അമ്പലപ്പുഴ: നിയമങ്ങള്‍ക്കു പുല്ലുവില, വൈദ്യുതി തൂണിലും സിഐറ്റിയുകാര്ക്ക് ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാം. കച്ചേരി മുക്കിലാണ് മത്സ്യതൊഴിലാളി സംഗമത്തിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ മന്ത്രി ജി.സുധാകരന്റെ വരെ പടം ഫ്ളക്സില്‍ ഉള്ളതിനാല്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇത് നീക്കം ചെയ്യാന്‍ തയാറായിട്ടുമില്ല. 11 കെവി ലൈന്‍ മുതല്‍ നിരവധി കേബിളുകള്‍ വരെ സ്ഥാപിച്ചിരിക്കുന്ന ഫോര്‍ പോള്സ്ട്രച്ചറിലാണ് നിയമവിരുദ്ധമായി ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്.
നിലവില്‍ കെഎസ്ഇബിയുടെ പ്രതിഷ്ഠാ സ്ഥാപനങ്ങളില്‍ പോസ്റ്ററുകളോ, ഫ്ളക്സ് ബോര്‍ഡുകളോ സ്ഥാപിക്കരുത് എന്നാണ് നിയമം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും ഇവര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ മാസങ്ങളായി സ്ഥാപിച്ചിരിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: