തിരുവനന്തപുരം: മരുമകന് പലിശയ്ക്ക് പണം വാങ്ങിയതിനെ തുടര്‍ന്ന് പലിശക്കാരന് അമ്മായിയമ്മയെ ഭീഷണിപ്പെടുത്തിയ സംഭവം ഓപ്പറേഷന് കുബേരയുടെ നോഡല്‍ ഓഫീസര്‍ അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ഓപ്പറേഷന് കുബേരയുടെ നോഡല്‍ ഓഫീസറായ ക്രൈംഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ അനേ്വഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദ്ദേശം നല്കി.
വട്ടിയൂര്‍ക്കാവ് സ്വദേശിനി ഹബീബ ബീവിയുടെ പരാതിയിലാണ് നടപടി. വട്ടിയൂര്‍ക്കാവ് സ്വദേശി മുജീബില്‍ നിന്നാണ് ഹബീബയുടെ മരുമകന് പലിശയ്ക്ക് പണം വാങ്ങിയത്. രണ്ടുലക്ഷം രൂപ നല്കിയപ്പോള് തന്നെ ആദ്യമാസത്തെ പലിശ 20,000 രൂപ മുജീബ് എടുത്തു. പലിശ കൃത്യമായി നല്‍കിയിരുന്നെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം മുടങ്ങി. മരുമകന് വിദേശത്താണ്. പലിശ മുടങ്ങിയതോടെ മുജീബ് വീട്ടിലെത്തി ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചതായി ഹബീബ ബീവി പരാതിയില്‍ പറഞ്ഞു. തന്നെ ശാരീരികമായി ആക്രമിച്ചു. വീട്ടിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. ഇതിനെതിരെ വട്ടിയൂര്‍ക്കാവ് എസ്ഐയ്ക്ക് പരാതി നല്‍കിയെങ്കിലും തന്നെ കൂടി കേസില്‍ ഉള്‍പ്പെടുത്തുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തി. തന്റെ കൈയില്‍ നിന്നും 1,15,000 രൂപ എസ്ഐ വാങ്ങി മുജീബിന് നല്കി. താന്‍ നല്കിയ പരാതിക്ക് രസീത് നല്‍കിയില്ല. തുടര്‍ന്ന് പേരൂര്‍ക്കട സിഐക്ക് പരാതി നല്കി. മരുമകന് നാട്ടില്‍ വന്നശേഷം തീരുമാനിക്കാമെന്ന് സിഐ ഉറപ്പു നല്‍കിയെങ്കിലും മുജീബും സംഘവും തുടര്‍ന്നും തന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.
സമൂഹ്യമാധ്യമങ്ങള്‍ വഴിയും തന്നെയും കുടുംബത്തെയും അപമാനിക്കുന്നു. പോലീസ് സഹായത്തോടെ ബ്ലേഡ് പലിശക്കാര്‍ നടത്തുന്ന ആക്രമമാണിതെന്ന് പരാതിയില്‍ നിന്നു മനസിലാക്കുന്നതായി കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. കേസ് നവംബറില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: