തൃശൂര്‍: കോര്പ്പറേഷന് വൈദ്യുതിവിഭാഗം അസി.സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തില്‍നിന്നും വൈദ്യുതി വിഭാഗം ചുമതല വഹിക്കുന്ന മരാമത്ത് കമ്മിറ്റി ചെയര്മാന് അഡ്വ.എം.പി.ശ്രീനിവാസനെ ഒഴിവാക്കി.
കോര്പ്പറേഷന് വൈദ്യുതി വിതരണം നടത്തുന്ന പഴയ മുനിസിപ്പല്‍ പ്രദേശത്ത് എല്‍.ഇ.ഡി ബള്‍ബുകള്‍, എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകള്‍, എനര്‍ജി എഫിഷ്യന്റ് ഫാനുകള്‍ എന്നിവ വിതരണം ചെയ്യുന്നതു സംബന്ധിച്ച് യോഗത്തില്‍ നിന്നാണ് ശ്രീനിവാസനെ ഒഴിവാക്കിയത്. ഇന്ന് രണ്ടുമണിക്ക് മേയറുടെ ചേംബറിലാണ് യോഗം. അസി.സെക്രട്ടറിയാണ് യോഗം വിളിച്ചിട്ടുള്ളത്.
മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും പുറമെ 53 കൗണ്‍സിലര്‍മാരില്‍ ഒരാള്‍ക്ക് മാത്രമേ ക്ഷണമുള്ളൂ. വര്‍ഗ്ഗീസ് കണ്ടംകുളത്തിക്ക്.
കേന്ദ്രസര്‍ക്കാരിന്റെ ഉജാല പദ്ധതി പ്രകാരം 20,000 എല്‍.ഇ.ഡി ബള്‍ബുകള്‍, 10,000 എല്‍.ഇ.ഡി ട്യൂബ് ലൈറ്റുകള്‍, 5000 ഫാനുകള്‍ എന്നിവയാണ് പഴയ മുനിസിപ്പല്‍ പ്രദേശത്ത് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും അനുബന്ധ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: