Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ആനെഗുഡ്ഡെ കുംഭശി വിനായക ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 12:29 am IST
in Travel

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലാണ് ആനെഗുഡ്ഡെ കുംഭശി വിനായകക്ഷേത്രം. കര്‍ണാടകത്തിലെ സപ്തമുക്തി ക്ഷേത്രങ്ങളില്‍ ഒന്നത്രെ ഇത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുക്തി നല്‍കുന്നു വിനായകന്‍. കന്നടയില്‍ ആനെഗുഡ്ഡെ എന്നുവച്ചാല്‍ ആനകളുടെ കുന്ന് എന്നാണര്‍ത്ഥം. ഗണേശ ഭഗവാന്റെ ആവാസ സ്ഥലമായതുകൊണ്ട് സ്ഥലനാമം അന്വര്‍ത്ഥമത്രെ.

സിദ്ധിവിനായകന്‍, സര്‍വസിദ്ധി പ്രദായകന്‍ എന്നാണ് ഭഗവാനെ പറഞ്ഞുവരുന്നത്. പാറക്കല്ലില്‍ കൊത്തിയെടുത്ത നിലയിലുള്ള ചതുര്‍ഭുജവിനായകനാണ് ഇവിടെ. വെള്ള അങ്കി ധരിച്ചാണ് ഭഗവാന്‍ നില്‍ക്കുന്നത്. ഭക്തരുടെ അഭീഷ്ടങ്ങള്‍ സാധിപ്പിക്കുന്ന വരദ ഹസ്തമുദ്രയിലാണ് രണ്ട് കൈകള്‍. മോക്ഷം സാധിപ്പിക്കുന്ന മുദ്രയിലാണ് മറ്റു രണ്ടു കൈകള്‍. ഭാര്‍ഗവ പുരാണവുമായി ബന്ധപ്പെട്ട നിരവധി ശില്‍പ്പങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടതായി കാണാം.

പാണ്ഡവരുടെ കാലത്ത് വരള്‍ച്ച ബാധിച്ച ദേശമായിരുന്നു ഇവിടം. ദേവന്മാരെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാന്‍ യജ്ഞം നടത്തുന്നതിന് അഗസ്ത്യ മഹര്‍ഷി ഇവിടെയെത്തി. കുംഭാസുരന്‍ മഹര്‍ഷിമാരെ ശല്യപ്പെടുത്താനും യജ്ഞത്തിന് വിഘ്‌നം വരുത്താനും ശ്രമമാരംഭിച്ചു. ഈ സമയത്ത് ഗണേശ ഭഗവാന്‍ പാണ്ഡവരില്‍ ശക്തിമാനായ കുന്തീപുത്രന്‍ ഭീമനെ അസുരനിഗ്രഹത്തിന് വാളുമായി അയച്ചു. ഭീമന്‍ പോരാട്ടത്തില്‍ കുംഭാസുരനെ വധിച്ചു. യജ്ഞകര്‍മ്മങ്ങള്‍ വിധിയാംവണ്ണം പൂര്‍ത്തിയാക്കി. ഗണേശഭഗവാന്‍ പ്രത്യക്ഷപ്പെട്ട സ്ഥലമായതുകൊണ്ടാവണം ആനെഗുഡ്ഡെ എന്ന് പേരുവന്നത്.

വിനായക ചതുര്‍ത്ഥി ആഘോഷം ഇവിടെ വളരെ പ്രധാനമാണ്. എല്ലാ മാസത്തെയും ശുക്ലപക്ഷ ചതുര്‍ത്ഥി നാളില്‍ വിശേഷാല്‍ പൂജകളും പതിവുണ്ട്. പ്രധാന വഴിപാടുകളില്‍ തുലാഭാരവും പെടുന്നു. ഉച്ചയ്‌ക്ക് ഭക്തജനങ്ങള്‍ക്കായി പ്രസാദഊട്ട് പതിവാണ്. ഇലയില്‍ ഉണ്ടാക്കിയ ഒരു തരം ഇഡ്ഡലി ഇവിടെ പ്രസാദമായി കിട്ടുന്നു. കൗണ്ടറില്‍ ഇതിന് പണം നല്‍കി കൂപ്പണ്‍ ചോദിക്കണം.

മലയടിവാരത്തിലുള്ള ഹരിഹര ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ഭക്തരില്‍ ചിലര്‍ മല കയറാറുള്ളത്. ഉഡുപ്പിയില്‍നിന്ന് കുന്ദാപ്പൂര്‍ക്ക് പോകുന്ന വഴിയില്‍ ഒരു കുന്നിന്‍ മുകളിലാണ് ക്ഷേത്രം. മംഗലാപുരത്തുനിന്ന് 90 കിലോമീറ്റര്‍ അകലെയാണ് ആനെഗുഡ്ഡെ, ഉഡുപ്പിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ; കുന്ദാപ്പൂരില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെ. മംഗലാപുരം-ഗോവ ദേശീയപാതയിലാണ് ആനെഗുഡ്ഡെ.

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ സപ്തമുക്തി സ്ഥലങ്ങളില്‍ ഗണപതിക്ഷേത്രം ഇതാണ്. പ്രകൃതി മനോഹരമാണ് ഇവിടം. പച്ചിലകള്‍ നിറഞ്ഞ ഉയര്‍ന്ന മരങ്ങള്‍ ധാരാളമുണ്ട്. ഒരു വശത്ത് പശ്ചിമഘട്ട മലനിരകള്‍, മറുവശത്ത് നീലിമയാര്‍ന്ന അറബിക്കടല്‍.

രാവിലെ 5.30ന് നട തുറന്നാല്‍ രാത്രി 8.30ന് അടയ്‌ക്കും. ഗണേശ ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കും. ഡിസംബര്‍ ആദ്യവാരം രഥോത്സവം നടത്താറുണ്ട്. വെളുത്ത വാവ് കഴിഞ്ഞ് നാലാം നാള്‍ വരുന്ന ചതുര്‍ത്ഥി സങ്കഷ്ട അഥവാ സങ്കടഹര ചതുര്‍ത്ഥിയായി ആചരിക്കുന്നു.

അഷ്‌ടോത്തര സഹസ്രനാമാര്‍ച്ചന, മഹാരംഗപൂജ, സഹസ്രനാമാര്‍ച്ചന, ത്രികാലപൂജ എന്നിവയാണ് പ്രധാന വഴിപാടുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

പുതിയ വാര്‍ത്തകള്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.