Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഫ സമ്മതിച്ച മികവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 11:47 pm IST
in Sports

ഗോള്‍ഡന്‍ ബൂട്ട് നേടിയ റയാന്‍ ബ്ര്യൂസ്റ്റര്‍, ഗോള്‍ഡന്‍ ഗ്ലൗ നേടിയ ബ്രസീലിന്റെ ഗബ്രിയേല്‍ ബ്രസായോ, ഗോള്‍ഡന്‍ ബോള്‍ നേടിയ ഇംഗ്ലണ്ടിന്റെ ഫിലിപ്പ് ഫോഡന്‍

കൊല്‍ക്കത്ത: ഒരു ലോകകപ്പ് എങ്ങനെ നടത്തണമെന്നും ആരാധകരെ എങ്ങനെ സ്‌റ്റേഡിയത്തിലെത്തിക്കണമെന്നും കാണിച്ചു തന്ന ലോകകപ്പാണിത്. കൃത്യമായ പ്ലാനിങ്ങും സംഘാടക മികവും കൊണ്ട് മറ്റ് ലോകകപ്പുകളേക്കാള്‍ മികച്ചതാണിതെന്ന് ഫിഫ പോലും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.

ഗോളുകളുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും റെക്കോഡ് സൃഷ്ടിച്ചാണ് ലോകകപ്പിന് കൊടിയിറങ്ങിയത്. 52 മത്സരങ്ങളില്‍ നിന്ന് 13,47,147 പേരാണ് മത്സരങ്ങള്‍ കാണാനെത്തി. 1985-ല്‍ ചൈനയില്‍ നടന്ന ലോകകപ്പില്‍ 12,30,974 പേരായിരുന്നു കാണികള്‍. അതിനേക്കാള്‍ 1,16,167 പേരാണ് ഇന്ത്യയിലെ മത്സരങ്ങള്‍ കാണാനെത്തിയത്.

2011ലെ കൊളംബിയയില്‍ നടന്ന അണ്ടര്‍ 20 ലോകകപ്പിനേക്കാള്‍ പങ്കാളിത്തമാണ് ഇന്ത്യയിലുണ്ടായത്. കൊളംബിയയില്‍ 13,09,929 പേരായിരുന്നു സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയത്. ഇന്ത്യയില്‍ അതിനേക്കാള്‍ 37,214 പേര്‍ കൂടുതല്‍.

ഈ ലോകകപ്പുകൊണ്ട് ഇന്ത്യക്ക് കിട്ടിയ ഏറ്റവും വലിയ ഗുണം ഫുട്‌ബോളിന്റെ മുഖച്ഛായ മാറ്റാന്‍ കഴിഞ്ഞുവെന്നതാണ്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ നടന്ന ഐഎസ്എല്ലിനേക്കാള്‍ മികച്ച ആരാധക പിന്തുണയാണ് കൗമാര ലോകകപ്പായിട്ടുപോലും ലഭിച്ചത്. ഈ ടീമിനെ നിലനിര്‍ത്തി ഇന്ത്യന്‍ ടീമിന് വേണ്ട മികച്ച പരിശീലനം നല്‍കിയാല്‍ 2022ലെ ഖത്തര്‍ ലോകകപ്പിലെ ഇന്ത്യയുടെ പ്രാതിനിധ്യം സ്വപ്‌നം കാണാം.

അതിനായി വേണ്ടത് ഈ ടീമിനെ നിലനിര്‍ത്തണം. അതുമാത്രം പോരാ, ഈ ടീമിനെ യൂറോപ്പിലും മറ്റും വിദഗ്‌ദ്ധ പരിശീലനത്തിനയച്ച് മത്സരങ്ങളി പങ്കെടുപ്പിക്കണം. തുടക്കത്തില്‍ മൂന്നാംനിര ടീമുമായി കളിച്ച് കഴിവ് തെളിയിച്ചശേഷം രണ്ടാം നിര ടീമുമായും പിന്നീട് ഒന്നാംനിര ടീമുമായും കളിച്ച് ക്ഷമത വര്‍ധിപ്പിക്കണം.

എന്നാല്‍, അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ താരങ്ങളെ ഏതു രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്നു കാണണം. ഫെഡറേഷന്‍ ടീം അംഗങ്ങളുമായി കരാര്‍ ഒപ്പിടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിന്റെ കാര്യത്തില്‍ ഇതുവരെ കൃത്യമായ തീരുമാനമൊന്നുമുണ്ടായിട്ടില്ല. അതില്‍ തീരുമാനമുണ്ടാക്കാന്‍ എഐഎഫ്എഫിന് കഴിയണം.

ഇനി കളിയിലേക്ക്

പ്രതിഭാശാലികളുണ്ടായിട്ടും ലോകകപ്പ് പോലുള്ള വേദികളില്‍ കാലിടറുന്നവരെന്ന ചീത്തപ്പേര് ഇംഗ്ലണ്ട് മായ്ച്ചുകളഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് അണ്ടര്‍ 20 ലോകകപ്പില്‍ ജേതാക്കളായ അവര്‍ അണ്ടര്‍ 17ലും വെന്നിക്കൊടി നാട്ടി. സീനിയര്‍ വിഭാഗത്തില്‍ ഒരു തവണ മാത്രമാണ് ലോകകപ്പില്‍ മുത്തമിടാനായത്, 1966ല്‍ ബോബ് മൂറിന്റെ നേതൃത്വത്തിലുള്ള ടീം സ്വന്തമാക്കിയ ആ നേട്ടത്തിന് പഴക്കം അരനൂറ്റാണ്ടിലേറെ.

സുവര്‍ണ്ണകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ കുട്ടികള്‍ പുറത്തെടുത്തത്. അതിന് പ്രചോദനമായത് മികവുള്ള താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആസൂത്രണം ചെയ്ത യൂത്ത് ഡവല്പമെന്റ് പ്രോഗ്രാം. മൂന്ന് വര്‍ഷം മുമ്പ് 2014 ഡിസംബറില്‍ തുടക്കമിട്ട പദ്ധതിക്ക് ഫലം കണ്ടു തുടങ്ങിയതിന്റെ വലിയ സൂചനകളാണ് ഇത്തവണ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ കണ്ടത്.

ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്നത് സ്റ്റീവ് കൂപ്പറിന്റെ കുട്ടികളുടെ പ്രതിഭക്ക് അടിവരയിടുന്നു. ഏഴു മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് വഴങ്ങിയത് ആറു ഗോള്‍ മാത്രം. മൈതാനം നിറഞ്ഞായിരുന്നു മധ്യനിരയുടെ കളി. ബ്ര്യൂസ്റ്റര്‍-ഹഡ്‌സണ്‍-ഫോഡന്‍ ത്രയത്തിന്റെ പ്രഹര ശേഷിയില്‍ സൂപ്പര്‍ താരം സാഞ്ചോയുടെ അഭാവം ടീം അറിഞ്ഞതേയില്ല, ടൂര്‍ണമെന്റിലാകെ ടീം നേടിയത് 23 ഗോളുകള്‍.

പ്രതിഭാശാലികള്‍ നിറഞ്ഞ ഇംഗ്ലീഷ് ടീമില്‍ അപ്രതീക്ഷിത പ്രകടനമായിരുന്നു ഫില്‍ ഫോഡന്റേത്. മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും ഫോഡനെ തേടിയെത്തി. കിരീടത്തിലേക്കുള്ള കുതിപ്പില്‍ ഫോഡന്റെ പ്രകടനം ഇംഗ്ലണ്ടിനെ അത്രമേല്‍ സഹായിച്ചു എന്നതാണ് സത്യം. കഴിഞ്ഞ യൂറോകപ്പില്‍ സ്വര്‍ണ്ണപന്ത് നേടിയ സൂപ്പര്‍ താരം ജാഡണ്‍ സാഞ്ചോയും ഗോള്‍ഡന്‍ ബൂട്ട് നേടിയ റയാന്‍ ബ്രൂസ്റ്ററുമടങ്ങിയ ടീമില്‍ നിശബ്ദ വിപ്ലവമാണ് മാഞ്ചസ്റ്റര്‍ സിറ്റി താരമായ ഫോഡന്‍ നടത്തിയത്.

മൂന്നു ഗോളുകളും ഒരു അസിസ്റ്റന്റും മാത്രമാണ് അക്കൗണ്ടിലുള്ളതെങ്കിലും സഹ താരങ്ങള്‍ക്ക് ഗോളടിക്കാന്‍ പാകത്തില്‍ താരം കളി മെനഞ്ഞെടുത്തു. ടൂര്‍ണമെന്റിന് മുമ്പേ ഫോഡനെ സ്‌പെഷ്യല്‍ പ്ലയറെന്ന് വിശേഷിപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് സീനിയര്‍ ടീമില്‍ താരത്തെ കളിപ്പിക്കാന്‍ ഇനി അധികം ആലോചിക്കേണ്ടി വരില്ല എന്ന് ഉറപ്പ്.

ലോകകപ്പിലെ മൂന്ന് അവാര്‍ഡുകളില്‍ രണ്ടെണ്ണം നേടിയതും ഇംഗ്ലണ്ട് താരങ്ങള്‍.

മികച്ചതാരത്തിനുള്ള സ്വര്‍ണ്ണപ്പന്ത് നേടിയ ഫോഡന് പിന്നാലെ ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ്ണപാദുകവും ഇംഗ്ലണ്ട് താരത്തെ തേടിയെത്തി. എട്ട് ഗോളുകള്‍ നേടിയ ബ്ര്യൂസ്റ്റര്‍ക്കാണ് സുവര്‍ണ്ണ പാദുകം. മികച്ച ഗോളിയായി ബ്രസീലിന്റെ ഗബ്രിയേല്‍ ബ്രസാവോ നേടി. ഫെയര്‍ പ്ലേ അവാര്‍ഡും ബ്രസീലിനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

Kerala

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും
Kerala

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

Kerala

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.