തൃശൂര്‍: നഗരത്തിലെയും, പരിസരത്തെയും ജ്വല്ലറികളില്‍ ചെന്ന് ജ്വല്ലറിയുടമകളുമായി സൗഹൃദം നടിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സ്ത്രീയടക്കമുള്ള സംഘത്തെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍. ആര് .നായരുടെ നേതൃത്വത്തിലുള്ള ഈസ്റ്റ് എസ്.ഐ, തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ എറണാകുളം കുമ്പളങ്ങി സ്വദേശിനി തണ്ടാശ്ശേരി വീട്ടില്‍ പൂമ്പാറ്റ സിനി എന്ന സിനിലാലു (38), തൃശൂര്‍ അഞ്ചേരി സ്വദേശി ചക്കാലമറ്റം വീട്ടില്‍ ബിജു (33), അരിമ്പൂര്‍ സ്വദേശി കൊള്ളന്നൂര്‍ താഞ്ചപ്പന്‍ വീട്ടില്‍ ജോസ് (49), എന്നിവരാണ് പിടിയിലായത്.
തൃശൂര്‍ ഹൈറോഡിലുള്ള പ്രമുഖ ജ്വല്ലറിയില്‍ ഏകദേശം ആറുമാസം മുമ്പ് പൂമ്പാറ്റ സിനി എത്തി ഒന്നര ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ എടുക്കുകയും ജ്വല്ലറിയുടമയുമായി പരിചയത്തിലാകുകയുമായിരുന്നു. മറ്റൊരു ജ്വല്ലറിയില്‍ 17 ലക്ഷത്തിന്റെ സ്വര്‍ണ്ണം പണയത്തിലുണ്ടെന്നും, അവിടെനിന്നും സ്വര്‍ണ്ണം എടുത്ത് ഇവിടുത്തെ ജ്വല്ലറിയില്‍ പണയം വെക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 17 ലക്ഷം രൂപയും, പിന്നീട് എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്നും മറ്റും പറഞ്ഞ് 3 ലക്ഷത്തോളം രൂപയും 70 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസിലാണ് തട്ടിപ്പു സിനിയടക്കമുള്ള മൂന്നംഗസംഘം അറസ്റ്റില്‍ ആകുന്നത്.
പൂമ്പാറ്റ സിനിയും സംഘവും കറങ്ങിനടക്കുന്നത് വാടകക്കെടുത്ത ആഢംബര കാറുകളിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: