വടക്കേകാട്: അഞ്ഞൂരിലെ ആര്.സി.പള്ളിയുടെ കവാടവും പള്ളി വക ഷോപ്പിംഗ് കോംപ്ലക്സും സമീപത്തുണ്ടായിരുന്ന തോട് നികത്തിയാണ് നിര്‍മ്മിച്ചതെന്നും, പള്ളി കവാടത്തിനു മുന്‍പിലുള്ള പി.ഡബ്ലൂ.ഡി വക പുറംമ്പോക്ക് ഭൂമി അനധികൃതമായി കൈയ്യേറി ടൈല്‍ വിരിച്ചതായും പരാതി.
ഇതു സംബന്ധിച്ച് അന്വേഷണം നടത്തി കൈയ്യേറ്റങ്ങള്‍ തിരിച്ചു പിടിക്കണം എന്നാവശ്യപ്പെട്ട് പ്രദേശത്തെ പൊതു പ്രവര്‍ത്തകനായ കണ്ടമ്പുള്ളി ജിഥിന് വൈലത്തൂര്‍ വില്ലേജ് ആഫീസര്‍, ചാവക്കാട് തഹസില്‍ദാര്‍, വടക്കേ കാട് പഞ്ചായത്ത് സെക്രട്ടറി, വടക്കേകാട് പോലീസ്, പൊതുമരാമത്ത് എഞ്ചിനീയര്‍, സബ് കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി. തോടിനു കുറുകെ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടാണ് മുന്‍ കാലങ്ങളില്‍ പള്ളിയിലേക്ക് പോയിരുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു.
ഈ തോട് 70 മീറ്ററോളം മണ്ണിട്ട് നികത്തിയാണ് ഇപ്പോള്‍ പള്ളിയുടെ പ്രധാന കവാടവും ഷോപ്പിംഗ് കോംപ്ലക്സും പണിതിട്ടുള്ളത്. ഗേറ്റിനും റോഡിനും ഇടയിലുള്ള പൊതു സ്ഥലത്ത് ഗതാഗത തടസ്സവും അപകടങ്ങളും ഉണ്ടാക്കാവുന്ന തരത്തില്‍ ഒരടിയോളം ഉയരത്തില്‍ സിമന്റ്കട്ടവിരിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: