരമ്പരയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: