Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തലവര തെളിയുമോ ഈ പോളിടെക്‌നിക്കിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 09:08 am IST
in Thiruvananthapuram

വിളപ്പില്‍: വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ അനുവദിച്ച പോളിടെക്‌നിക്ക് കാണാനില്ല. കുന്നുംപുറം കുന്നന്‍പാറയിലെ 6.45 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്കാണ് പോളിടെക്‌നിക്കിനായി പഞ്ചായത്ത് നീക്കിയിട്ടത്. ഇവിടെ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്നു കഴിഞ്ഞെങ്കിലും ഇതേവരെ ഭൂമി പോലും സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കൈമാറിയിട്ടില്ല. നിര്‍ദിഷ്ട പോളിടെക്‌നിക്കിനായി മാറ്റിയിട്ടുള്ള പുറമ്പോക്ക് ഭൂമിയില്‍ ഏറിയപങ്കും ഇപ്പോള്‍ കയ്യേറ്റക്കാരുടെ കൈകളിലാണ്. ശേഷിക്കുന്നവ നിയമക്കുരുക്കിലും. കഴിഞ്ഞ സര്‍ക്കാര്‍ പോളിടെക്‌നിക്കിനായി അനുവദിച്ചുവെന്ന് അവകാശപ്പെടുന്ന മൂന്നു കോടി കാണാനില്ല. പോളിടെക്‌നിക് ഇനി വിളപ്പില്‍ശാലയില്‍ വരുമോ എന്ന ചോദ്യത്തിന് അധികൃതര്‍ക്കും വ്യക്തമായ മറുപടിയില്ല.

2014 ലാണ് സംസ്ഥാനത്ത് ആറിടങ്ങളില്‍ പുതിയ പോളിടെക്‌നിക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനമുണ്ടായത്. മലപ്പുറം, വയനാട്, കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളായിരുന്നു ഇതിനായി പരിഗണിച്ചത്. ഇതില്‍ മലപ്പുറം, വയനാട് ജില്ലകളില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ പോളിടെക്‌നിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂരും ആലപ്പുഴയിലെ ഹരിപ്പാടും നിലവിലുള്ള ടെക്‌നിക്കല്‍ സ്‌കൂളുകളെ പോളിടെക്‌നിക്കുകളായി ഉയര്‍ത്താനായിരുന്നു തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് ഈ രണ്ടിടങ്ങളിലെയും പോളിടെക്‌നിക്കുകള്‍. ശേഷിച്ച കോഴിക്കോട്ടെ മുക്കത്തും തലസ്ഥാനത്തെ വിളപ്പില്‍ശാലയ്‌ക്കും അനുവദിച്ച പോളിടെക്‌നിക്കുകളുടെ നിര്‍മാണമാണ് അനന്തമായി നീളുന്നത്.

വിളപ്പില്‍ശാലയിലെ കുന്നംപാറയില്‍ പോളിടെക്‌നിക് സ്ഥാപിക്കാന്‍ അനുയോജ്യമെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ പുറമ്പോക്ക് സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കൈമാറാനുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. 6.45 ഏക്കര്‍ പുറമ്പോക്കില്‍ 45 സെന്റോളം പാറക്കൂട്ടവും പാറക്കുളവും അടങ്ങുന്നതാണ്. ഇതില്‍ അഞ്ച് ഏക്കറില്‍ പോളിടെക്‌നിക് സ്ഥാപിക്കാനാണ് നിശ്ചയിച്ചത്. നിര്‍മാണം ഏകോപിപ്പിക്കാന്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കിലെ എച്ച്ഒഡി അലക്‌സ് ബഞ്ചമിനെ 2015 ല്‍ സ്‌പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയോഗിച്ചു. ഭൂമി അളന്നു തിരിക്കല്‍ ആരംഭിച്ചപ്പോള്‍ പുറമ്പോക്ക് കയ്യേറിയിരുന്നവര്‍ കോടതിയെ സമീപിച്ചു. നിയമക്കുരുക്കും നൂലാമാലകളും നാള്‍ക്കുനാള്‍ വര്‍ധിച്ചതോടെ സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥലം എംഎല്‍എ, കളക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ സഹായം തേടി. പക്ഷേ ഒരിടത്തുനിന്നും പിന്തുണ ഉണ്ടായില്ല. വിളപ്പില്‍ പഞ്ചായത്ത് പോളിടെക്‌നിക്കിനായി ചെറുവിരല്‍ അനക്കാന്‍ കൂട്ടാക്കിയില്ല. സമീപത്തെ വസ്തുഉടമകള്‍ സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറി ചുറ്റുമതില്‍ കെട്ടിയപ്പോഴും വസ്തു പ്ലോട്ടുകള്‍ തിരിച്ച് വിറ്റപ്പോഴും പഞ്ചായത്ത് ഭരണസമിതി മൗനം പാലിച്ചു. വറ്റാത്ത തെളിനീരുമായി പാറക്കുളവും കയ്യേറ്റക്കാരുടെ ഔദാര്യത്തില്‍ മിച്ചം വന്ന ഭൂമിയും ഇവിടെ കാടുമൂടി കിടക്കുന്നതൊഴിച്ചാല്‍ പോളിടെക്‌നിക് ഇന്നും വിദൂര സ്വപ്‌നം മാത്രമാണ്.

പോളിടെക്‌നിക്കിനായി മാറ്റിയിട്ടിരിക്കുന്ന സര്‍ക്കാര്‍ പുറമ്പോക്കിന് സമീപമുള്ള വസ്തു സ്വകാര്യവ്യക്തികള്‍ ചുറ്റുമതില്‍ കെട്ടി തിരിച്ചിരിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

India

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

Kerala

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

Kerala

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

India

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

പുതിയ വാര്‍ത്തകള്‍

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

അനവസരത്തില്‍ ജാതിവാലുകള്‍ മുളയ്‌ക്കുന്നത് കോണ്‍ഗ്രസിന് നല്ലതല്ല, വി ഡി സതീശനെ പരോക്ഷമായി വിമര്‍ശിച്ച് ജിന്റോ ജോണ്‍

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി, കൊച്ചിന്‍ ,തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ക്കും സര്‍ക്കാരിനും നോട്ടീസ്

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

മന്ത്രിമാർക്ക് ഇരിപ്പിടം ഇനിയുമായലില്ല, കിടപ്പാടമായി!! നവീകരിക്കാൻ നാലുകോടി മുടിക്കുന്നു

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.