മെക്സിക്കോ സിറ്റി: ലോക പാരാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ചരിത്രം രചിച്ച് ഇന്ത്യന്‍ വനിതാ താരം. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം സമ്മാനിച്ച് കാഞ്ചന്‍മാല പാണ്ഡെയാണ് രാജ്യത്തിന്റെ അഭിമാനമായത്. കാഴ്ചവൈകല്യമുള്ളവരുടെ വിഭാഗത്തിലാണ് കാഞ്ചന്മാലയുടെ സുവര്‍ണ്ണനേട്ടം. എസ്-11 വിഭാഗത്തില്‍ 200 മീറ്റര്‍ മെഡ്ലെയില് മത്സരിച്ചാണ് താരം ചരിത്രനേട്ടം കൊയ്തത്.
ചാമ്പ്യന്‍ഷിപ്പിനായി മികച്ച തയ്യാറെടുപ്പ് നടത്തയിരുന്നു. മെഡലും പ്രതീക്ഷിച്ചു. എന്നാല്‍ സ്വര്‍ണ്ണനേട്ടം തീര്‍ത്തും അപ്രതീക്ഷിതമാണ്, കാഞ്ചന്‍മാല പറഞ്ഞു. മെഡല്‍ നേട്ടത്തില്‍ സന്തുഷ്ടയാണെന്നും അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ലെന്നും 26കാരിയായ പാണ്ഡെ കൂട്ടിച്ചേര്‍ത്തു. നാഗ്പൂര്‍ സ്വദേശിനിയായ കാഞ്ചന്‍മാല റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: