Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചെണ്ട വിസ്മയം നൂറിന്റെ നിറവിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2017, 01:46 am IST
in Thiruvananthapuram

വിഴിഞ്ഞം: നൂറുവയസ്സിന്റെ പൂര്‍ണതയിലേക്ക് കാലുകുത്തുമ്പോഴും ചെണ്ടമേളമെന്ന ആവേശം പുഷ്‌കരനാശാന് കരുത്ത് തന്നെയാണ്. പാച്ചല്ലൂര്‍ ചാന്നാരുവിളാകത്ത് വീട്ടിലേക്ക് എത്തുന്നവരെ വരവേല്‍ക്കുന്നത് ചെണ്ട പഠിപ്പിക്കുന്നതിന്റെ ശബ്ദ ഘോഷമാണ്. പ്രായം ശരീരത്തില്‍ വീഴ്‌ത്തിയ ചുളിവുകള്‍ ഒന്നും താളബോധത്തെ തകര്‍ക്കാന്‍ പോന്നവയല്ല എന്ന് തെളിയിക്കുകയാണ് ആശാന്‍. മൂത്തമകനായ രാധാകൃഷ്ണനാണ് 25 ലധികം വരുന്ന കുട്ടികള്‍ ഉള്‍പ്പെട്ട ശിഷ്യരെ ചെണ്ടയുടെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്നത്. കേള്‍വി ശക്തി കുറവാണെങ്കിലും ചെറിയ താളപ്പിഴകള്‍ പോലും ചൂണ്ടിക്കാണിച്ച് പുഷ്‌കരനാശാന്‍ സമീപത്ത് തന്നെയുണ്ടാകും.

തന്റെ പതിനാലാമത്തെ വയസിലാണ് ആദ്യമായി ചെണ്ടമേളത്തിനായി ഉത്സവ പറമ്പിലെത്തിയതെന്ന് ആശാന്‍ ഓര്‍ത്തെടുക്കുന്നു. ശാരീരികമായ അസ്വസ്ഥകള്‍ മൂലം ഏറെനേരം നില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഇപ്പോള്‍ മേളത്തിന് പോകാത്തത്. അഞ്ചുവര്‍ഷം മുമ്പുവരെ മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു.

തെക്കന്‍ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റുവും പ്രായംകൂടിയ ചെണ്ട വിദ്വാനാണ് പുഷ്‌കരനാശാന്‍. ഇദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയില്‍പെട്ടവരാണ് നിലവിലെ ഭൂരിഭാഗം ചെണ്ടമേളക്കാരും. ആയിരത്തിലധികം ഉത്സവ സ്ഥലങ്ങളില്‍ മേളം അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനക്ഷേത്രങ്ങളിലും മറ്റ് ആഘോഷവേദികളിലും ഒരുകാലത്ത് ഇദ്ദേഹത്തിന്റെ മേളം ഒഴിച്ചുകൂടാനാകാത്തതായിരുന്നു. ഓണാഘോഷങ്ങളും ജലോത്സവങ്ങളും ഉള്‍പ്പെടെ വലിയ ജനസാന്നിധ്യമുള്ള പരിപാടികള്‍ക്കായി മാസങ്ങള്‍ക്ക് മുമ്പെ ബുക്കിംഗ് എത്തുമായിരുന്നു.

പ്രശസ്തമായ പാച്ചല്ലൂര്‍ ക്ഷേത്രത്തിലെ തങ്ക തിരുമുടി എഴുെന്നള്ളത്തിന് ആശാന്റെ മേളം കൂടിയാകുമ്പോഴാണ് പൂര്‍ണത ഉണ്ടാകുക എന്നും പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സാംസ്‌കാരികകേരളം പുഷ്‌കരനാശാനെ അവഗണിച്ചതില്‍ പലര്‍ക്കും പ്രതിഷേധമുണ്ട്. മണ്‍കട്ട കൊണ്ട് നിര്‍മിച്ച ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഇദ്ദേഹത്തിന്റെയും മക്കളുടെയും താമസം. ടാര്‍പോളിന്‍ കൊണ്ടുള്ള മേല്‍ക്കൂരയ്‌ക്ക് എത്ര നാള്‍ മഴയെ ചെറുക്കാനാകും എന്നതും ചോദ്യചിഹ്നമാണ്. പുതിയ തലമുറയില്‍ പെട്ട കലാകാരന്‍മാര്‍ക്ക് പോലും നിരവധി ആദരവുകള്‍ ലഭിക്കുമ്പോഴും നൂറുതികയുന്ന ഈ പ്രതിഭയെ തിരിച്ചറിയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാത്തത് നിര്‍ഭാഗ്യകരമാണ്.

പക്ഷേ പരാതികളും പരിഭവങ്ങളും പങ്കുവയ്‌ക്കാത്ത പുഷ്‌കരനാശാന് ഈ പ്രായത്തിലും ചെണ്ടമേളം എന്ന കലാരൂപത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നതിലാണ് വ്യാകുലത. ഈ പാരമ്പര്യ കലയെ നിലനിറുത്താനും അര്‍ഹമായ ആദരവ് നല്‍കാനും സാംസ്‌കാരികവകുപ്പ് തയ്യാറാകണം എന്നാണ് ഇദ്ദേഹത്തിന്റെ അഭ്യര്‍ഥന. മേളത്തഴക്കത്തിന്റെ പരിപൂര്‍ണതയില്‍ താളപ്പിഴവില്ലാതെ ഈ മനുഷ്യന്‍ ജീവിക്കുന്നതും അതിനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്ന് വന്ദേമാതരം ചൊല്ലി കേന്ദ്രസർക്കാരിനൊപ്പം നിന്നു ; ഇന്ന് മുഖ്യമന്ത്രിയല്ല , മുഖ്യ സേവകനാണെന്ന് പറഞ്ഞ് വിജയ് ; അനുകരിക്കുന്നത് പ്രധാനമന്ത്രിയെ ?

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

മമത വിളിച്ചു ചേർത്ത യോഗത്തിനെത്തിയത് വെറും 20 എംഎൽഎമാർ ; രണ്ട് പേരെ മമത സസ്പെൻഡ് ചെയ്തു ; നേതാക്കൾ വരാത്തത് നാട്ടുകാരുടെ അടി ഭയന്നോ ?

Kerala

വെള്ളാപ്പള്ളിയെ കണ്ട ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍,വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് നിഷ്‌കളങ്കമല്ല

പുതിയ വാര്‍ത്തകള്‍

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച കേസ്: പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

അഭിഭാഷകനായി ഇന്ത്യയിൽ നിന്ന് കൈപ്പറ്റുന്നത് കോടികൾ ; എന്നിട്ടും ഇന്ത്യയിൽ ജീവിക്കാൻ നാണക്കേടാണെന്ന് കപിൽ സിബൽ

വിവാഹം കഴിച്ച നാളിലെ ആമിന (ഇടത്ത്) അഷ്കറിന്‍റെ ക്രൂരമര്‍ദ്ദനമേറ്റ് കോമയിലായ ഇപ്പോഴത്തെ ആമിന (നടുവില്‍) അഷ്കര്‍ (വലത്ത്)

 ഒന്നരവയസുകാരന്റെ കൊലപാതകം: പ്രതി അഷ്‌കറിന്റെ ആദ്യ ഭാര്യയുടെ സഹോദരന്റെയും അഷ്‌കറുമായി വിവാഹം നിശ്ചയിച്ച മറ്റൊരു യുവതിയുടെ മരണത്തിലും സംശയം

മലയാളികള്‍ക്ക് ഉത്തരേന്ത്യക്കാരുടെ ബീഫ് വിരോധത്തോട് പുച്ഛമാണ്…പക്ഷെ അവര്‍ക്ക് ബീഫ് വിരോധമുണ്ടാകുന്നതിന് കാരണമുണ്ട്… :യുവരാജ് ഗോകുല്‍

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.