Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ത്രില്ലടിപ്പിച്ച് ചില്ലാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:30 am IST
in Lifestyle

ഏത് പ്രൊഫഷനാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നത്, എന്തുകൊണ്ട് എന്ന ചോദ്യം. ചൈനയിലെ സന്യ അരീനയില്‍ നടന്ന ലോകസുന്ദരി മത്സരവേദിയില്‍ ഈ ചോദ്യത്തെ അഭിമുഖീകരിച്ച പെണ്‍കുട്ടി അതിന് വ്യക്തവും കൃത്യവുമായ മറുപടി നല്‍കി. ആ മറുപടി നല്‍കുമ്പോള്‍ ഒരുപക്ഷേ അവളുടെ മനസ്സിലൂടെ ഓര്‍മ്മവെച്ച നാള്‍ മുതല്‍ ആ മത്സരവേദിയിലെത്തുന്നതിന് മുന്നേയുള്ള നിമിഷങ്ങള്‍ വരെ കടന്നുപോയിരുന്നിരിക്കാം.

അമ്മയ്‌ക്കാണ് ഈ ലോകത്തില്‍ വച്ചേറ്റവും വലിയ ബഹുമതിയും പ്രതിഫലവും ലഭിക്കേണ്ടതെന്നായിരുന്നു ആ പെണ്‍കുട്ടി നല്‍കിയ ഉത്തരം. വിധികര്‍ത്താക്കളും മറുപടിയില്‍ തൃപ്തരായി. ബുദ്ധിയും അഴകളവുകളും മാറ്റുരച്ച വേദിയില്‍ 2017 ലെ ലോകസുന്ദരിയായി അവര്‍ ആ പെണ്‍കുട്ടിയുടെ പേര് പ്രഖ്യാപിച്ചു. മിസ് വേള്‍ഡ് മാനുഷി ചില്ലാര്‍!.

പതിനേഴ് വര്‍ഷത്തിന് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തിച്ച പെണ്‍കുട്ടിയിലേക്കാണ് ഇപ്പോള്‍ ഇന്ത്യക്കാരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്.

മാനുഷി ചില്ലാര്‍ എന്ന ഹരിയാനക്കാരിയിലേക്ക്. അച്ഛനും അമ്മയും ഡോക്ടര്‍മാര്‍. മാനുഷി തിരഞ്ഞെടുത്തതും അവരുടെ വഴി തന്നെയായിരുന്നു. പക്ഷേ ഏതൊരു പെണ്‍കുട്ടിയേയും പോലെ മാനുഷിയ്‌ക്കും ഉണ്ടായിരുന്നു ഒരു സ്വപ്‌നം, ഒരിക്കലെങ്കിലും സൗന്ദര്യ മത്സരവേദിയിലെത്തുക. ഇന്ത്യയെ പ്രതിനിധീകരിക്കുക. ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുക. ആ സ്വപ്‌നമാണ് മാനുഷി സാക്ഷാത്കരിച്ചിരിക്കുന്നത്.

അമ്മ നീലം ചില്ലാറിനോടാണ് തനിക്ക് ഏറെ അടുപ്പമെന്നും അമ്മയാണ് പ്രചോദനമെന്നും മാനുഷി ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നു. അമ്മയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹത്തിനും ബഹുമാനത്തിനും അര്‍ഹ. എല്ലാ അമ്മമാരും അവരുടെ മക്കള്‍ക്കുവേണ്ടി വളരെയധികം ത്യാഗം ചെയ്യുന്നുണ്ട്. മാനുഷിയുടെ ഈ ഉത്തരം ലോകത്തിലുള്ള, മക്കളെ സ്‌നേഹിക്കുന്ന എല്ലാ അമ്മമാര്‍ക്കുമുള്ള അംഗീകാരമാണ്. 2017 ജൂണില്‍ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മിസ് വേള്‍ഡ് മത്സരവേദിയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മാനുഷിയെത്തിയത്.

1997 മെയ് 14 നാണ് മാനുഷി ജനിച്ചത്. അച്ഛന്‍ മിത്ര ബസു ചില്ലാര്‍. അമ്മ നീലം ചില്ലാര്‍. ഇരുവരും ഡോക്ടര്‍മാര്‍. ദാല്‍മിത്ര ചില്ലാറും ദേവാംഗന ചില്ലാറുമാണ് സഹോദരങ്ങള്‍. ന്യൂ ദല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂളിലെ പഠനത്തിന് ശേഷം ഭഗത്ഫൂല്‍ സിംഗ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മെഡിസിന് ചേര്‍ന്നു. പഠനത്തോടൊപ്പം നൃത്തവും പാട്ടും ചിത്രരചനയും കവിതാരചനയുമെല്ലാമുണ്ട് മാനുഷിക്ക്. മികച്ച കുച്ചിപ്പുടി നര്‍ത്തകിയെന്ന നിലയിലും പ്രശസ്തയാണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും അംഗമാണ്.

ഗൈനക്കോളജിസ്റ്റ് ആകണമെന്നാണ് മാനുഷിയുടെ ആഗ്രഹം. മോഡലിങിനൊപ്പം സാഹസികതയും ഇഷ്ടപ്പെടുന്നു. പാരാഗ്ലൈഡിങ്, ബഞ്ചീ ജംപിങ്, സ്‌കൂബാ ഡൈവിങ് അങ്ങനെ പോകുന്നു ആ ഇഷ്ടങ്ങള്‍. ചാരക്കണ്ണുകളുള്ള ഈ സുന്ദരിയുടെ ഉയരം 173 സെന്റീമീറ്ററാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇഷ്ട വ്യക്തിത്വം. 2000 ത്തില്‍ പ്രിയങ്ക ചോപ്രയിലൂടെയാണ് അവസാനമായി ലോകസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. അതേ പ്രിയങ്കതന്നെയാണ് മാനുഷിയുടെ ഇഷ്ടപ്പെട്ട നടിയും.

ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മാനുഷിയുടെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചറിയാനാണ് ആരാധകരുടെ ആകാംക്ഷ. അത് മനസ്സിലാക്കി മാനുഷി ആ രഹസ്യം വെളിപ്പെടുത്തുകയും ചെയ്തു. എട്ട് മണിക്കൂര്‍ ഉറക്കം!. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിനോട് ഒട്ടും യോജിപ്പില്ല ഈ സുന്ദരിക്ക്. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. മധുരത്തോട് അത്ര പഥ്യമില്ല. മുടങ്ങാതെയുള്ള വ്യായാമവും സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് മാനുഷിയുടെ അഭിപ്രായം.

സമചിത്തതയോടെ പ്രശ്‌നങ്ങളോട് പ്രതികരിക്കുക എന്നതാണ് മാനുഷിയുടെ രീതി. ലോകസുന്ദരി പട്ടം നേടിയപ്പോള്‍ മാനുഷിയെ പല പ്രമുഖരും ട്വിറ്ററിലൂടെയും മറ്റും അഭിനന്ദനം അറിയിച്ചിരുന്നു. ഇതില്‍ പുലിവാല്‍ പിടിച്ചതാവട്ടെ ശശി തരൂരും. ചില്ലാറെ ചില്ലറയെന്ന് വിശേഷിപ്പിച്ച്, കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിക്കാനാണ് തരൂര്‍ തന്റെ ട്വീറ്റിലൂടെ ശ്രമിച്ചത്. ഇന്ത്യന്‍ പണം ലോകത്തെ കീഴടക്കിയത് ബിജെപി മനസ്സിലാക്കണം.

ചില്ലറ പോലും ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നായിരുന്നു ശശി തൂരൂരിന്റെ ട്വീറ്റ്. ഇത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ മാപ്പ് പറഞ്ഞ് തരൂര്‍ ട്വിറ്ററില്‍ വീണ്ടുമെത്തി. ലോകത്തിലെ വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയ പെണ്‍കുട്ടിയെ ഇത്തരം തമാശകള്‍ അസ്വസ്ഥപ്പെടുത്തില്ലെന്ന മറുപടിയാണ് മാനുഷി ട്വിറ്ററിലൂടെത്തന്നെ ശശി തരൂരിന് നല്‍കിയത്.

108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ലോകസുന്ദരി കിരീടം ചൂടിയത്. റീത്ത ഫാരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡന്‍, യുക്ത മുഖി, പ്രിയങ്ക ചോപ്ര എന്നിവരാണ് ഇതിന് മുമ്പ് ലോകസുന്ദരിമാരായ ഇന്ത്യാക്കാര്‍. ഇവരെപ്പോലെ മാനുഷിയുടെ സിനിമാലോകത്തേക്കുള്ള പ്രവേശനവും എന്നാണെന്നേ ഇനി അറിയേണ്ടൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.