കോഴിക്കോട് : ബേപ്പൂര്‍ പുറംകടലില്‍ മത്സ്യബന്ധന ബോട്ടിലിടിച്ചത് മുംബൈയ്ക്ക് പോയ കപ്പല്‍. ഇതനുസരിച്ച് ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അധികൃതര്‍ ശ്രമം തുടങ്ങി.
കപ്പല്‍ കണ്ടെത്താന്‍ മറൈന്‍ വകുപ്പ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലുള്ള രണ്ടു വിദേശ കപ്പലുകളോട് അതിര്‍ത്തി വിടരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ പതിനൊന്നിന് രാത്രി എട്ടരയോടെയായിരുന്നു അപകടം. ഈ സമയം രണ്ട് കപ്പലുകളാണ്് മേഖലയിലുണ്ടായിരുന്നത്്. ഒന്ന് മുംബൈ ഭാഗത്തേക്കും മറ്റൊന്ന് കൊച്ചി ഭാഗത്തേക്കും പോയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മുംബൈ ഭാഗത്തേക്കു പോയ കപ്പലാണെന്ന സൂചന ലഭിച്ചത്.
അപകടത്തില്‍ രക്ഷപ്പെട്ടവര്‍ നല്കുന്ന വിവരത്തില്‍ പൊരുത്തക്കേടുണ്ടെന്ന് പോര്‍ട്ട് അധികൃതര്‍ കരുതുന്നു. വരുംദിവസങ്ങളില്‍ വിശദമായ അന്വേഷണം നടക്കും. കാണാതായവര്‍ ബോട്ടിന്റെ വലയിലോ മറ്റോ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ ജലാന്തര്‍ ഭാഗങ്ങളില്‍ വീഡിയോ പരിശോധന നടത്താന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ വ്യാപ്തിയില്‍ കിടക്കുന്ന ഒഴുക്കു വലയാണ് ബോട്ടില്‍ ഉപയോഗിച്ചിരുന്നത്.
പൂവാര്‍ സ്റ്റീഫന്റെ മകന് പ്രിന്‍സ് (27), തിരുപുറം വള്ളാംപുരയിടം ജോസിന്റെ മകന് ജോണ്സണ് (18), ചിന്നതുറയില്‍ ജൂഡ് കോളനിയില്‍ റമ്യാസ് (57) എന്നിവരെയാണ് കാണാതായത്. അപകടത്തില്‍പെട്ട സേവ്യര്‍, കാര്‍ത്തിക് എന്നിവര്‍ രക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: