Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഹരിവരാസനത്തിന്റെ അകം പൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 02:45 am IST
in Varadyam

മണ്ഡലക്കാലം ആകുമ്പോഴേക്കും ഓരോ മലയാളിയുടെയും മനസ്സിലും ചുണ്ടിലും ഭക്തിയുടെ തളിര്‍നാമ്പുപോലെ മുളയ്‌ക്കുന്ന പാട്ട.് ‘ഹരിവരാസനം’ കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ഉറക്ക്പാട്ട് ഇന്ന് ലോകപ്രശസ്തമാണ്. എന്നാല്‍ ഹരിഹരപുത്രന്റെ ഈ ഉറക്ക്പാട്ട് എഴുതിയത് ആരാണ് എന്നത് എത്രപേര്‍ക്കറിയാം. ഒരു നൂറ്റാണ്ട് കഴിഞ്ഞാട്ടാണെങ്കിലും ഭക്തിരസം തുളുമ്പുന്ന ഈ പാട്ടിന്റെ രചയിതാവിനെ ലോകം അറിഞ്ഞു, ആലപ്പുഴ പുറക്കാട് കോന്നകത്ത് ജാനകിയമ്മയെ.

1893 ലാണ് ജാനകിയമ്മയുടെ ജനനം. അച്ഛന്‍ ശബരിമലയിലെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യര്‍. അമ്മ കല്യാണിക്കുട്ടിയമ്മ. അമ്പലപ്പുഴ പുറക്കാട് ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ വെച്ചായിരുന്നു ജാനകിയമ്മ എഴുതിയ ഹരിവരാസനം ആദ്യമായി പാടിയത്. ആനന്ദേശ്വരം ക്ഷേത്രത്തില്‍ വൃശ്ചികമാസത്തില്‍ ധാരാളം അയ്യപ്പന്മാര്‍ എത്തുമായിരുന്നു. അവര്‍ രാത്രികാലങ്ങളില്‍ ക്ഷേത്രത്തിലിരുന്ന ഭജനപാടുന്നതും പതിവായിരുന്നു. അവര്‍ക്കൊപ്പം ഇരുന്നാണ് ജാനകിയമ്മ താന്‍ രചിച്ച ഹരിവരാസനം ഭജനരൂപത്തില്‍ പാടിയെതെന്ന് മകള്‍ കോന്നകത്ത് ബാലാമണിയമ്മ പറയുന്നു. തന്റെ അമ്മ രചിച്ച പാട്ടിന് മേല്‍വിലാസമില്ലാതെ പോകുന്നുവെന്ന് മനസിലാക്കിയപ്പോള്‍ നിയമനടപടിയിലൂടെ അതിനൊരു നാഥയുണ്ടെന്ന് ലോകത്തെ അറിയിച്ചത് ബാലമണിയമ്മയാണ്. ജാനകിയമ്മയുടെ മുപ്പതാമത്തെ വയസിലാണ് ഹരിവരാസനം എഴുതിയതെന്ന് 75 വയസുള്ള മകള്‍ ബാലാമണിയമ്മ പറയുന്നു. പതിനൊന്ന് മക്കളായിരുന്നു ജാനകിയമ്മയ്‌ക്ക്. അതില്‍ ഏഴാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരുന്ന സമയത്താണ് അമ്മ ഹരിവരാസനം എഴുതിയത്. ആണ്‍കുട്ടിയാണ് ജനിച്ചത്. അതുകൊണ്ട് അയ്യപ്പന്‍ എന്ന പേരും നല്‍കി.

സംസ്‌കൃതത്തില്‍ വലിയ പാണ്ഡിത്യമുള്ള ജാനകിയമ്മ സ്വാമി അയ്യപ്പനെക്കുറിച്ചുള്ള കഥകള്‍ അച്ഛന്‍ അനന്തകൃഷ്ണയ്യരില്‍നിന്നാണ് കേട്ടിരുന്നത്. അങ്ങനെ അയ്യപ്പസ്വാമിയോടുള്ള ഭക്തി ജാനകിയമ്മയില്‍ വളര്‍ന്നു. അങ്ങനെയാണ് 1923 ല്‍ ഹരിവരാസനം എന്ന കൃതി എഴുതുന്നത്. രാമനാഥപുരം കമ്പക്കുടി കുളത്തൂര്‍ ശ്രീനിവാസ അയ്യരാണ് ഹരിവരാസനം എഴുതിയതെന്നാണ് പലരും മനസിലാക്കിയത്. എന്നാല്‍ അദ്ദേഹം കേവലം സമ്പാദകന്‍ മാത്രമായിരുന്നുവെന്ന് തെളിവുകള്‍ സഹിതം ബാലാമണിയമ്മ പറയുന്നു.

1963 ല്‍ തിരുവനന്തപുരം ചാലയിലുള്ള ജയചന്ദ്രാബുക്‌സ് പുറത്തിറക്കിയ ”ഹരിവരാസനം വിശ്വമോഹനം” എന്ന കീര്‍ത്തന സമാഹാരത്തില്‍ 78-ാം പേജില്‍ ഹരിഹരാത്മജാഷ്ടകം എന്നപേരില്‍ ഹരിവരാസനം കൃതി അച്ചടിച്ചതില്‍ ശ്ലോകത്തിന്റെ താഴെ സമ്പാദകന്റെ പേരായിട്ടുള്ളത് കമ്പക്കുടി കുളത്തൂര്‍ അയ്യര്‍ എന്നാണ്. ഈ ഒറ്റകാര്യം മതിയായിരുന്നു കുളത്തൂരയ്യരല്ല ഹരിവരാസനം എഴുതിയതെന്നും മറ്റൊരാളാണെന്നും മനസ്സിലാക്കാന്‍. തുടര്‍ന്ന് ജാനകിയമ്മ എഴുതിയ ഹരിവരാസനത്തിന്റെ കൈയ്യെഴുത്ത് പ്രതിയുംകൂടി കണ്ടെടുത്തോടെ ഒരു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹരിവരാസനത്തിന്റെ രചയിതാവിനെ അയ്യപ്പസ്വാമിതന്നെ വെളിവാക്കിതന്നു.

കുട്ടനാടായിരുന്നു ജാനകിയമ്മയുടെ തറവാട്. ഭര്‍ത്താവ് ശങ്കരപ്പണിക്കര്‍ കര്‍ഷകനായിരുന്നു. കൃഷിക്ക് നഷ്ടം വന്നപ്പോള്‍ കൃഷിനിര്‍ത്തി. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം ജാനകിയമ്മ ശാസ്താംകോട്ടയിലേക്ക് താമസം മാറ്റി. താന്‍ എഴുതിയപാട്ട് അയ്യപ്പന്റെ തിരുനടയില്‍ പാടണമെന്ന് കലശലായ ആഗ്രഹം ജാനകിയമ്മയ്‌ക്കുണ്ടായി. അങ്ങനെ തന്റെ അച്ഛനോട് കാര്യം പറഞ്ഞു. മകളുടെ ആഗ്രഹം അറിഞ്ഞ അച്ഛന്‍ അനന്തകൃഷ്ണഅയ്യര്‍ അത് ശബരിമല നടയ്‌ക്കുവെച്ച് പാടി. പിന്നീട് ഇത് മാവേലിക്കര വടക്കത്തില്ലത്ത് ഈശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തിയായി വന്നപ്പോള്‍ സ്ഥിരമായി നടയില്‍നിന്ന് ഭക്തിയോടെ ആലപിക്കാന്‍ തുടങ്ങി. ആ സമയത്ത് നടയിലുള്ള അയ്യപ്പന്മാര്‍ അത് ഏറ്റുപാടി. ഹരിവരാസനം അയ്യപ്പന്റെ ഉറക്ക്പാട്ടായി മാറ്റണമെന്ന് വിമോദാനന്ദസ്വാമികളാണ് നിര്‍ദ്ദേശിച്ചത്. അയ്യപ്പ ഭക്തര്‍ അത് ഉറപ്പിക്കുകയും ചെയ്തു. 1975 ല്‍ മെരിലാന്റ് സുബ്രമണ്യം ”സ്വാമി അയ്യപ്പന്‍” സിനിമയാക്കിയപ്പോള്‍ ഈ ഗാനം ഉള്‍പ്പെടുത്തി മധ്യമാവതി രാഗത്തില്‍ ദേവരാജന്‍മാഷ് ചിട്ടപ്പെടുത്തി യേശുദാസിന്റെ ശബ്ദത്തില്‍ പാട്ട് പുറത്തുവന്നതോടെ ലോകം അത് ഹൃദയത്തിലേറ്റുവാങ്ങി.

എന്നാല്‍ നടയടയ്‌ക്കുമ്പോള്‍ ഇപ്പോഴും കോന്നകത്ത് ജാനകിയമ്മ ആലപിച്ച പരമ്പരാഗത ശൈലിതന്നെയാണ് ഉപയോഗിക്കുന്നത്. ജാനകിയമ്മയുടെ സ്മരാണാര്‍ത്ഥം കുടുംബക്കാര്‍ ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് രൂപികരിച്ചിട്ടുണ്ട്. അതിന്റെ മുഖ്യരക്ഷാധികാരിയായി നിയോഗിച്ചിരിക്കുന്നത് കുമ്മനം രാജശേഖരനെയാണ്. രക്ഷാധികാരി കെ.ജി.ജയന്‍(ജയവിജയ), ചെയര്‍മാന്‍ കോന്നകത്ത് ജാനകിയമ്മയുടെ ചെറുമകന്‍ പി.മോഹന്‍കുമാര്‍, വെസ് ചെയര്‍മാന്‍ രാജസേനന്‍, സെക്രട്ടറി ജാനകിയമ്മയുടെ ചെറുമകനും ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.