ഫട്ടോര്‍ഡ: മൂന്ന് ഹോം മത്സരങ്ങള്‍ക്കുശേഷം ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ പോരാട്ടം. ഫട്ടോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന കൡയില്‍ എതിരാളികള്‍ എഫ്സി ഗോവ.
സീസണില്‍ ഇതുവരെ വിജയം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന ബ്ലാസ്റ്റേഴ്സ് ഇന്നെങ്കിലും ജയിക്കുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ആദ്യ മൂന്ന് മത്സരങ്ങളില്‍ എടികെയുമായും നോര്‍ത്ത് ഇൗസ്റ്റുമായും ഗോള്‍രഹിത സമനിലയും മുംബൈ സിറ്റി എഫ്സിക്കെതിരെ 1-1 സമനിലയും പാലിച്ചാണ് ബ്ലാസ്റ്റേഴ്സ് ഗോവയിലെത്തിയത്. മുംബൈക്കെതിരെയും സമനില പാലിക്കേണ്ടിവന്നെങ്കിലും സീസണിലെ ആദ്യ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. ഇന്ന് വിജയത്തോടെ മൂന്ന് പോയിന്റ് നേടുകയാണ് ലക്ഷ്യമെന്ന് കോച്ച് റെനെ മ്യൂലെന്സ്റ്റൈന് പറഞ്ഞു. സീസണിലെ ആദ്യ എവേ മത്സരത്തിനാണ് ഇന്ന് ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ ഈ മത്സരം ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
എതിരാളികളായ എഫ്സി ഗോവയെ പ്രശംസിക്കാനും റെനെ മടിച്ചില്ല. അവരുടെ കേളീ ശൈലി ഏറെ മികച്ചതാണ്. അവരുടെ ശക്തിയെക്കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ട്. അതിനെ നേരിടാനുള്ള തയ്യാറെടുപ്പ്—നടത്തിക്കഴിഞ്ഞു. ദിമിത്രി ബെര്‍ബറ്റോവിനെ ഗോവക്കെതിരെയും മധ്യനിരയില്‍ ഉപയോഗിക്കും എന്ന സൂചനയും അദ്ദേഹം നല്കി. പന്ത്—എതിരാളികള്‍ക്കു നല്‍കാതെ പ്ലേ മേക്കറുടെ റോള്‍ മികച്ച രീതിയില്‍ നിര്‍വ്വഹിക്കുന്ന ബെര്‍ബറ്റോവിനെ കോച്ച് പ്രശംസിച്ചു. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ മുന്‍ താരവും ബ്ലാസറ്റേഴ്സ് ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന വെസ്—ബ്രൗണും ഇന്ന്—കളിക്കാനിറങ്ങുമെന്നു കരുതുന്നു. കഴിഞ്ഞ മത്സരത്തിലെ ഗോള്‍ സ്കോര്‍ സിഫ്നിയോസും ഇന്ന് കളിക്കാനിറങ്ങും.
അതേസമയം പ്രതിരോധത്തില്‍ ഊന്നിക്കളിക്കുന്ന ടീമായി ബ്ലാസ്റ്റേഴ്സിനെ വിലയിരുത്താന്‍ കഴിയില്ലെന്ന് ഗോവ േകാച്ച് സെര്‍ജിയോ ലൊബേറ പറഞ്ഞു. മികച്ച മുന്‍നിരക്കാരായ കളിക്കാരും സംഘടിതമായി ആക്രമണവും നടത്തുന്ന ടീമാണ്—ബ്ലാസ്റ്റേഴ്സ്—എന്ന്—ലൊബേറ വിലയിരുത്തി.
കണക്കുകളുടെ ശരാശരി നോക്കുകയാണെങ്കില്‍ ഗോവയ്ക്കു തന്നെയാണ്—മുന്‍തൂക്കം. പന്ത് പാസ് ചെയ്യുന്നതിലും കൃത്യമായി പന്ത്—ലക്ഷ്യത്തിലേക്കു പായിക്കുന്നതിലും ഗോവ വളരെ മുന്നിലാണ്. എതിര് ഗോള്‍ മുഖത്തേക്കു ഷോട്ടുകള്‍ പായിക്കുന്നതിന്റെ മികവിനോടൊപ്പം എതിരാളികളെ ടാക്കിള്‍ ചെയ്യുന്നതിലും പന്ത്—തട്ടിയെടുക്കുന്നതിലും ഗോവ മറ്റു ടീമുകളെ വളരെ പിന്നിലാക്കുന്നു. എന്നാല്‍ എതിര് മുന്നേറ്റത്തിന്റെ മുനയൊടിക്കുന്ന പ്രതിരോധം ബ്ലാസ്റ്റേഴ്സിന് സ്വന്തമാണ്. ടീമിന്റെ കരുത്തും പ്രതിരോധമാണ്. ഗോള്‍പോസ്റ്റിന് മുന്നില്‍ ചോരാത്ത കൈകളുമായി ഗോളി പോള്‍ റെച്ചൂബ്കയും നിലയുറപ്പിക്കുന്നതോടെ ഗോവ സ്ട്രൈക്കര്‍മാര്‍ വിഷമിക്കും.
എന്തായാലും ഗോവയിലെ ഇന്നത്തെ പോരാട്ടം തീപാറുമെന്നുറപ്പ്. വേഗമേറിയ ഗെയിം പുറത്തെടുക്കുന്ന ഗോവക്കെതിരെ അതേ നാണയത്തില്‍ ബ്ലാസ്റ്റേഴ്സിനു മറുപടി നല്‍കേണ്ടിവരും. ബ്ലാസ്റ്റേഴ്സിന്റെ ശക്തി പ്രധാനമായും വിങുകളിലാണ്.
പോയിന്റ്—പട്ടികയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ട്—ജയത്തോടെ ആറ്—പോയിന്റുമായി എഫ്സി ഗോവ നാലാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് എട്ടാമത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഗോവ എട്ട് ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഏഴെണ്ണം. ബ്ലാസ്റ്റേഴസ്—അടിച്ചതും വാങ്ങിയതും കേവലം ഒരെണ്ണം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: