തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യം വഹിക്കുന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. പൂള് എ വിഭാഗം മത്സരത്തില്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് സര്‍വകലാശാല, കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയെ 5-4 ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തി.
നിര്‍ദ്ദിഷ്ട സമയത്ത് ഇരു ടീമുകള്‍ ഒരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഒസ്മാനിയ സര്‍വകലാശാലക്ക് വാക്കോവര്‍ ലഭിച്ചു. ബാംഗ്ലൂര്‍ ജെയിന് സര്‍വകലാശാല പെനാല്‍റ്റിയിലൂടെ 5-3 ന് റാണി ചന്നമ്മ സര്‍വകലാശാലയെയും പരാജയപ്പെടുത്തി.
പൂള് ബിയില്‍ ഹിന്ദുസ്ഥാന്‍ സര്‍വകലാശാല എതിരില്ലാത്ത അഞ്ച് ഗോളിന് ഹൈദ്രാബാദ് സര്‍വകലാശാലയെയും കലസിലിംഗം സര്‍വകലാശാല 4-1 ന് തിരുവള്ളുവര്‍ സര്‍വകലാശാലയെയും തോല്‍പ്പിച്ചു. ധാര്‍വാഡ് അഗ്രികള്‍ച്ചര്‍ സര്‍വകലാശാലക്ക് വാക്കോവര്‍ ലഭിച്ചു. പൂള് സിയില്‍ മണിപ്പാല്‍ സര്‍വകലാശാല 7-1 ന് ആര്.കെ. മിഷന് സര്‍വകലാശാലയെ പരാജയപ്പെടുത്തി.
വിജയനഗര ശ്രീകൃഷ്ണ ദേവരായ സര്‍വകലാശാലക്കും കോയമ്പത്തൂര്‍ കര്‍പ്പകം സര്‍വകലാശാലക്കും വാക്കോവര്‍ ലഭിച്ചു. പൂള് ഡിയില്‍ റായലസീമ സര്‍വകലാശാല എതിരില്ലാത്ത മൂന്ന് ഗോളിന് ഡോ.അംബേദ്കര്‍ സര്‍വകലാശാലയെയും അളഗപ്പ സര്‍വകലാശാല 3-1 ന് ചെന്നൈ എം.ജി.ആര് എഡ്യുക്കേഷണല്‍ റിസര്‍ച്ചിനെയും അഡികാവി നന്നയ്യ സര്‍വകലാശാല 2-1 ന് കാക്കതിയ സര്‍വകലാശാലയെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: