Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കല്‍മണ്ഡപം-ചന്ദ്രനഗര്‍ പാതയിലെ ഗതാഗതക്കുരുക്ക് വാഹനയാത്രികര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 08:37 pm IST
in Palakkad

പുതുശ്ശേരി: ദേശീയ സംസ്ഥാന പാതകള്‍ കടന്നുപോകുന്ന കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്കിന് ശമനമില്ല. ദേശീയ പാത 966 തുടങ്ങുന്ന ചന്ദ്രനഗറില്‍ അനുദിനം ഗതാഗതക്കുരുക്ക് രൂക്ഷമാവുമ്പോഴും പരിഹരിക്കാന്‍ കഴിയാതെ നട്ടം തിരിയുകയാണ് അധികൃതര്‍.

കൊച്ചി – സേലം ദേശീയ പാത എറണാകുളം ഭാഗത്തുനിന്നും കോയമ്പത്തൂരിലേക്കും കോയമ്പത്തൂര്‍ ഭാഗത്തുനിന്നും കൊച്ചി ഭാഗത്തേക്കും വരുന്ന ചരക്കുവാഹനങ്ങളും ബസുകളുള്‍പ്പടെയുള്ള വാഹനങ്ങളും പാലക്കാട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളും ഒലവക്കോട് ഭാഗത്ത് നിന്ന് കോഴിക്കോട് ബൈപാസു വഴി വാഹനങ്ങള്‍ കടന്നുപോവുന്ന പ്രധാന പാതയാണ് കല്‍മണ്ഡപം – ചന്ദ്രനഗര്‍ പാത.

കല്‍മണ്ഡപത്തുനിന്ന് ചന്ദ്രനഗറിലേക്ക് 200 മീറ്റര്‍ ദുരം മാത്രമാണെന്നിരിക്കെ ഗതാഗതക്കുരുക്ക് രൂക്ഷമാവുമ്പോഴും പലപ്പോഴും 10 മിനിറ്റിലധികം സമയമെടുക്കേണ്ടിവരും വാഹനങ്ങള്‍ക്ക്. ഭാരത് മാതാ ഹയര്‍ സെക്കണ്ടറി സ്‌കൂളും പാര്‍വ്വതി കല്യാണമണ്ഡപവും ചന്ദ്രനഗറിലാണെന്നിരിക്കെ സ്‌കൂളിന്റെ അധ്യയന സമയങ്ങളിലും കല്യാണമണ്ഡപത്തില്‍ പരിപാടികള്‍ നടക്കുമ്പോഴും ഇവിടങ്ങളില്‍ ഏറെ ഗതാഗതക്കുരുക്കാണ്.

പലപ്പോഴും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പോലീസുകാര്‍ പാടുപെടേണ്ടിവരും ഇവിടെ. അധ്യയനസമയങ്ങളില്‍ എട്ടരമുതല്‍ പത്തുവരെയും വൈകീട്ട് മൂന്നു മുതല്‍ നാലര വരെയും ഇവിടെ സ്‌കൂള്‍ വാഹനങ്ങളുടെ തിരക്കുള്ളതിനാല്‍ ഗതാഗാതക്കുരുക്ക് രൂക്ഷമാണെന്നാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്.

വാളയാര്‍ – വടക്കഞ്ചേരി പാത നാലു വരിയാക്കിയതോടെ ഈ ഭാഗത്ത് അപകടങ്ങളും വര്‍ദ്ധിച്ചിരിക്കുകയാണ്. കോയമ്പത്തൂരിലേയും തൃശ്ശൂരിലേയും സ്വകാര്യ – മെഡിക്കല്‍ കോളേജാശുപത്രികളിലേക്കുള്ള ആംബുലന്‍സുകളും പലപ്പോഴും ഇത്തരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടാല്‍ അത്യാസന്ന നിലയിലുള്ള രോഗികളുടെ ജീവന്‍ വരെ നഷ്ടപ്പെടുന്ന സ്ഥിതിയാണ്.

ഇവിടെ വാഹന ഗതാഗതം വണ്‍വേയായതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. കോഴിക്കോട് ഭാഗത്തുനിന്നും കല്‍മണ്ഡപം ബൈപാസ് ജംഗ്ഷനില്‍ എത്തുന്ന വാഹനങ്ങള്‍ എതിര്‍ഭാഗത്തുള്ള കരിങ്കരപ്പുള്ളി കനാല്‍ റോഡ് വഴി തൃശ്ശൂര്‍ ബൈപാസിലേക്ക് കടത്തിവിട്ടാല്‍ കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുള്ള ഭാഗത്തെ തിരക്ക് ഒരു പരിധി വരെ ഒഴിവാക്കാനാവും. ഇത്തരത്തില്‍ കോഴിക്കോട് ബൈപാസ് വഴി വരുന്ന വാഹനങ്ങള്‍ക്ക് കനാല്‍ വഴി ദേശീയ പാതയിലേക്ക് പ്രവേശിച്ച് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകാന്‍ കഴിയില്ല.

ഇതിനാണ് ക്രമീകരണങ്ങള്‍ നടത്താനും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ഇവിടെ മീഡിയന്‍ മുറിക്കുകയും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. കല്‍മണ്ഡപം -കോയമ്പത്തൂര്‍ തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന ചരക്കുവാഹനങ്ങള്‍ കടന്നുപോവുന്ന പ്രധാന ബൈപാസിന്റെ പ്രവേശനകവാടമായി കരുതുന്ന ജംഗ്ഷനില്‍ അപകടസാധ്യതയേറെയുമാണ്. നിരവധി അപകടങ്ങള്‍ സംഭവിച്ചിട്ടുള്ള ഇവിടെ മതിയായ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

അന്തര്‍സംസ്ഥാന ബസ്സുകളും നിരവധി ചരക്കുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കടന്നുപോവുന്ന പ്രധാന പാതയായ കല്‍മണ്ഡപം – ചന്ദ്രനഗര്‍ പാതയിലെ ഗതാഗത ക്കുരുക്ക് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.