ന്യൂദല്‍ഹി: കള്ളപ്പണം നിക്ഷേപിച്ചവര്‍ പിടിയിലാകുന്നു. പല വിത്തില്‍ റദ്ദാക്കിയ നോട്ടു മാറിയെടുത്തവരും മാറാന്‍ സഹായിച്ചവരും വരും നാളുകളില്‍ പിടിയിലാകും. ആദായനികുതി വകുപ്പിന്റെ സൂക്ഷ്മ പരിശോധനകള്‍ തുടങ്ങി.
നോട്ടു റദ്ദാക്കലിനെത്തുടര്‍ന്ന് നിക്ഷേപത്തില്‍ ക്രമക്കേട് തോന്നിയ 1.16 ലക്ഷം പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതായി സിബിഡിടി ചെയര്മാന് സുഷീല്‍ ചന്ദ്ര അറിയിച്ചു.
നോട്ടു റദ്ദാക്കലിനു പിന്നാലെ ബാങ്കുകളില്‍ 25 ലക്ഷം രൂപയില്‍ കൂടുല്‍ നിക്ഷേപിക്കുകയും കൃത്യമായ വരുമാനക്കണക്ക് ഫയല്‍ ചെയ്യാതിരിക്കുകയും ചെയ്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് നോട്ടീസ്.
കണക്കു നല്കിയവരില്ത്തന്നെ, രണ്ടര ലക്ഷം രൂപയിലേറെ, റദ്ദാക്കിയ 100-500 നോട്ടുകള്‍ നിക്ഷേപിച്ച 18 ലക്ഷം പേരും സൂക്ഷ്മ പരിശോധനാ ലിസ്റ്റിലുണ്ട്. 25 ലക്ഷം രൂപവരെ നിക്ഷേപിച്ചിട്ടും കൃത്യമായ കണക്കുകള്‍ നല്കാത്തവര്, 10 മുതല്‍ 25 വരെ ലക്ഷം രൂപ നിക്ഷേപിച്ചവര്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള പരിശോധനയും നടക്കുന്നു.
30 ദിവസത്തിനകം മറുപടി നല്‍കാനാണ് 1.16 ലക്ഷം പേര്‍ക്ക് നോട്ടീസ്. 10 മുതല്‍ 25 വരെ ലക്ഷം രൂപ നിക്ഷേപിച്ച 2.4 ലക്ഷം പേര് കണക്കു കൊടുക്കാനുണ്ട്. ഇവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ നോട്ടീസയക്കും.
ആദായ നികുതി വകുപ്പു നിയമം ലംഘിച്ചതിന് 609 പേരാണ് ഈ വര്‍ഷം ശിക്ഷിക്കപ്പെട്ടത്. മുന്‍ വര്‍ഷം ഈ കാലംവരെ 288 പേര്‍ക്കാണ് ശിക്ഷ കിട്ടിയത്. പരാതിയെണ്ണവും കൂടി. കഴിഞ്ഞ വര്‍ഷം 652 ആയിരുന്നത് ഈ വര്‍ഷം 1046 ആയി.
നോട്ടു റദ്ദാക്കലിനു ശേഷം 23.22 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 2.68 ല്ക്ഷം കോടിരൂപയുടെ 17.73 ലക്ഷം അക്കൗണ്ടുകളാണ് സംശയനിഴലില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: