Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരിയാരം മെഡിക്കല്‍ കോളേജ് ജനങ്ങള്‍ കയ്യൊഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 09:45 pm IST
in Kannur

പയ്യന്നൂര്‍: സേവനത്തില്‍ വീഴ്ചകള്‍ വന്നതോടെ പരിയാരം മെഡിക്കല്‍ കോളേജിനെ ജനങ്ങള്‍ കയ്യൊഴിയുന്നു. ഉത്തരമലബാറിലെ ലക്ഷക്കണക്കിന് വരുന്ന രോഗികളുടെ ആശ്രയമായ ഈ സഹകരണ മെഡിക്കല്‍ കോളേജിന്റെ ഭരണം സിപിഎം കയ്യാളാന്‍ തുടങ്ങിയതോടെ ഒരു വിഭാഗം ജീവനക്കാരുടെ രോഗികളോടുള്ള സമീപനവും സേവനത്തിലുളള വീഴ്ചകളുമാണ് ഈ ആശുപത്രിയെ രോഗികള്‍ കയ്യൊഴിയാന്‍ കാരണമായത്.

ഈ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനമുണ്ടായിട്ട് വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും ഇത് കടലാസില്‍ ഒതുങ്ങിയിരിക്കുകയാണ്. കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളോട് കിടപിടിക്കാന്‍ പറ്റുന്ന തരത്തിലുള്ള ഭൗതിക സാഹചര്യങ്ങളുണ്ടെങ്കിലും അവയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ അഭാവവും ആശുപത്രിയെ സാരമായി ബാധിച്ചിട്ടുണ്ട്.

കേരളത്തിലെ തന്നെ മികച്ച ചികിത്സാ സൗകര്യങ്ങളുള്ള സഹകരണ ഹൃദയാലയയും രോഗികള്‍ കൈവിട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ നൂറുകണക്കിന് രോഗികള്‍ എത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ ഇവിടെ രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. കാരുണ്യ പദ്ധതിയില്‍ ഓപ്പറേഷനുകള്‍ നടത്താന്‍ സൗകര്യമുള്ളതുകൊണ്ടാണ് ഇപ്പോഴുള്ള രോഗികള്‍ ഏറെയും എത്തുന്നത്.

ഈ വര്‍ഷം മുതല്‍ പരിയാരത്ത് എംബിബിഎസ് കോഴ്‌സിന്റെ അംഗീകാരം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയില്‍ ഇവിടെ ആവശ്യത്തിന് രോഗികളും മെഡിക്കല്‍ ഉപകരണങ്ങളും ഇല്ലെന്ന് കണ്ടെത്തിയതിനാലാണ് അംഗീകാരം റദ്ദാക്കിയത്. പിജി അടക്കമുള്ള മറ്റ് കോഴ്‌സുകളുടെ അംഗീകാരവും അടുത്ത നാളില്‍ത്തന്നെ റദ്ദ് ചെയ്യാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്.

ആകെയുള്ള ബെഡ്ഡുകളില്‍ 72 ശതമാനത്തിലെങ്കിലും രോഗികളെ പ്രവേശിപ്പിച്ചാല്‍ മാത്രമേ കോഴ്‌സിന് അംഗീകാരം ലഭിക്കുകയുള്ളൂ. എന്നാല്‍ ഇവിടെ 50 ശതമാനത്തില്‍ താഴെ രോഗികള്‍ മാത്രമേ ചികിത്സയിലുള്ളൂ. ആശുപത്രി മാനേജ്‌മെന്റിന്റെ അനാസ്ഥയാണ് ഇതിന് പ്രധാന കാരണം. പരിയാരത്തേതിന്റെ പത്തിലൊന്ന് രോഗികള്‍ ചികിത്സക്കെത്താത്ത ചില മെഡിക്കല്‍ കോളേജുകളില്‍ പരിശോധനാ സമയത്ത് പലവിധ ഓഫറുകള്‍ നല്‍കി രോഗികളെ പല ജില്ലകളില്‍ നിന്നും ഇറക്കുമതി ചെയ്തിട്ടാണ് അംഗീകാരം നേടിയെടുക്കുന്നത്. ഇത്തരത്തിലുള്ള ഓഫറുകള്‍ രോഗികള്‍ക്കും അനുഗ്രഹമാകുന്നുണ്ട്. എന്നാല്‍ പരിയാരത്ത് ചികിത്സാ ഫീസുകള്‍ കുത്തനെ കൂട്ടി ജനങ്ങളെ അകറ്റുകയാണ് മാനേജ്‌മെന്റ് ചെയ്തത്. രോഗികള്‍ക്ക് ആശ്വാസകരമായിരുന്ന ഇന്‍ഷുറന്‍സ് പദ്ധതികളും റദ്ദ് ചെയ്തു.

പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനങ്ങളും നിര്‍ത്തി. ഇതോടെ രോഗികള്‍ മംഗാലാപുരത്തെ ആശുപത്രികളില്‍ ചികിത്സ തേടി പോകാന്‍ തുടങ്ങി. അപകടക്കേസുകളില്‍ ഇവിടെ പ്രവേശിപ്പിക്കപ്പെടുന്നവരെയും പിന്നീട് ഇവിടെ നിന്നും മാറ്റുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

മെഡിക്കല്‍ കോളേജിന് സ്വന്തമായി സ്ഥലമില്ലാത്തതും അംഗീകാരം റദ്ദാക്കാന്‍ കാരണമായട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ വിവിധ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് സ്ഥിരാംഗീകാരം നല്‍കുന്നതിനാണ് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഐഎംസി പരിശോധന നടത്തുന്നത്. ഐഎംസി തീരുമാനം അടുത്ത വര്‍ഷത്തെ പ്രവേശങ്ങളെയും ബാധിക്കും. പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടാനും രണ്ട് മാസത്തിനുള്ളില്‍ 72 ശതമാനം ബെഡ്ഡുകളില്‍ രോഗികളെ ചികിത്സക്കായി എത്തിക്കാനും ചികിത്സാ ഇളവുകള്‍ നല്‍കാനും കഴിഞ്ഞദിവസം ചേര്‍ന്ന മാനേജ്‌മെന്റ് യോഗം തീരുമാനിച്ചതായാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി കിടത്തിച്ചികിത്സയിലുള്ള രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ നിത്യേന ചുരുങ്ങിയത് രണ്ട് തവണ വാര്‍ഡിലെത്തി സന്ദര്‍ശിക്കും. ഇപ്പോള്‍ ജീവനക്കാര്‍ തന്നെ രോഗികളെ ഭയപ്പെടുത്തി മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. വിവിധ ഇന്‍ഷുറന്‍സ് പദ്ധിതികളും നടപ്പിലാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

Kerala

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

Kerala

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

പുതിയ വാര്‍ത്തകള്‍

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്; മാപ്പ് പറഞ്ഞ് മുഹമ്മദ് ഹനീഷ്, കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി

ഗതാഗത നിയമങ്ങൾ പാലിക്കണം !  റെഡ് സിഗ്നൽ ലംഘിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ദുബായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.