തൃശൂര്‍: കനത്ത വെയിലും ഇടവിട്ട് പെയ്യുന്ന മഴയും ജില്ലയില്‍ ചിക്കന്‍പോക്സ് പടര്‍ത്തുന്നു.
കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിരവധി പേര്‍ക്കാണ് ചിക്കന്‍പോക്സ് പിടിപെട്ടിരിക്കുന്നത്. രോഗവുമായി സര്‍ക്കാര്‍ ആശുപത്രിയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികളിലും നിരവധി പേരാണ് ചികിത്സ തേടിയിരിക്കുന്നത്.
കടുത്ത പനിയോടുകൂടിയാണ് ചിക്കന്‍പോക്സ് പടര്‍ന്ന് പിടിക്കുന്നത്. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനമാണ് രോഗം പടരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ്് അധികൃതര്‍ വിശദീകരിക്കുന്നു.
അന്തരീക്ഷത്തില്‍ കൂടി പടരുന്ന രോഗമായതിനാല്‍ ചിക്കന്‍പോക്സിനെതിരെ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. കടുത്ത പനിയോടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകള്‍, ചെറിയ കുരുവായും പിന്നീട് വെള്ളം നിറഞ്ഞ കുമിളകളായും മാറുന്നു. പലരിലും ചിക്കന്‍പോക്സ് വരുന്നത് വ്യത്യസ്തമായിട്ടായിരിക്കും. രോഗത്തെ ആദ്യ അവസരത്തില്‍ തന്നെ മനസിലാക്കാന്‍ സാധിക്കാതെ പോകുന്നത് രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു. 15 വയസില്‍ താഴെയുള്ള കുട്ടികളില്‍ ചിക്കന്‍പോക്സ് പിടിപെടാന്‍ സാദ്ധ്യത കൂടുതലാണെന്നും ഗര്‍ഭിണികളും പ്രായമായവരും രോഗം പിടിപെടാതെ സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. ഒരിക്കല്‍ രോഗം വന്നവരില്‍ പിന്നീട് ഉണ്ടാകില്ലന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഒരിക്കല്‍ ചിക്കന്‍പോക്സ് പിടിപെട്ടവര്‍ക്കും പോലും വീണ്ടും രോഗബാധയുണ്ടായതായി റിപ്പോര്‍ട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: