തിരുവനന്തപുരം: ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടയില്‍ ഉപകരണം വയറ്റില്‍ കുരുങ്ങിയ സംഭവത്തില്‍ സര്‍ക്കാര്‍ 50,000 രൂപ നഷ്ടപരിഹാരം നല്കി.
പത്രവാര്‍ത്തയെ തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നഷ്ടപരിഹാരം നല് കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. നെടുമങ്ങാട് തൊളിക്കോട് സ്വദേശിനി ലൈലാബീവിക്കാണ് നഷ്ടപരിഹാരം ലഭിച്ചത്.
നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 2016 ആഗസ്റ്റ് 15നായിരുന്നു ശസ്ത്രക്രിയ. വയര്‍ തുന്നിക്കെട്ടിയ ശേഷം ശസ്ത്രക്രിയ ഉപകരണത്തിന്റെ കുറവു കണ്ടെത്തി.
സ്കാനിംഗില്‍ ഉപകരണം വയറ്റില്‍ കുടുങ്ങിയതായി കണ്ടെത്തുകയും മെഡിക്കല്‍ കോളേജിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയുമായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: