മുണ്ടക്കയം: എക്സൈസും പോലീസും നിരീക്ഷണം ശക്തമാക്കിയിട്ടും മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പ്പന വര്‍ദ്ധിച്ചു. തീര്‍ത്ഥാടനത്തിന്റെ മറവില്‍ വില്‍പ്പന വ്യാപകമായിതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പുഞ്ചവയല്‍, കുളമാക്കല്‍, മുന്നോലി തുടങ്ങിയ പ്രദേശങ്ങളിലും കഞ്ചാവിന്റെ വില്‍പ്പനയും ഉപയോഗവും കൂടി വരുന്നതായി പരാതി ഉയരുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്ന് കുമളി ചെക്ക് പോസ്റ്റ് വഴി എത്തുന്ന കഞ്ചാവ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തിക്കുന്നത് മുണ്ടക്കയത്ത് നിന്നുമാണ്.
യുവാക്കളും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ളവരാണ് വിപണന ശൃംഖലയിലെ കണ്ണികള്‍. പുഞ്ചവയല്‍ പ്രദേശത്ത് കഞ്ചാവ് വില്പനക്കായി പ്രത്യേക ഏജന്റുമാരുണ്ട്. ഒരു പൊതി കഞ്ചാവിന് 250 മുതല്‍ 500 രൂപ വരെ ആണ് ഇവര്‍ ഈടാക്കുന്നത്.
പോലീസിന്റെ വാഹന പരിശോധനകളില്‍ കഞ്ചാവ് ഉപയോഗിച്ചിട്ട് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തത് ഇവര്‍ക്ക് തുണയാകുന്നു. കഴിഞ്ഞ 6 മാസത്തിനിടയ്ക്ക് മുണ്ടക്കയം പ്രദേശത്ത് ഒരു മേജര്‍ കേസ് ഉള്‍പ്പെടെ 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എക്സൈസ്, പോലീസ് അന്വേഷണവും നിരീക്ഷണവും ശക്തമായാല്‍ മാത്രമേ പരിഹാരം ഉണ്ടാവുകയുള്ളു എന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: