കുന്നംകുളം : ഇന്നലെ നടന്ന അന്യോന്യത്തില്‍ തൃശൂര്‍ യോഗത്തിന്റെ പ്രയോഗം ഗംഭീരമായി. തൃശൂര്‍ യോഗത്തിലെ തിയ്യില്ലം രാമനാരായണനാണ് മുമ്പിലിരുന്നത്. അദ്ദേഹം ആറാം അഷ്ടകത്തിലെ ഏഴാം അധ്യായത്തിലെ പതിനാലാം വര്‍ഗ്ഗമായ യോ വിശ്വാ ദയതേ വസു… എന്നു തുടങ്ങി പത്ത് ഋക്കുകള്‍ ഗംഭീരമായി ചൊല്ലി പൂര്‍ത്തിയാക്കി. അടികളേടം കേശവന് നമ്പൂതിരി, വെളിത്തില്‍ കൃഷ്ണന് നമ്പൂതിരി എന്നിവര്‍ സഹായിച്ചു.
തിരുനാവായ യോഗത്തിലെ മഹാരാഷ്ട്രയില്‍ നിന്നുള്ള സതീഷ് ദേശ്മുഖാണ് രണ്ടാം വാരമിരുന്നത്. അദ്ദേഹം ആറാം അഷ്ടകത്തിലെ ഏഴാം അധ്യായത്തിലെ പതിനാറാം വര്‍ഗമായ സ്വാദിഷ്ഠയാ മദിഷ്ഠയാ… എന്നുതുടങ്ങി പത്തു ഋക്കുകള്‍ നന്നായി ചൊല്ലി പൂര്‍ത്തിയാക്കി. നാരായണമംഗലത്ത് രവി നമ്പൂതിരി, ഉദിയ്യന്നൂര് ശങ്കരനാരായണന് നമ്പൂതിരി എന്നിവര്‍ സഹിയിച്ചു.
തൃശൂര്‍ യോഗത്തിലെ കാപ്ര ശ്രീശന്, പാണ്ഡം സുബ്രമണ്യന്‍ എന്നിവരാണ് രഥ ചൊല്ലിയത്.
അന്യോന്യത്തിന്റെ ഭാഗമായി നൃത്താരാധന, ഏകീകൃത പൗരനിയമം എന്ന വിഷയത്തില്‍ ഹമീദ് ചേന്നമംഗലൂരിന്റെ പ്രഭാഷണം എന്നിവയും നടന്നു.
വേദിയില്‍ ഇന്ന്
രാവിലെ 6.00ന് ഋഗ്വേദാര്‍ച്ചന, 7.00ന് ശീവേലി, 10.00ന് കലശമെഴുന്നള്ളിപ്പ്, 10.30ന് ഉച്ചശീവേലി, 11.00 മുതല്‍ 4.00 വരെ നൃത്താരാധന, 4.30ന് പ്രഭാഷണം ആലംകോട് ലീലാകൃഷ്ണന്, 6.30ന് അന്യോന്യം വാരമിരിക്കല്‍, 8.30ന് അന്യോന്യം ജട
പ്രതികരിക്കാൻ ഇവിടെ എഴുതുക: