ന്യൂദല്‍ഹി: അഖില കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത് നാനൂറ് പേജുള്ള സമഗ്ര റിപ്പോര്‍ട്ട്. സത്യസരണിക്കെതിരെ ഗൗരവകരമായ കണ്ടെത്തലുകളുണ്ട് റിപ്പോര്‍ട്ടില്‍.
സത്യസരണി കേന്ദ്രീകരിച്ച് നടന്ന ലൗജിഹാദുമായി ബന്ധപ്പെട്ട പതിനൊന്നു കേസുകളില്‍ ഏഴെണ്ണത്തിലും പെണ്‍കുട്ടികളെ മതം മാറ്റിയിരിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബയാണ്. അഖിലയെയും മതം മാറ്റിയത് സൈനബ തന്നെ. മസ്തിഷ്ക്ക പ്രക്ഷാളനം നടത്തിയതടക്കമുള്ള ഘടകങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
അഖിലയുടെ മനസ്സില്‍ ഒരു പ്രോഗ്രാം ചെയ്തു വെച്ചിരിക്കുകയാണവര്‍. അതിനെ ഡീപ്രോഗ്രാമിങ്ങിലൂടെ മാത്രമേ മോചിപ്പിക്കാനാവൂ. ഇത്രയും മാസം രക്ഷിതാക്കള്‍ക്കൊപ്പമാണ് കഴിഞ്ഞതെങ്കിലും ആ കുരുക്ക് അഴിക്കുന്ന വിധം അവര്‍ക്കറിയില്ല. അതിന് പരിശീലനം ലഭിച്ച ആളുകള്‍ക്ക് മാത്രമേ അഖിലയുടെ മാനസിക നില പഴയരീതിയിലേക്ക് എത്തിക്കാനാവൂ, എന്നും മനീന്ദര്‍ സിങ് അറിയിച്ചു.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത കോടതി അഖിലയെ ഷെഫിന് ജഹാനൊപ്പം അയക്കണമെന്ന ആവശ്യം തള്ളുകയായിരുന്നു. അഖില നിരന്തരം ആവശ്യപ്പെട്ടിട്ടും ഷെഫിനൊപ്പം അയക്കാനാവില്ലെന്ന് കോടതി നിലപാടെടുത്തു. ജനുവരി പകുതിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ എന്‍ഐഎ കണ്ടെത്തലുകളിലേക്ക് കടക്കാനാനാണ് കോടതി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: