കണിച്ചുകുളങ്ങര: 58-ാമത് ആലപ്പുഴ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം. വിദ്യാഭ്യാസ മേഖലയില്‍ അയ്യായിരം കോടി രൂപയുടെ മുതല്‍ മുടക്ക് നടത്തുമെന്ന് കലോത്സവം ചെയ്ത മന്ത്രി ടി.എം. തോമസ് ഐസക്ക് പറഞ്ഞു.
വരുന്ന അദ്ധ്യയന വര്‍ഷം എല്ലാം സ്ക്കുളുകളിലും ചെറിയ വാര്‍ത്താ സ്റ്റുഡിയോകള്‍ നിര്‍മ്മിക്കും. വിദ്യാര്‍ത്ഥികള്‍ അവരുടെ ചെറിയ വാര്‍ത്തകള്‍ എല്ലാം എഡിറ്റ് ചെയ്ത് ഇവിടെ നിന്ന്ഇവിടെ നിന്ന് നല്കാന് സാധിക്കും. 1,000 കലാ അദ്ധ്യാപകരെ തെരഞ്ഞെടുത്ത് കലയെ പ്രോല്‍സാഹിപ്പിക്കുവാന്‍ 10,000 രൂപയുടെ ഫേലോഷിപ്പ് നല്‍കും.
കലോത്സവ നടത്തിപ്പിനുള്ള ഫണ്ടുകള്‍ ട്രഷറികളില്‍ നിന്ന് ഉടന്‍ ലഭിക്കുവാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെ ന്നും ഐസക്ക് പറഞ്ഞു.അടുത്ത വര്‍ഷവും കണിച്ചുകുളങ്ങരയില്‍ കലോത്സവം നടത്താന്‍ ഞങ്ങള്‍ തയ്യാറാണെ ന്ന് മുഖ്യാതിഥിയായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. മന്ത്രി പി. തിലോത്തമന് അദ്ധ്യക്ഷനായി. പത്ത് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ എട്ടിന് സമാപിക്കും.
സിനിമതാരം അനൂപ് ചന്ദ്രന്, കെ.റ്റി. മാത്യു, സിനിമോള്‍ സോമന്, വത്സല തമ്പി, ഡി. പ്രിയേഷ്കുമാര്‍, കെ. പി. ലതിക, എം.ജി. രാജു, സേതുലക്ഷ്മി, ഷിബ എസ്. കുറുപ്പ്, പ്രഭാ മധു, കെ.കെ. രമണന്, പി.കെ. പൊന്നപ്പന്, റെജി കുമാര്‍, വി.എസ്. ഉമേഷ്, ഐ. ഹുസൈന് സംസാരിച്ചു. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി. ലതിക പതാക ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: