വാഷിങ്ടണ്‍: നോട്ട് നിരോധനത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നതിന് തെളിവാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലമെന്ന് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി. അമേരിക്കയിൽ എഎന്‍ഐ വാര്‍ത്ത ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജിഎസ്‌ടി വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുമെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ ജിഎസ്ടിയുടെ പ്രതിഫലനവും കാണാമെന്ന് ജെയ്‌റ്റ്‌ലി പറഞ്ഞു.
ആദ്യം ജിഎസ്ടിയെ പിന്തുണച്ചിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ നിലപാട് മാറ്റാന്‍ ശ്രമിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലേയും ധനകാര്യമന്ത്രിമാര്‍ ജിഎസ്ടിയെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന അവസരവാദ പാര്‍ട്ടികള്‍ ഇതിനെ എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണമൊഴുകുന്ന ഒരു നിഴല്‍ സമ്ബദ് വ്യവസ്ഥ രാജ്യത്തുണ്ടായിരുന്നു. ഇതിന് അറുതിവരുത്തുന്നതിനാണ് നോട്ട് നിരോധനമേര്‍പ്പെടുത്തിയത്. കള്ളപ്പണത്തിനെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കില്ല. അത് സ്വാഭാവികമാണെന്നും ജെയ്‌റ്റ്‌ലി കുറ്റപ്പെടുത്തി.
















