സൂററ്റ്: ചരിത്ര വിജയം ലക്ഷ്യമിടുന്ന കേരളത്തിന് വിദര്‍ഭക്കെതിരായ രഞ്ജിട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മികവാര്‍ന്ന തുടക്കം. മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ കേരളം വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ പിഴുതെടുത്തു. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ വിദര്‍ഭ മൂന്ന് വിക്കറ്റിന് 45 റണ്‍സെന്ന നിലയിലാണ്.
ബാറ്റിങ്ങ് തെരഞ്ഞെടുത്ത വിദര്‍ഭയുടെ ക്യാപ്റ്റന്‍ ഫസലിനെ തുടക്കത്തില്‍ തന്നെ കേരളം മടക്കിയയച്ചു. നിധീഷിന്റെ പന്തില്‍ അരുണ്‍ കാര്‍ത്തിക്ക് ഫസലിനെ പിടികൂടി.രണ്ട് റണ്‍സാണ് ഫസലിന്റെ സമ്പാദ്യം. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ വിദര്‍ഭയുടെ സ്കോര്‍ബോര്‍ഡില്‍ ഒമ്പതു റണ്‍സ് മാത്രം.
തുടര്‍ന്നെത്തിയ മുന്‍ ടെസ്റ്റ് താരം വാസിം ജാഫറിനെയും നിലയുറപ്പിക്കും മുമ്പ് കൂടാരം കയറ്റി. അക്ഷയയിന്റെ പന്തില്‍ അരുണ്‍ കാര്‍ത്തിക്ക് ജാഫറിന്റെ ക്യാച്ചെടുത്തു. 27 പന്തില്‍ രണ്ട് ബൗണ്ടറിയിടച്ച ജാഫര്‍ 12 റണ്‍സ് നേടി.
ജാഫറിന് പിന്നാലെ ഓപ്പണറായ സഞ്ജയ് രാമസ്വാമിയെയും അക്ഷയ് പുറത്താക്കി. ഇത്തവണ ക്യാപ്റ്റന്‍ സച്ചിന് ബേബിയാണ് ക്യാച്ചെടുത്തത്. 64 പന്ത് നേരിട്ട രാമസ്വാമി ഒരു ബൗണ്ടറിയടക്കം 17 റണ്‍സ്് എടുത്തു.മൂന്ന് ബാറ്റ്സ്മാന്മാര് മടങ്ങുമ്പോള്‍ വിദര്‍ഭയുടെ സ്കോര്‍ 37 റണ്‍സ്്.
ആദ്യ ദിനം സ്റ്റെമ്പെടുക്കുമ്പോള്‍ ഏഴു റണ്‍സ് വീതം നേടി ഗണേഷ് സതീശും കെ. ശര്‍മ്മയും ക്രീസിലുണ്ട്.
കേരളത്തിനായി അക്ഷയ് ആറ് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു. നിധീഷ് ഏഴ് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ ദിവസത്തെ മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞിരുന്നതിനാലാണ് മത്സരം തുടങ്ങാന്‍ വൈകിയത്. മത്സരം സമനിലയായാല്‍ ഒന്നാം ഇന്നിങ്ങ്സ് ലീഡ് ലഭിക്കുന്ന ടീം സെമിയില്‍ കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: