കോഴിക്കോട്: ദലിത് വിദ്യാ ര്‍ത്ഥിയെ എസ്ഐ മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജു അന്വേഷിക്കും.20 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര് പ്പിക്കാനും ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളുടെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും പേരിലുള്ള കേസുകളും പിന്‍വലിക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഇതോടെ ആക്ഷന്‍ കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
മര്‍ദ്ദനമേറ്റ അജയന് അച്ഛനുമെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കും. ചര്‍ച്ചയില്‍ കമ്മിറ്റി ഭാരവാഹികളായ പി ലോഹിതാക്ഷന്, പി എം പ്രേമരാജന്‍, കെ പി വിജയകുമാര്‍, എന്‍ ഭാഗ്യനാഥന്, അഡ്വ ആനന്ദകനകം, കെ ടി അരവിന്ദാക്ഷന്, ശ്രീജേഷ് സംബന്ധിച്ചു.
യു സി രാമന് സത്യഗ്രഹികള്‍ക്ക് നാരങ്ങാനീര് നല്കി സമരം അവസാനിപ്പിച്ചു. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി ലോഹിതാക്ഷന് അധ്യക്ഷത വഹിച്ചു. എന്‍ വി ബാബുരാജ്, ജോജി ജെറോം, വിനോദ് മേക്കോത്ത്, കെ റീജ, പി പ്രേമ, പി കെ ഉസ്മാന് സംസാരിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സമരം വീണ്ടും ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.
നടപടി ആവശ്യപ്പെട്ട് വിദ്യാത്ഥിയുടെ ബന്ധുക്കള്‍ നടത്തിയ സമരത്തില്‍ അമ്മ സുലോചനയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടര്‍ന്ന് സമരപ്പന്തല്‍ പോലീസ് പൊളിച്ചുമാറ്റി. തുടര്‍ന്ന് മാതൃസഹോദരി ശൈലജയാണ് നിരാഹാര സമരം തുടര്‍ന്നത്. അതേസമയം പോലീസ് അറസ്റ്റു ചെയ്ത് നീക്കിയ അമ്മ സുലോചന മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിരാഹാരം തുടര്‍ന്നിരുന്നു.
എരഞ്ഞിപ്പാലം സ്വദേശിയും പ്ലസ്ടു വിദ്യാര്‍ഥിയുമായ ടി.വി. അജയിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് എസ്ഐ ഹബീബുള്ളയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: