ഫട്ടോര്‍ഡ: എഫ്സി ഗോവയെ അവരുടെ തട്ടകത്തില്‍ ചെന്ന് പൂനെ സിറ്റി തകര്‍ത്തു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പൂനെ ഗോവയെ കെട്ടുകെട്ടിച്ചത്. രണ്ട് ഗോളുകളും വീണത് രണ്ടാം പകുതിയില്‍. 72-ാം മിനിറ്റില്‍ മിലിയാനോ അല്‍ഫാരോയും 84-ാം മിനിറ്റില്‍ ജോനാഥന് ലൂക്കയുമാണ് ഗോള്‍ നേടിയത്. ഈ സീസണില്‍ പൂനെ സിറ്റി എഫ്സിയുടെ മൂന്നാം എവേ വിജയം ആണിത്. അതേസമയം തുടര്‍ച്ചയായ മൂന്ന് കളികള്‍ക്കുശേഷം ഗോവയുടെ ആദ്യ തോല്‍വിയായി ഇത്. തോറ്റെങ്കിലും 12 പോയിന്റുമായി ഗോവ രണ്ടാമത് തന്നെ. വിജയത്തോടെ പൂനെ 12 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
പൂനെയുടെ ആക്രമണത്തോടെയാണ്— തുടക്കം. എമിലിയാനോ അല്‍ഫാരോയില്‍ നിന്നും ഗോവന്‍ ബോക്സില്‍ ആദില്ഖാനു നല്‍കാനുള്ള ശ്രമം ഗോവയുടെ ബ്രൂണോ തടഞ്ഞു. 13-ാം മിനിറ്റില്‍ ഗോവ ഗോളിനടുത്തെത്തി. എന്നാല്‍ കോറോ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഇടത്തെ പോസ്റ്റിനു സമീപത്തുനിന്നും കോറോയുടെ ഷോട്ട്—പോസ്റ്റില്‍ തട്ടി അകന്നു. 19-ാം മിനിറ്റില്‍ പൂനെയും സുവര്‍ണാവസരം തുലച്ചു. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതി ഗോള്‍രഹിതം.
രണ്ടാം പകുതിയിലും പൂനെയുടെ മുന്നേറ്റങ്ങളായിരുന്നു കൂടുതല്‍. 72 -ാം മിനിറ്റില്‍ പൂനെ ആദ്യ ഗോള്‍ നേടി. മാഴ്സിലീഞ്ഞോ ഒരുക്കിയ അവസരത്തില്‍നിന്ന് എമിലിയാനോ അല്‍ഫാരോയാണ് ഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ പൂനെ ലീഡുയര്‍ത്തി. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ സ്ഥാനം തെറ്റി നിന്ന ഗോവന്‍ ഗോളിയെ കബളിപ്പിച്ചു അല്‍ഫാരോ കൊടുത്ത പാസ്—പകരക്കാരനായി വന്ന ജോനാഥന് ലൂക്ക വലയിലാക്കി (2-0). കഴിഞ്ഞ മത്സരങ്ങളില്‍ ഗോവയുടെ വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച കോറോമിനാസ്—ഇന്നലെ പാടേ നിറം മങ്ങിയ നിലയിലായതും ആതിഥേയരുടെ പരാജയകാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: