വാഷിങ്ങ്ടണ്‍: മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് അമേരിക്കയിലെ ആദ്യ പ്രസവം. ഡള്ളാസിലെ ബെയ്ലര് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലാണ് ചരിത്രം കുറിച്ചത്. ഒരു യുവതി( പേര് വെളിപ്പെടുത്തിയിട്ടില്ല)ക്ക് ഗര്‍ഭപാത്രം ഇല്ലായിരുന്നു. ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന അഭിലാഷമാകട്ടെ തീവ്രവും. അതിനുള്ള പോംവഴി ആലോചിക്കുമ്പോഴാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്ന കാര്യം വിഷയമായത്.
ഗര്‍ഭപാത്രം ആരു നല്‍കുമെന്നായി.. പലരോടും സംസാരിച്ചു. അപ്പോഴാണ് മറ്റൊരാള്‍ക്ക് ഒരു കുഞ്ഞിക്കാലു കാണാനുള്ള മോഹം സാധിച്ചു കൊടുക്കാന്‍ തയ്യാറെന്ന് പറഞ്ഞ് ടെയ്ലര് സൈലര്‍ എന്ന യുവതി എത്തിയത്. നിയമനടപടികളും മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കി
സൈലറുടെ ഗര്‍ഭപാത്രം നീക്കി യുവതിയില്‍ പിടിപ്പിച്ചു. ശരീരം അത് തള്ളുമെന്നായിരുന്നു ആദ്യ ആശങ്ക. മരുന്നും വിശ്രമവുമായി നാളുകള്‍ തള്ളി നീക്കി. ഒടുവില്‍ ഗര്‍ഭപാത്രം ശരീരവുമായി ഇഴുകിച്ചേര്‍ന്ന് മറ്റെല്ലാ സ്ത്രീകളെയും പോലായി, മാസമുറ കൂടി വന്നാലെ പൂര്‍ണ്ണമായും സജ്ജമാകൂ. അതും കൂടി കൃത്യമായതോടെ ഗര്‍ഭധാരണത്തിന് സന്നദ്ധമായി.
ഗര്‍ഭപാത്രം അണ്ഡാശയവുമായി സംയോജിപ്പിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ സാധാരണ രീതിയിലുള്ള ഗര്‍ഭധാരണം നടക്കില്ല. കൃത്രിമ ബീജാധാനം വേണ്ടിവരും. ഈ യുവതിയിലും അങ്ങനെ തന്നെയാണ് ചെയ്തത്. പിന്നെല്ലാം പതിവു പോലെ. കഴിഞ്ഞ ദിവസം യുവതി പ്രസവിച്ചു, ആണ്‍കുട്ടിയെ. സിസേറിയനോണോ സാധാരണയായിരുന്നോയെന്ന് വ്യക്തമല്ല. ഇതേ നേട്ടം വര്‍ഷങ്ങള്‍ക്കു മുന്‍പേ സ്വീഡന് കൈവരിച്ചിരുന്നു. മാറ്റ്സ് ബ്രാന്‍ഡ് സ്റ്റോം എന്ന ഡോക്ടറാണ് സ്വീഡിന്റെ ഈ നേട്ടത്തിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: