അരൂര്‍: എഴുപുന്നയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ വെട്ടിക്കുറച്ചതില്‍ പാസഞ്ചേഴ്സ് അസോസിയേഷന് പ്രതിഷേധിച്ചു. എഴുപുന്ന-കുമ്പളങ്ങി പാലത്തില്‍ കൗങ്ങിന് പാളയില്‍ കയറിയിരുന്ന യാത്രക്കാരെ വലിച്ച് എഴുപുന്ന പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് അനില്‍ കുഴുവേലി സമരം ഉദ്ഘാടനം ചെയ്തു.
എറണാകുളം ഡിപ്പോയില്‍ നിന്ന് നാലും ചേര്‍ത്തല ഡിപ്പോയില്‍ നിന്ന് ആറും ബസ്സുകളാണ് എഴുപുന്ന വഴി വന്നുകൊണ്ടിരുന്നത്. എന്നാല്‍ കുറച്ചു ദിവസമായി ബസ്സുകള്‍ ഓരോന്നായി കുറച്ചുകൊണ്ടുവരുകയായിരുന്നു. നിലവില്‍ എറണാകുളം ഡിപ്പോയില്‍നിന്ന് രണ്ടും ചേര്‍ത്തല ഡിപ്പോയില്‍ നിന്ന് ഒരു ബസ്സുമാണ് സര്‍വ്വീസ് നടത്തുന്നത്. ഇത് നിര്‍ത്തുന്നതിന്റെ മുന്നോടിയായി പലപ്പോഴും ബസ്സ് എത്താറില്ല.
സ്വകാര്യ ബസ്സുകളെ സഹായിക്കാനാണ് കെഎസ്ആര്‍ടിസി ബസ്സുകള്‍ വെട്ടിക്കുറച്ചതെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി. ഏറെ തിരക്കുള്ള ബസ്സ് റൂട്ട് നിര്‍ത്തിയതില്‍ പ്രതിക്ഷേധം ശക്തമാണ്. എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കും ചേര്‍ത്തലയിലേക്കും കെട്ടിടനിര്‍മ്മാണ ജോലിക്കും വിവിധ കോളേജുകളിലേക്കും പോകുന്നതിന് ജനങ്ങള്‍ക്ക് ഏറെ പ്രയോജനമുള്ളതാണ് കെഎസ്ആര്‍ടിസി ബസ്സുകള്‍.
വെട്ടിക്കുറച്ച കെഎസ്ആര്‍ടിസി ബസ്സുകള്‍ പുനസ്ഥാപിച്ചില്ലങ്കില്‍ സമരം ശക്തമാക്കാ നാണ് അസോസി യേഷന്റെ തീരുമാനം. സാബു. കെ.ജെ, സിദ്ധാര്ത്ഥന്, കുമ്പളങ്ങി ദാസന്, വേലായുധന് എന്നിവര്‍ നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: