ചങ്ങനാശ്ശേരി: ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്ക് മുന്നാക്കസമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ ലംഘനവും ഭാവിയില്‍ ജാതി സംവരണം അട്ടിമറിക്കുന്നതിനും ഇടയാക്കുന്നതാണെന്ന് വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി.
നിലവില്‍ ദേവസ്വം ബോര്‍ഡില്‍ 85% നിയമനങ്ങളും മുന്നാക്ക സമുദായത്തില്‍പെട്ടവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. അവരുടെ ആശ്രിതനിയമനവും കൂടി കൊടുക്കുമ്പോള്‍ പിന്നാക്കക്കാര്‍ ഒരിക്കലും ദേവസ്വം ബോര്‍ഡില്‍ വരികയില്ല. ഇതിനെതിരെ സമാന ചിന്താഗതിക്കാരെ സംഘടിപ്പിച്ച് സമരപരിപാടികളിലൂടെയും നിയമനടപടികളിലൂടെയും ശക്തമായി എതിര്‍ക്കുമെന്ന് വിഎസ്എസ് സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടി.ആര്. മധു അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി രാധാകൃഷ്ണന്, കെ.എ. ശിവന്, പി. രത്നാകരന് ആചാരി, ടി.കെ. ശ്രീനിവാസന് ആചാരി, കെ.ആര്. സുധീന്ദ്രന്‍, വി.ആര്. മുരളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: