കോഴിക്കോട്: ഐഎസ് ഭീകരസംഘടനയില്‍ ചേര്‍ന്ന് യുഎപിഎ കുറ്റം ചുമത്തപ്പെട്ട മലയാളികളുടെ ചിത്രങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പുറത്തുവിട്ടു. പാലക്കാട്, കാസര്‍കോഡ് ജില്ലകളില്‍ നിന്നുള്ളവരുടെ ചിത്രങ്ങള്‍ കുപ്രസിദ്ധ കുറ്റവാളികള്‍ എന്ന നിലയില്‍ അതിവേഗം പിടികിട്ടേണ്ടവര് എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് എന്‍ഐഎ പുറത്തുവിട്ടിരിക്കുന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് നിരന്തരമായി ഐഎസ് അനുകൂല സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്ന അബ്ദുല്‍റഷീദ്, അബ്ദുള്ള, ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍, മുഹമ്മദ് സാജിദ്, മുഹമ്മദ് മര്വാന്, അഷ്ഫാക് മജീദ്, ഭാര്യ ഷംസിയ, മുഹമ്മദ് മസാദ്, ഡോ. ഇജാസ്, ഭാര്യ റഫല, ഷിഹാസ്, ഭാര്യ അജ്മല എന്നിവരുടെ ചിത്രങ്ങളാണിത്.
അഫ്ഗാനിസ്ഥാനില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് സംശയിക്കുന്ന ഷജീര്‍ മംഗലശ്ശേരി അബ്ദുള്ള, മുര്‍ഷിദ് അഫീസുദ്ദീന് എന്നിവരുടെ ചിത്രങ്ങളും എന്‍ഐഎ പുറത്തുവിട്ടിട്ടുണ്ട്. മരണം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടത്.
2016 ഒക്ടോബര്‍ രണ്ടിന് പാനൂര്‍ കനകമലയില്‍ നിന്ന് അറസ്റ്റിലായ സിദ്ദീഖ് അസ്ലത്തിന്റെയും ചിത്രവും ഇതിലുണ്ട്. യഹിയ, ഈസ, നിമിഷ ഫാത്തിമ, മറിയം എന്നിവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എറണാകുളം എന്‍ഐഎ സ്പെഷ്യല്‍ കോടതിയില്‍ അന്വേഷണസംഘം 12 കുറ്റപത്രങ്ങള്‍ സമര്പ്പിച്ചുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: