സൂറത്ത്: രഞ്ജി ട്രോഫി സെമി പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് കേരള ബൗളര്‍മാരുടെ വിളയാട്ടം. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ഒന്നാം ഇന്നിങ്സില്‍ വിദര്‍ഭയെ 246 റണ്‍സിനൊതുക്കിയാണ് കേരളം മുന്‍തൂക്കം നേടിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെ.സി. അക്ഷയും മൂന്ന് വിക്കറ്റ് പിഴുത ജലജ് സക്സേനയുമാണ് ബറോഡയെ 250-ല്‍ താഴെ ഒതുക്കിയത്.
ഒരുഘട്ടത്തില്‍ 95ന് ആറ് എന്നനിലയില്‍ തകര്‍ന്ന വിദര്‍ഭയെ വാലറ്റത്തിന്റെ മികച്ച ബാറ്റിങ്ങാണ് 246-ല്‍ എത്തിച്ചത്. തുടര്‍ന്ന് ഒന്നാം ഇന്നിങ്സ് ആരംഭിച്ച കേരളം രണ്ടാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തിട്ടുണ്ട്. 8 റണ്ണെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും റണ്ണൊന്നുമെടുക്കാതെ നൈറ്റ്വാച്ച്മാനായി എത്തിയ സന്ദീപ് വാര്യരുമാണ് പുറത്തായത്. 13 റണ്‍സുമായി ജലജ് സക്സേനയും അഞ്ച് റണ്‍സുമായി റോഹന്‍ പ്രേമും ക്രീസില്‍. എട്ട് വിക്കറ്റ് കയ്യിലിരിക്കെ കേരളം 214 റണ്‍സ് പിന്നിലാണ്.
ഇന്നലെ 45ന് മൂന്ന് എന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ആരംഭിച്ച വിദര്‍ഭയ്ക്ക് സ്കോര്‍ 61-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റ് നഷ്ടമായി. 7 റണ്ണുമായി ബാറ്റിങ് തുടര്‍ന്ന ഗണേഷ് സതീഷ് രണ്ട് റണ്‍ കൂട്ടിച്ചേര്‍ത്ത് ജലജ് സക്സേനയുടെ പന്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച് നല്കി മടങ്ങി. സ്കോര്‍ 87-ല്‍ എത്തിയപ്പോള്‍ അടുത്ത വിക്കറ്റും വീണു. 15 റണ്‍സെടുത്ത അപൂര്‍വ് വാങ്കഡെയെ അക്ഷയിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് പിടികൂടി. സ്കോര്‍ 95 റണ്‍സായപ്പോള്‍ 31 റണ്‍സെടുത്ത കരണ്‍ ശര്‍മ്മയെ സക്സേന എല്‍ബിയില്‍ കുടുക്കി.
ഇതോടെ വിദര്‍ഭ ആറിന് 95 എന്ന നിലയിലായി. ഏഴാം വിക്കറ്റില്‍ അക്ഷയ് വാഡ്കറും (53) ആദിത്യ സര്‍വാതെയും ചേര്‍ന്ന് നേടിയ 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിദര്‍ഭ സ്കോര്‍ 150 കടത്തിയത്. ഒടുവില്‍ സ്കോര്‍ബോര്‍ഡില്‍ 169 റണ്‍സെത്തിയപ്പോള്‍ ആദിത്യയെ സല്മാന് നിസാറിന്റെ കൈകളിലെത്തിച്ച് അക്ഷയ് കൂട്ടുകെട്ട് പിരിച്ചു.
തുടര്‍ന്നെത്തിയ ഗുര്‍ബാനി മൂന്ന് റണ്‍സെടുത്ത് അക്ഷയിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്കോര്‍ 193-ല്‍ നില്‍ക്കേ അക്ഷയിനെ ബേസില്‍ തമ്പി പുറത്താക്കി. പത്താം വിക്കറ്റില്‍ അക്ഷയ് വഖാരെയും (27 നോട്ടൗട്ട്), ലളിത് യാദവും (24) ചേര്‍ന്ന് നടത്തിയ പ്രകടനമാണ് സ്കോര്‍ 246-ല്‍ എത്തിച്ചത്. അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: