Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിര്‍മാണത്തില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:27 am IST
in Thiruvananthapuram

പേട്ട: വേളി ആക്കുളം കായലുകളിലെ ഡ്രെയിനേജ് മാലിന്യം നീക്കം ചെയ്യല്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്ന അഴിമുഖംപദ്ധതിയുടെ ഫലപ്രാപ്തി സംബന്ധിച്ച് ദുരൂഹത. പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടച്ചാണ് സര്‍ക്കാര്‍ കോടികള്‍ ചെലഴിക്കാനൊരുങ്ങുന്നത്. മാറിമാറി ഭരിച്ച ഇടതുവലത് മുന്നണികളുടെ കച്ചവടരാഷ്‌ട്രീയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാകുകയാണ് ഈ പദ്ധതി.

വേളി അഴിമുഖംപദ്ധതിക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ഓരോ ഭരണകാലയളവിലും രാഷ്‌ട്രീയമുതലെടുപ്പിനുളള വകയായിരുന്നു പദ്ധതി. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മണ്ഡലത്തില്‍ നിന്നു ജയിച്ച് മന്ത്രിയായ വി.എസ്. ശിവകുമാര്‍ പദ്ധതിക്ക് മുന്‍തൂക്കം നല്‍കി. ഓപ്പറേഷന്‍ അനന്തയില്‍പ്പെടുത്തി 23 കോടി 50 ലക്ഷംരൂപ പദ്ധതിക്കായി അനുവദിച്ചു. തുറമുഖ എന്‍ജിനീയറിംഗ് വിഭാഗത്തിനായിരുന്നു നടത്തിപ്പു ചുമതല. എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമായതോടെ പദ്ധതി നടത്തിപ്പ് തടയപ്പെട്ടു. അധികാരമേറ്റ ഇടതുസര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനുള്ള പരിശ്രമങ്ങളാരംഭിച്ചു. ഇതുസംബന്ധിച്ചുളള പ്രാദേശികപ്രതിഷേധങ്ങള്‍ പോലും പാര്‍ട്ടി അജണ്ടകളില്‍ ഒതുക്കി പദ്ധതി നടപ്പാക്കാനുളള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. രണ്ടാഴ്ചമുമ്പ് ഇതുസംബന്ധിച്ച് കരാര്‍ ഉടമ്പടികള്‍ പൂര്‍ത്തിയായതായിട്ടാണ് വിവരം.

ആമയിഴഞ്ചാന്‍ തോട്, പാര്‍വതീപുത്തനാര്‍, തെറ്റിയാര്‍ എന്നീ നദികളിലൂടെ വന്‍തോതിലാണ് ഡ്രെയിനേജ് മാലിന്യം ആക്കുളം, വേളി കായലുകളിലെത്തുന്നത്. അഴിമുഖം നിര്‍മിക്കുന്നതിലൂടെ കായലുകളില്‍ അടിഞ്ഞുകൂടിയ ഡ്രെയിനേജ് മാലിന്യം കടലിലേക്ക് ഒഴുകുമെന്നും ഇതോടെ കായല്‍ മാലിന്യമുക്തമാകുമെന്ന ധാരണയിലാണ് അധികൃതര്‍. മൂന്ന് ചാലുകളാണ് കായലുമായി ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. പദ്ധതിപ്രകാരം രണ്ട് ചാലുകളേ ഉള്ളൂ. പദ്ധതി നടപ്പായാല്‍ വേളിയിലെ ആരാധനാലയത്തിലും സമീപ ജനവാസയിടങ്ങളിലും കടല്‍ കരയിലേക്ക് കയറുമെന്നുളള തീരവാസികളുടെ മുന്നറിയിപ്പിന് പ്രതിവിധിയായാണ് മൂന്നാമത്തെ ചെറിയചാല്‍ നിര്‍മിക്കുന്നത്. മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രദേശം സന്ദര്‍ശിച്ച് തീരവാസികളുമായി ചര്‍ച്ച നടത്തി. പ്രതിഷേധക്കാരില്‍ ഏറിയകൂറും പാര്‍ട്ടിക്കാരാണ്. പക്ഷേ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ പരിഗണിക്കാതെയുളള അഴിമുഖപദ്ധതി പ്രായോഗികമാണോയെന്ന സംശയം ഇപ്പോഴും ദൂരീകരിക്കാനായിട്ടില്ല.

വേളി പൊഴിയില്‍ വേനല്‍ക്കാലങ്ങളിലാണ് മണ്ണ് അടിയുന്നത്. വേളി റെയില്‍വേ പാലത്തിനടിയിലെ കായലിന്റെ ആഴം 9 മീറ്ററാണ്. ഇതേ ആഴത്തിലാണ് അഴിമുഖം നിര്‍മിക്കുന്നത്. മാത്രമല്ല കാലാവസ്ഥാവ്യതിയാനം പരിഗണിക്കാതെയുള്ള മണ്ണടിച്ചില്‍ അഴിമുഖത്തിന്റെ ആഴം കുറയ്‌ക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍. ഇടയ്‌ക്കിടെ ഡ്രജ്ജിംഗ് നടത്തിയാല്‍ മാത്രമേ ആഴം നിലനിര്‍ത്താന്‍ കഴിയൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യബന്ധനത്തിന് തീരവാസികളില്‍ പ്രതീക്ഷയുണര്‍ത്തി നിര്‍മിച്ച പെരുമാതുറയിലെ മുതലപ്പൊഴി, തേങ്ങാപ്പട്ടണം എന്നിവിടങ്ങളിലെ അഴിമുഖങ്ങള്‍ മണ്ണടിയുന്നതു കാരണം നിഷ്പ്രയോജനമായി. മുതലപ്പൊഴിയില്‍ ഇടയ്‌ക്കിടെയുണ്ടാകുന്ന ബോട്ടപകടങ്ങള്‍ പോലും മണ്ണടിയുന്നതിനാലാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഇതൊന്നും പഠിക്കാതെയും പരിഗണിക്കാതെയുമാണ് വേളിയില്‍ അഴിമുഖനിര്‍മാണത്തിന് കോടികള്‍ ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുകൊണ്ട് യാതൊരു ഗുണവുമില്ലെന്ന് വ്യക്തമാണ്. കായലില്‍ അടിയുന്ന പായലും ഡ്രെയിനേജ് മാലിന്യവും കടലിലേക്ക് ഒഴുക്കിക്കളയുകയെന്ന അജണ്ട മാത്രമാണ് അധികൃതര്‍ക്കുള്ളത്. എന്നാല്‍ ആക്കുളം വേളി കായലുകളിലേക്ക് എത്തുന്ന ഡ്രെയിനേജ് മാലിന്യം പൂര്‍ണമായും കടലിലേക്ക് ഒഴുകുമോയെന്നതിലും അധികൃതര്‍ക്ക് ഉറപ്പില്ല.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

Kerala

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

India

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

Kerala

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 16 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.