Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാഫല്യകരമായ ആശ്രമങ്ങളില്‍ പ്രഥമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2017, 02:30 am IST
in Samskriti

നാല് ആശ്രമങ്ങള്‍ മനുഷ്യജന്മത്തെ കാര്യക്ഷമമാക്കി സാഫല്യത്തിലേയ്‌ക്കു നയിക്കാന്‍ വിഭാവനംചെയ്തിട്ടുള്ള വ്യവസ്ഥയാണ്. ഇതില്‍ ബ്രഹ്മചര്യമാണ് ആദ്യത്തേത്.

ശരീരത്തിന്റെ വളര്‍ച്ച മുഴുവനാകുംവരെ മനസ്സിനേയും ബുദ്ധിയേയും പോഷകമൂല്യങ്ങള്‍ നല്കി വികസിപ്പിക്കുക, ബഹുമുഖമായ ലോകവ്യവഹാരങ്ങള്‍ക്കോ, പരമഫലപ്രദമായ അധ്യാത്മജീവിതം നയിക്കാനോ സജ്ജമാക്കുന്നതിനു ഗുരുഗൃഹത്തില്‍ താമസിച്ചുകൊണ്ട് പഠിക്കുക, ഇതിനുള്ള ജീവിതക്രമമാണ് ബ്രഹ്മചര്യം.

അധ്യയനം വിട്ടുള്ള സമയങ്ങളില്‍ ഗൃഹകൃത്യങ്ങളെല്ലാം പരിശീലിപ്പിച്ചു ബഹുമുഖ കഴിവ് നേടാന്‍ കളമൊരുക്കുന്നതുവഴി ഗുരുകുലവിദ്യാഭ്യാസം പഠനത്തോടൊപ്പം ജീവിതവൃത്തികള്‍കൂടി വശമാക്കിക്കുന്നു.

സ്വഗൃഹംവിട്ടു ദീര്‍ഘകാലം ഗുരുസന്നിധിയില്‍ വസിക്കുന്നതിനാല്‍, കുട്ടികള്‍ക്കു മാതാപിതാക്കളുടെ ലാളനാതിക്രമങ്ങള്‍മൂലമുള്ള ഇടപെടല്‍ ഉണ്ടാകുന്നില്ല. സഹപാഠികളോടൊത്തു കഴിയുമ്പോള്‍, പരസ്പരനിരീക്ഷണവിമര്‍ശനങ്ങള്‍ വിദ്യാര്‍ഥിയുടെ ഉള്‍വ്യക്തിത്വവും പെരുമാറ്റസൗഷ്ഠവ വും വര്‍ധിക്കാന്‍ കാരണമാകുന്നു. ക്ഷിപ്രകോപം, അസഹിഷ്ണുത, അസൂയ, അക്ഷമ, മത്സരം, ദ്വേഷം, സഹവര്‍ത്തിത്വക്കുറവ് എന്നീ ദൂഷ്യങ്ങള്‍ നീങ്ങിക്കിട്ടാന്‍ ഇതു വളരെ സഹായമാണ്.

ഒരു തരത്തില്‍ ദീര്‍ഘകാലതപസ്സുകൂടിയാണ് ഇത്തരം ബ്രഹ്മചര്യം. അച്ചടക്കം, അനുസരണം, അനുശാസനം, ആജ്ഞാനുവര്‍ത്തിത്വം, വ്യഗ്രതയോടെ ജോലിചെയ്യാനുള്ള കഴിവും കുശലതയും, മനസ്സിനും ബുദ്ധിക്കും പിന്നിലുള്ള പ്രേരകകേന്ദ്രമായ ആത്മാവെക്കുറിച്ചുള്ള കാര്യക്ഷമമായ ബോധം, ധ്യാനശീലം, എന്നിങ്ങനെ ഇന്നത്തെ വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യ മായ ഗുണമഹിമകളും ഗുരുകുലവിദ്യാഭ്യാസം പ്രദാനംചെയ്തുപോന്നു.

വേദങ്ങളെന്ത്, ശാസ്ത്രങ്ങളെന്ത്, ഇവ മനുഷ്യനു നല്കുന്ന ജീവിതമൂല്യങ്ങളും തത്ത്വസിദ്ധാന്തങ്ങളും എന്തെല്ലാം, അവയ്‌ക്കനുസരിച്ചു ജീവിതം നയിക്കണമെന്ന ആത്മനിര്‍ബന്ധം, തുടങ്ങി പല കാഴ്ചപ്പാടുകളും ബ്രഹ്മചര്യം തുറന്നുകൊടുക്കുന്നു.

വിദ്യാഭ്യാസം കഴിഞ്ഞു സ്വഗൃഹത്തിലേയ്‌ക്കു മടങ്ങി ഗൃഹസ്ഥാശ്രമം തുടങ്ങുന്ന യുവാവിന്റെ ഉള്‍ക്കാഴ്ചകളും വ്യവഹാരങ്ങളും സുചിന്തിതവും കര്‍ത്തവ്യവ്യഗ്രവുമാകാതെ വയ്യ.

പ്രതിദിനം അമ്പതും ഏറെയും കുട്ടികള്‍ ഒന്നിച്ചിരുന്നു പാഠങ്ങള്‍ കേട്ടു മടങ്ങിപ്പോകുന്ന ഇന്നത്തെ രീതിയില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ബ്രഹ്മചാരിവൃത്തി. അധ്യാപകനുമായി അടുത്തു പെരുമാറി, അദ്ദേഹത്തിനും ഗുരുപത്‌നിക്കുംവേണ്ട സേവനംചെയ്ത്, തന്റെ ഭാഗധേയംമുഴുവനും ഗുരു ഗൃഹത്തില്‍ സമര്‍പ്പിച്ചുകഴിയുന്ന ക്രമമായിരുന്നു അത്. എത്ര വ്യത്യസ്തം അന്നും ഇന്നുമുള്ള രീതികള്‍!

ഗുരുവും പത്‌നിയുമായുള്ള പെരുമാറ്റം, മറ്റു ഗൃഹാംഗങ്ങളുമായുള്ള അടുപ്പം, ഒന്നും പ്രത്യേകമായി ആവശ്യപ്പെടാതെ, ലഭിച്ചതുകൊണ്ട് തൃപ്തിപ്പെടുന്ന ശീലം, അച്ഛനമ്മമാരുടെ പെരുമാറ്റത്തെപ്പോലും അതിശയിപ്പിച്ചു കൊണ്ട് ഗുരുവും പത്‌നിയും നല്കുന്ന പുത്രനിര്‍വിശേഷസ്‌നേഹം, എല്ലാം വലിയ തുറസ്സും വീക്ഷണവുംതന്നെ!

ഇത്തരം ആത്മപരിശീലനകാലം കഴിഞ്ഞാണ് ബ്രഹ്മചാരി ഗൃഹസ്ഥനാകുന്നത്.

ഗുരുകുലവിദ്യാഭ്യാസവും അതിന്റെ തപോവ്രതമൂല്യങ്ങളും കന്യകയ്‌ക്കും സുവിദിതമാണ്. ആ മൂല്യങ്ങളെ ആദരിക്കുന്നവളുമായുള്ള ദാമ്പത്യവും ശോഭനമാകാതെ വയ്യ.

ഗൃഹജീവിതത്തില്‍ സ്ഥാനംപിടിക്കുന്ന ബഹിര്‍മുഖലൗകികത്വം, അതേസമയം മങ്ങാതെ സൂക്ഷിയ്‌ക്കേണ്ട അധ്യാത്മനിയന്ത്രണങ്ങളും മൂല്യങ്ങളും, രണ്ടുംകൂടി ഗൃഹസ്ഥാശ്രമം ഒന്നാംതരം വെല്ലുവിളിതന്നെ, സുഭഗമായ വെല്ലുവിളി!

അതു കോട്ടംകൂടാതെ നയിക്കാനുള്ള അറിവും ബലവും ഗുരുകുലശിക്ഷണത്താല്‍ ബ്രഹ്മചാരിയ്‌ക്കു കൈമുതലാണ്. ഗൃഹസ്ഥജീവിതത്തിന് ആഴവും മഹിമയും നല്കാന്‍ ഇതു സഹായിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഗൃഹസ്ഥാശ്രമത്തിനു രൂപകല്പനയും അനുഷ്ഠാനക്രമങ്ങളും നല്‍കിയിരിക്കുന്നത്.

ഗാര്‍ഹസ്ഥ്യത്തെ സത്സംഗമേ പൂവണിയിക്കൂ

ഗൃഹത്തിന്റെ നടത്തിപ്പിനും കുട്ടികള്‍ക്കുവേണ്ടിയും ഗൃഹവാസികള്‍ക്കു പലപ്രകാരത്തിലുള്ള കര്‍മങ്ങളും ചെയ്യേണ്ടിവരും. അതില്‍ ക്ലിഷ്ടതകളും ക്ലേശങ്ങളും ബഹുമുഖങ്ങളാകാം. അതൊന്നും സാരമാക്കരുത്. സര്‍വവും ഭഗവദര്‍പ്പണമായി ചെയ്യുന്നുവെന്ന ഭാവം ദൃഢമായിരിക്കണം. ഈ അര്‍പ്പണഭാവത്തില്‍ കൊടുങ്കാറ്റു വസന്തമാരുതനും, വെട്ടു തല്ലായും തീരും.

ഒപ്പം മഹാമുനികളെ, തത്ത്വജ്ഞാനികളെ, ആശ്രയിക്കയും വേണം. സ്വയം അറിയാത്ത കാര്യങ്ങളെല്ലാം തത്ത്വവിത്തുക്കളുടെ സംഗംകൊണ്ട് അറിവാകും. സത്സംഗംമാത്രമാണ് ഗൃഹജീവിതത്തില്‍ മാര്‍ഗദര്‍ശനത്തിനു ള്ള വഴി. അത് ഈശ്വരകഥകള്‍ കേള്‍ക്കാനും, ജീവിതമൂല്യങ്ങള്‍ അറിയാനും കാരണമാകും. ഈവക കാര്യങ്ങള്‍ പ്രതിപാദിയ്‌ക്കുന്ന ഗ്രന്ഥങ്ങള്‍ വായിച്ചുപഠിക്കുന്നതും ഗൃഹസ്ഥാശ്രമികള്‍ക്ക് അത്യാവശ്യംതന്നെ.

സത്സംഗത്തില്‍ രുചിയും അഭിനിവേശവും ജനിക്കുന്നതോടെ ലോകം മിഥ്യയാണ്, ദേഹബന്ധങ്ങളൊക്കെ അസ്ഥിരങ്ങള്‍തന്നെ, ഇവരോടുള്ള സംഗം വിട്ടു സ്വപ്‌നത്തില്‍ നിന്നുണരുന്നപോലെ പ്രബുദ്ധതയിലെത്തണം എന്നു തോന്നിത്തുടങ്ങും.

സ്വജനങ്ങള്‍ക്കെല്ലാം അന്നവസ്ത്രാദികള്‍ നിത്യാവശ്യംതന്നെ. പക്ഷേ അതിന്റെ പേരില്‍ ഭോഗവസ്തുക്കള്‍ ക്രമത്തിലധികം ശേഖരിച്ചു സൂക്ഷിക്കരുതെന്നു തറപ്പിച്ചുപറയുന്നു നാരദമഹര്‍ഷി.

മനുഷ്യസഹജമായി പെരുമാറേണ്ടത് ആവശ്യമാണ്; എന്നാല്‍ അതില്‍ ക്രമംവിട്ട മമത വെയ്‌ക്കുന്നതു ശരിയല്ല. മനസ്സിനെ നിര്‍മ്മമാകാന്‍ പരിശീലിപ്പിച്ചാലേ ജീവിതം കാര്യക്ഷമമാകൂ. വിവേകംകൊണ്ടുവേണം ഇതു സാധിക്കാന്‍. ഇവിടെ മഹാത്മാക്കളുടെ സംസര്‍ഗമാണ് സഹായിക്കുക.

ദേഹമടക്കം പഞ്ചഭൂതനിര്‍മിതമായ എല്ലാംതന്നെ ഈശ്വരസൃഷ്ടമാണ്. അതില്‍പ്പെട്ടതാണ് ആഹാരവും വസ്ത്രവും പാര്‍പ്പിടവുമൊക്കെ. ഈ വിചാരത്തോടുകൂടി അവയെല്ലാം അനുഭവിക്കയും, കൂട്ടത്തില്‍ സജ്ജനസേവ നടത്തുകയും ചെയ്താല്‍, മനസ്സ് ശുദ്ധമായി തത്ത്വപ്രകാശം ഉദിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.