തളിപ്പറമ്പ്: വ്യാജ പ്രമാണമുണ്ടാക്കിയതിന് റിട്ട സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തു. പറശ്ശിനി മടപ്പുര ജീവനക്കാരന് പി.എം.മനോഹരന്റെ പരാതിയിലാണ് കേസ്. ആന്തൂര്‍ വില്ലേജിലെ റി.സ 32/45 ഭൂമിയില്‍ കടമുറി നിര്‍മ്മിക്കാന്‍ എന്ന പേരില്‍ മനോഹരന്റെ വ്യാജ മുക്ത്യാര്‍ ഉണ്ടാക്കി. പനച്ചിക്കല്‍ പുതിയപുരയില്‍ മാധവന്, രമ, രതി, ആധാരമെഴുത്തുകാരന്‍ കെ.പി.ചന്ദ്രശേഖരന് തുടങ്ങിയവര്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഈ മുക്ത്യാര്‍ പരിശോധിക്കാതെ അന്നത്തെ സബ് രജിസ്ട്രാര്‍ കെ.അശോകന് പ്രമാണം രജിസ്റ്റര്‍ ചെയ്ത് നല്‍കുകയും മൊറാഴ, കല്യാശ്ശേരി ബാങ്ക് സെക്രട്ടറി എന്‍.ശ്രീധരന് ഈ രേഖകള്‍ കൃത്യമായി പരിശോധിക്കാതെ പത്ത് ലക്ഷം രൂപ വായ്പയായി അനുവദിക്കുകയും ചെയ്തുവത്രെ. ഇതേത്തുടര്‍ന്നാണ് ഇവരെയും കേസില്‍ പ്രതികളാക്കിയത്. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: