ന്യൂദല്‍ഹി: ”അവള്‍ മനുഷ്യ ബോംബ് ആകാതിരിക്കാനാണ് മതംമാറ്റത്തിനെതിരെ കോടതിയെ സമീപിച്ചത്. കോടതിയില്‍ വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ജിഹാദികള്‍ മതംമാറ്റി ഐഎസ്സിലേക്ക് കടത്താനിരുന്ന വൈക്കം സ്വദേശിനി അഖിലയുടെ അച്ഛന്‍ അശോകന്റെ വാക്കുകളാണിത്. കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് മകളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ദേശീയ മാധ്യമവുമായി അശോകന്‍ പങ്കുവെച്ചത്.
ഒരു മകള്‍ മാത്രമാണ് എനിക്കുള്ളത്. അവളെ മനുഷ്യബോംബാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വിവാഹത്തിന് വേണ്ടി മാത്രമാണ് വിദേശത്തായിരുന്നു ഷെഫീന്‍ ജഹാന്‍ നാട്ടിലേക്ക് വന്നത്. അവന്‍ അവളെ വിദേശത്തേക്ക് കടത്തും. കേരളത്തില്‍ നിന്ന് മതംമാറിയവരുള്‍പ്പെടെ 21 പേര്‍ ഐഎസ്സില്‍ ചേര്‍ന്ന സംഭവമാണ് എന്റെ കണ്ണുതുറപ്പിച്ചത്. ഐഎസ് റിക്രൂട്ട്‌മെന്റും മകളുടെ മതംമാറ്റവുമായി നിരവധി സാമ്യതകളുണ്ട്. ഒരേ ആളുകളും സ്ഥാപനങ്ങളുമാണ് രണ്ട് സംഭവത്തിന് പിന്നിലും പ്രവര്‍ത്തിച്ചത്. ഐഎസ്സില്‍ ചേര്‍ന്നവരുടെ മാതാപിതാക്കള്‍ക്കുണ്ടായ അവസ്ഥ എനിക്കുമുണ്ടാകണമെന്നാണോ എല്ലാവരും ആഗ്രഹിക്കുന്നത്?.
സിറിയയിലെ ജീവിതത്തെക്കുറിച്ച് മകള്‍ സംസാരിക്കാന്‍ ആരംഭിച്ചപ്പോഴാണ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കിയത്. ഒരച്ഛനും മകളെ സംഘര്‍ഷമേഖലയായ സിറിയയിലോ അഫ്ഗാനിലോ അയക്കാന്‍ ആഗ്രഹിക്കില്ല. കോടതിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ ഇതിനകം മകള്‍ എവിടെയെങ്കിലും എത്തിയിട്ടുണ്ടാകുമായിരുന്നു. ഞാനൊരു നിരീശ്വരവാദിയാണ്.
ശരിയായ രീതിയിലൂടെ ഒരു മുസ്ലിം യുവാവിനെ മകള്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ സന്തോഷിക്കുമായിരുന്നു. മതതീവ്രവാദികള്‍ നടത്തിയ തട്ടിപ്പാണ് വിവാഹമെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ്. ഷെഫീന്‍ ജഹാന്‍ നിരവധി കേസുകളില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്.
മനുഷ്യാവകാശത്തിന്റെ പേരു പറഞ്ഞ് ചിലര്‍ തനിക്കും കുടുംബത്തിനുമെതിരെ പ്രചാരണം നടത്തുന്നു. മാതാപിതാക്കളുടെ വേദന ഇവരാരും മനസിലാക്കുന്നില്ല. ഏതെങ്കിലും മതത്തിനോ മതപരിവര്‍ത്തനത്തിനോ താന്‍ എതിരല്ല. നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ തീവ്രവാദത്തിന് ഉപയോഗിക്കുന്നവര്‍ക്കെതിരെയാണ് പോരാട്ടം. എനിക്കെതിരെ പ്രചാരണം നടത്തുന്നവരെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്നതിനേക്കാള്‍ മകളെ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. യാഥാര്‍ത്ഥ്യം മകള്‍ ഉടന്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷ. അശോകന്‍ പറഞ്ഞു.
















